https://dailynewslive.in/ ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികള്‍. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളുമെല്ലാം വാങ്ങാനുള്ള അവസാന പകല്‍ ആയതിനാല്‍ നാടും നഗരവും ഉത്രാടപാച്ചിലിലാണ്. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്.

https://dailynewslive.in/ ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മായംചേര്‍ത്ത പാല്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസറുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാല്‍ ഏറെ നേരം കേടാകാതരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോയെന്നും പരിശോധിക്കും.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*സെപ്റ്റംബര്‍ 13 ലെ വിജയി : സി.ഹംസ, മോങ്ങം, മലപ്പുറം*

https://dailynewslive.in/ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹിയിലെ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ യെച്ചൂരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദില്ലി എംയിസിന് കൈമാറും.

https://dailynewslive.in/ ദില്ലി കേരളാ ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇപി ജയരാജന്‍. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണെന്നും ചോദ്യങ്ങളുമായെത്തിയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുന്‍പും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്റെ പ്രതികരണം. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണെന്നും ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരില്‍ ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ വിശദീകരണം തേടി. സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് നടപടി. ഓണാഘോഷത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമര്‍പ്പിക്കാനാണ് ഡിഎംഒയോട് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. ഡയറക്ടറുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് വിമര്‍ശിച്ച ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, വിശദീകരണം തേടിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിനെ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ വനിത പ്യൂണിന്റെ ഒറ്റയാള്‍ സമരം. കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്യൂണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാല്‍ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഒരു മാസത്തെ ശമ്പളത്തിനായി 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. എന്നാല്‍ രഞ്ജിനി 16 ദിവസം തികച്ചിട്ടില്ല എന്നതിനാലാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.

https://dailynewslive.in/ ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില്‍ പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന നടത്തിയതായാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരെ പൊലീസുകാര്‍ മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്. മലപ്പുറം മുന്‍ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിര്‍ദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോര്‍ട്ടുകള്‍ അയച്ചത്.

https://dailynewslive.in/ ഇടുക്കിയില്‍ ഏലയ്ക്കാ വാങ്ങി പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് അറസ്റ്റിലായത്. വിപണി വിലയെക്കാള്‍ ഉയര്‍ന്ന തുക നല്‍കി ഏലം വാങ്ങിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ തുക നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.15 കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. രണ്ട് മാസമായി തുക ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

https://dailynewslive.in/ തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തി (42) നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു സംഭവം.

https://dailynewslive.in/ കോഴിക്കോട് ഉള്ള്യെരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം. ഡോക്ടര്‍ സിസേറിയന്‍ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. എന്നാല്‍ വേദന കൂടിയതോടെ സിസേറിയന്‍ ചെയ്യാന്‍ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.

https://dailynewslive.in/ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 4950 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. പാലക്കാട്-തമിഴ്നാട് അതിര്‍ത്തിയിലെ തമിഴ്നാടിനോട് ചേര്‍ന്നുള്ള ചെമ്മണാംപതിക്കടുത്ത് രുദ്രകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപത്തായിരുന്നു മണ്ണിളക്കിയുള്ള എക്സൈസുകാരുടെ പിശോധന.

https://dailynewslive.in/ കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

https://dailynewslive.in/ ദില്ലി ഫരീദാബാദില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. ഓള്‍ഡ് റെയില്‍വേ അണ്ടര്‍ പാസിനടിയിലെ വെള്ളക്കെട്ടില്‍ കാര്‍ വീണതിനെ തുടര്‍ന്നായിരുന്നു അപകടം. ബാങ്ക് ഉദ്യോഗസ്ഥരായ പ്രേംഷ്റായി ശര്‍മ, വിരാജ് എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി കൊച്ചി വിമാനം വൈകിയത് 12 മണിക്കൂര്‍. കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. കേരളത്തില്‍ ഓണം ആഘോഷിക്കാന്‍ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് വിമാനം വൈകിയതെന്ന കാര്യം എയര്‍ ഇന്ത്യ വ്യക്തമാക്കിയില്ല.

https://dailynewslive.in/ ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്നും, ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ ശ്രീനിവാസന്‍ ചില ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വിട്ട രണ്ടാമത്തെ വീഡിയോയില്‍ ശ്രീനിവാസന്‍ തന്റെ അഭിപ്രായത്തിന് നിര്‍മലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിക്കുന്നുണ്ട്.

https://dailynewslive.in/ 7618 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്ന ഉറപ്പില്‍ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപാത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും സ്റ്റാലിന്‍ വിശദീകരിച്ചു.

https://dailynewslive.in/ തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് നിര്‍മിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സമയനഷ്ടം ഒഴിവാക്കല്‍, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ് മൂല്യനിര്‍ണയത്തിന് എ.ഐ. ഉപയോഗിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുന്നതിനുപകരം എ.ഐ. പ്രകാരമുള്ള സോഫ്‌റ്റ്വേര്‍ ഉപയോഗിക്കും.

https://dailynewslive.in/ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതായി പരാതി. ഇന്ത്യ ടുഡേ ചാനല്‍ മാധ്യമപ്രവര്‍ത്തകനായ രോഹിത് ശര്‍മയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ത്തിയത്. ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിന്റെ പേരിലാണ് മര്‍ദിച്ചതെന്നും രോഹിത് ആരോപിച്ചു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ ഫ്ലാഗ് ഓഫിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

https://dailynewslive.in/ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധിപ്പേരെ കബളിപ്പിച്ച അസംഗഡ് സ്വദേശിയായ ഫറൂഖ് അമന്‍ (26) എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ചൂതാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രധിഷേധിക്കുന്നവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്നും പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ലെന്നും നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നുവെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലം ചത്തത് മരത്തടി വായില്‍ കുരുങ്ങിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിവച്ച് കൊന്നതാണെന്ന് നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് ഹ്വാള്‍ഡിമിര്‍ എന്ന് പേരുള്ള ഈ ബെലൂഗ തിമിംഗലത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. മരത്തടി വായില്‍ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ ദാരുണാന്ത്യത്തിലേക്ക് എത്തിയതിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

https://dailynewslive.in/ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അല്‍-ഖ്വയ്ദയുടെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തതായും റിപ്പോര്‍ട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ ഭീകരതയുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് ഉത്രാട ദിനത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,865 രൂപയിലെത്തി. പവന്‍ വില 320 രൂപ കൂടി 54,920 ലുമെത്തി. ഇതോടെ റെക്കോഡ് വിലയ്ക്കടുത്തെത്തിയിരിക്കുകയാണ് കേരളത്തില്‍ സ്വര്‍ണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയുമാണിത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് റെക്കോഡ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ കൂടി 5,690 രൂപയിലെത്തി. വെള്ളി വിലയിലും വിലക്കയറ്റം തുടരുകയാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയിലെത്തി. അന്താരാഷ്ട്രവിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 54,920 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,000 രൂപയ്ക്കടുത്ത് വേണ്ടി വരും.

https://dailynewslive.in/ ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെ ആപ്പിളിനെ ട്രോളി സാംസങ്. മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുക എന്നാണ് ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കാത്തതിനെ കുറിച്ചുള്ള സാംസങ്ങിന്റെ പരിഹാസം. സാംസങ്ങിന് നിലവില്‍ ഗാലക്സി സെഡ് ഫോള്‍ 5 എന്ന മടക്കാന്‍ സാധിക്കുന്ന ഫോണുണ്ട്. ഇനിയും ആപ്പിളിന് മടക്കാവുന്ന ഫോണ്‍ പുറത്തിറക്കാനായിട്ടില്ല. ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും സാംസങ് കളിയാക്കിയിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷകള്‍ക്ക് ഉയര്‍ന്നതാക്കി മാറ്റിയെന്നായിരുന്നു സാംസങ്ങിന്റെ എക്സിലെ രണ്ടാമത്തെ കുറിപ്പ്. ഐഫോണിന്റെ അടുത്ത തലമുറ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആപ്പിള്‍ ഇന്റലിജന്‍സിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞിരുന്നു. നേരത്തെയും ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിട്ടുണ്ട്. ഐപാഡ് പ്രോയുടെ പരസ്യത്തിലായിരുന്നു സാംസങ്ങിന്റെ വിമര്‍ശനം.

https://dailynewslive.in/ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘തുംബാഡ്’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കി 5 കോടി രൂപ ബജറ്റിലാണ് തുംബാഡ് ഒരുക്കിയത്. 15.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. റീ റിലീസില്‍ ചിത്രം ഈ കളക്ഷനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനില്‍ ബാര്‍വെ, ആനന്ദ് ഗന്ധ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എല്‍. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു തംുബാഡ് നിര്‍മ്മിച്ചത്.

https://dailynewslive.in/ ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിന്നല്‍ മുരളി യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി. സെപ്റ്റംബര്‍ മൂന്നിനാണ് ‘ഡിക്ടറ്റീവ് ഉജ്വലന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന ‘കുറുക്കന്‍ മൂല’ എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിക്ടറ്റീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് അന്ന് തീരുമാനിച്ചത്. തമിഴ്നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നത്. രണ്ടു വര്‍ഷം മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിയ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കമ്പനി അറിയിച്ചു. കയറ്റുമതിക്കായി സംസ്ഥാനത്ത് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉല്‍പ്പാദന പ്ലാന്റ് പുനരാരംഭിക്കാനാണ് പദ്ധതി. ഈ പ്ലാന്റില്‍ ഫോര്‍ഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.

https://dailynewslive.in/ വിസ്മയരേഖകള്‍കൊണ്ട് അതുല്യനായിത്തീര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നല്‍കിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാന്‍ മുറ്റത്തെ മണലില്‍ വരച്ചുതുടങ്ങിയ ഒരു കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങള്‍. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകള്‍… മലയാളികളുടെ പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം. ‘നമ്പൂതിരി രേഖാജീവിതം’. സജി ജെയിംസ്. മാതൃഭൂമി. വില 144 രൂപ.

https://dailynewslive.in/ ക്യാന്‍സര്‍ മൂലം മരണപ്പെടുന്നതിന്റെ എണ്ണം ഇന്ന് കൂടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും ചുവന്ന മാംസത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുക. പതിവായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഹോര്‍മോണുകളുടെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു, ഇവയെല്ലാം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്. പുകയിലയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് തൊണ്ട, വായ, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലെ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കും. അമിത മദ്യപാനം കുറയ്ക്കുന്നതും ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മ ക്യാന്‍സറിനുള്ള സാധ്യതയെ കുറയ്ക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക. അള്‍ട്രാവയലറ്റ് രശ്മികള്‍ സ്‌കിന്‍ ക്യാന്‍സറിന് കാരണമാകും. അമിതഭാരം പല തരം ക്യാന്‍സറുകളുടെ സാധ്യതയെ വര്‍ദ്ധിപ്പിക്കും. ഇത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ നിരവധി ക്യാന്‍സറുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.88, പൗണ്ട് – 110.08, യൂറോ – 93.00, സ്വിസ് ഫ്രാങ്ക് – 98.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.23, ബഹറിന്‍ ദിനാര്‍ – 222.83, കുവൈത്ത് ദിനാര്‍ -275.14, ഒമാനി റിയാല്‍ – 218.18, സൗദി റിയാല്‍ – 22.35, യു.എ.ഇ ദിര്‍ഹം – 22.84, ഖത്തര്‍ റിയാല്‍ – 23.04, കനേഡിയന്‍ ഡോളര്‍ – 61.69.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *