കാന്തല്ലൂരില്‍ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ മൂന്നുമണിക്കൂര്‍ തടഞ്ഞുവച്ച് നാട്ടുകാര്‍. കാട്ടാനയിറങ്ങിയത് വിളിച്ചുപറഞ്ഞപ്പോള്‍ ഡീസലില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാരോപിച്ചും, വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ ഫലപ്രദമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു നാട്ടുകാര്‍ ഒത്തുകൂടിയത്. ആനയെ തുരത്താനായി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജീപ്പില്‍ ഡീസലില്ല, സര്‍ക്കാര്‍ ഡീസലടിക്കാന്‍ പണം തരുന്നില്ല എന്നറിയിച്ചതായാണ് പരാതി. തുടർന്ന് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടർന്ന് റിസോര്‍ട്ടിലെത്തിയ വനംവകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയായിരുന്നു.