വയനാട്ടിൽ സേഫ് ഏരിയയും അൺസേഫ് ഏരിയയും ഏതൊക്കെ എന്ന് തരംതിരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമലയിൽ ഉരുൾപൊട്ടിയസ്ഥലം മുതൽ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുൾപൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രമേതെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ പരിശോധനയ്ക്കെത്തിയത്. ആറംഗസംഘം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ജോൺ മത്തായി പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പഠനം തീർത്ത് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *