തിരുവല്ലത്ത് മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് തട്ടിപ്പിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനം.
നൂറോളം നിക്ഷേപകരിൽ നിന്ന് ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നൽകിയാണ് 5 കോടിയോളം രൂപ സമാഹരിച്ചത്. അഞ്ച് സ്ത്രീകളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിൽ
ഡിവൈഎസ്‍പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുൾപ്പെടെ സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരാണുള്ളത്.
ഇവരുടെ എ.ആര്‍.ഫൈനാൻസ് എന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്.
2003ൽ പാര്‍ട്‍ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനിൽ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാൻസ്. ജാനകി എന്നയാളുടെ വീട്ടിലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നൽകി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയൽവാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവൻ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാൽ വർഷമായി പലിശയോ മുതലോ ലഭിക്കുന്നില്ല.
തിരുവല്ലം പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കുംവരെ പരാതി നൽകിയിട്ടും ഫൈനാൻസ് ഉടമകളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇപ്പോൾ മാര്‍ച്ച് 31നകം മുഴുവൻ തുകയും പലിശയും തിരിച്ചുനൽകാമെന്ന് 100 രൂപാ മുദ്രപത്രത്തിൽ ഉറപ്പ് എഴുതി വാങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ വിശ്വാസമില്ലാത്ത നിക്ഷേപകർ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി പണം തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പരാതികളിൽ രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ ഒന്നുചെയ്യാനാകില്ലെന്നാണ് പോലീസ് പറയുന്നത്.