5 11

യു.പി.ഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് വര്‍ധിക്കുകയാണ്. ഇത്തരം പണമിടപാട് 10,000 കോടി രൂപ കടന്നതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യു.പി.ഐയില്‍ ചെറിയ തുകകള്‍ വായ്പകള്‍ നല്‍കുന്ന സേവനത്തെ ക്രെഡിറ്റ് ലൈന്‍ എന്നാണ് പറയുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ യു.പി.ഐ ക്രെഡിറ്റ് ലൈന്‍ വിതരണം ചെയ്തിരിക്കുന്നത്. 200 കോടി രൂപ വരെ ക്രെഡിറ്റ് ലൈന്‍ ചെലവാക്കലുകള്‍ മാസം നടക്കുന്നുണ്ട്. എന്‍.പി.സി.ഐ 2022 നവംബറിലാണ് ക്രെഡിറ്റ് കാര്‍ഡ് ഫീച്ചര്‍ ആരംഭിച്ചത്. ഉപയോക്താവിന് അവരുടെ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐ ആപ്പില്‍ ലിങ്ക് ചെയ്യാവുന്ന സവിശേഷതയാണ് ഇത്. പേയ്മെന്റുകള്‍ ആ മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ലിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക. ഒട്ടേറെ ബാങ്കുകള്‍ ഈ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയും ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. യു.പി.ഐ ഉപയോഗിച്ച് 20.64 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് ജൂലൈയില്‍ രാജ്യത്ത് നടന്നത്. 20.07 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ആയിരുന്നു ജൂണില്‍ നടന്നത്. മൊത്തം യു.പി.ഐ ഇടപാടുകളുടെ എണ്ണം ജൂണിലെ 13.89 ബില്യണില്‍ നിന്ന് ജൂലൈയില്‍ 14.44 ബില്യണായും ഉയര്‍ന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *