തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഈ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്തതിനെ തുടർന്ന് ഉച്ചക്ക് ശേഷം ചോദ്യം ചെയ്യും. കരാറുകാരനെതിരെയും തൊടുപുഴ പോലീസ് കേസെടുത്തു. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിലാണ് കരാറുകാരനെതിരേ കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. നാളെ നേരിട്ട് ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്‍റെ ഭാഗമായി കുറുകെ കെട്ടിയ കയറിലാണ് ബൈക്ക് യാത്രക്കാരൻ തട്ടിയത്. മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നു എന്ന് ദൃക്സാക്ഷികളും പറയുന്നു. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍ സ്കൂട്ടറില്‍ യാത്രചെയ്ത് ജോണി കയർ കണ്ടില്ല. ഒപ്പം യാത്ര ചെയ്ത ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജോണിയെ ആശുപത്രിയിലെത്തിച്ചത്.