ചങ്ങനാശ്ശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയിൽ തകർന്ന മതിൽ ആറ് ആഴ്ചയ്ക്കുള്ളിൽ പുനർനിർമിക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി. നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റിൽനിന്ന് ഈടാക്കാനും നിർദേശിച്ചു. സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 2022-ലെ ശക്തമായ മഴയിൽ തകർന്ന മതിൽ ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണമെടുത്ത് പുനർനിർമിക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് മതിൽ പണിയാൻ പണം നൽകാൻ കഴിയില്ല എന്ന നിലപാടാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വീകരിച്ചത്. എന്നാൽ മതിൽ പണിയേണ്ടത് മുൻസിപ്പാലിറ്റി ആണെന്നും അവർ കേസിൽ കക്ഷിയല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ മഴയിൽ തകർന്ന മതിൽ മുനിസിപ്പാലിറ്റിയെക്കൊണ്ട് പുനർനിർമിക്കാനുള്ള അധികാരം പോലും ലാൻഡ് റവന്യു കമ്മീഷണർക്ക് ഇല്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *