എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയ വിധി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.താന്‍ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകള്‍ക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
ട്രസ്റ്റിന്റെ ഭരണഘടനയില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരിന്നു.
ട്രസ്റ്റിലെ എല്ലാവര്‍ക്കും ഈ വിധി ബാധകമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതി ചേര്‍ത്തതുകൊണ്ട് മാത്രം കാര്യമില്ല, ചാര്‍ജ് ഷീറ്റ് കൊടുത്താല്‍ മാത്രമേ വിധിക്ക് പ്രസക്തിയുള്ളൂ എന്നാണ് വിധിയില്‍ പറയുന്നത്.
എസ് എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനിച്ചല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ് ,ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. മുന്‍ ട്രസ്റ്റ് അംഗം Adv. ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.