ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നുവെന്നും പാർട്ടിയിൽ നിന്ന് ഭീഷണി വന്നപ്പോള്‍ ജയരാജന്‍ പിന്മാറി. ചർച്ചക്ക് മധ്യസ്ഥൻ ഉണ്ട്. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആവാത്തത്തിൽ ഇപി നിരാശനായിരുന്നു, ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു.