കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾ ജനുവരി 5ന് നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ജനുവരി രണ്ട് മുതൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെക്കും. റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. 2005 മുതൽ 2013 വരെ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ 2013 ഫെബ്രുവരി 28-നാണ് സ്ഥാനം രാജിവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തുടങ്ങിയവർ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചു. സമൂഹത്തിന് നൽകിയ മഹത്തായ സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവയും അനുശോചിച്ചു.