കൃത്യമായ ആശയങ്ങളോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയെ നേരിടാമെന്ന് രാഹുൽ ഗാന്ധി.
പക്ഷേ അതിനായി പ്രതിപക്ഷം ബദൽ ആശയങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്ര വിജയകരമാണ് , യാത്രയിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിച്ചുവെന്നും പറഞ്ഞ രാഹുൽ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത യാത്രക്ക് ലഭിച്ചുവെന്നും പറഞ്ഞു.
ആർഎസ്എസും ബിജെപിയും ആക്രമിക്കുമ്പോഴാണ് യാത്ര കൂടുതൽ മെച്ചപ്പെടുന്നത് . അതിനാൽ കൂടുതൽ ആക്രമണം നടത്തൂവെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അഖിലേഷ് യാദവും മായാവതിയും ഭാരതത്തെ ഒന്നിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത് തനിക്കറിയാം. ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് അവരെയും ഒപ്പം നിർത്താനാണ് താത്പര്യമെന്നും
ഭാരതത്തിനെ ഒന്നിപ്പിക്കണം എന്നാഗ്രഹിക്കുന്ന ആർക്കും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാമെന്നും
രാഹുൽ പറഞ്ഞു.
എത്ര പണം ഉണ്ടായാലും സത്യത്തെ മറച്ചുവെക്കാൻ ആവില്ല.
ബിജെപിയുടെ കയ്യിൽ പണമുണ്ട്.ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ
ഭാരത് ജോഡോ യാത്ര നടത്തണമെന്ന് പറഞ്ഞാൽ എന്ത് ചെയ്യും? ബിജെപി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വണ്ടിയിൽ നിന്നും പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലി നടത്തുന്നത് സുരക്ഷ ലംഘനമല്ലേ? തനിക്ക് മാത്രം എന്താണ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി നേതാക്കൾക്ക് ആരും നോട്ടീസ് അയക്കുന്നില്ല.
തന്റെ ടീഷർട്ട് എങ്ങനെയാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി ചോദിച്ചു. ഇതേ ചോദ്യം മോദിജിയോട് ചോദിക്കുമോയെന്നും രാഹുൽ പറഞ്ഞു. സ്വറ്റർ ധരിക്കാത്തത് തണുപ്പ് തോന്നാത്തത് കൊണ്ടാണന്നും പറഞ്ഞു.