കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നൽകിയ ഒന്നാം തിയതി സ്ഥലത്തുണ്ടായിരുന്നില്ല എന്ന് മേയർ അറിയിച്ചു.കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപണം തള്ളി രംഗത്തുവന്നു. ഈ കത്ത് താൻ കണ്ടിട്ടില്ല. കത്ത് വ്യാജമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. മേയറോട് സംസാരിച്ച് വ്യക്തത വരുത്തിയ ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാം എന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. എങ്കിലും ഗൗരവകരമായ ഈ പ്രശ്നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.