◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ, വയനാട് ബാണാസുര സാഗര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ തുറന്നത്. കല്‍പ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റര്‍ തുറന്നിരുന്നു.
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി, പൊന്മുടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.
◾https://dailynewslive.in/ ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ വീണു. പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജയത്തിനെ തുടര്‍ന്നുണ്ടായ ക്രെഡിറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യ തര്‍ക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തര്‍ക്കം മാറ്റി വച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിച്ചത്.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും മൂവാറ്റുപുഴ എംഎല്‍എ പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്.
◾https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോണ്‍ഗ്രസ് എം ലക്ഷ്യം. മലയോരമേഖലകളില്‍ കൂടുതല്‍ വാര്‍ഡുകള്‍ ആവശ്യപ്പെടും. ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. സിപിഎമ്മുമായി ചര്‍ച്ചകള്‍ തുടങ്ങാനും തീരുമാനിച്ചു.
◾https://dailynewslive.in/ നിലമ്പൂരില്‍ എന്‍ഡിഎയുടെ വോട്ട് വര്‍ധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരില്‍ ജയിച്ചത് കോണ്‍ഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണെന്നും കേരളത്തില്‍ ഇനി കോണ്‍ഗ്രസിന് ഭരിക്കണമെങ്കില്‍ 26 സീറ്റ് കൂടി വേണമെന്നും അതേത് സീറ്റെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും നിലമ്പൂരില്‍ ജയിച്ചതുകൊണ്ട് മാത്രം കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .
*പുളിമൂട്ടില്‍ സില്‍ക്സ്*
*
class="selectable-text copyable-text xkrh14z x117nqv4">നൂറിന്റെ നിറവിന്റെ വിശ്വാസ്യത*◾https://dailynewslive.in/ സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ക്കെതിരെ വിമര്‍ശനവുമായി ബാലാവകാശ കമ്മീഷന്. സ്കൂളുകളില്‍ സര്‍ക്കസില്‍ ട്രെയിനിങ് കൊടുക്കുന്നതുപോലുള്ള രീതികള്‍ അല്ല വേണ്ടത്. സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളില്‍ നിന്ന് ലഭിക്കുന്നത് നിരവധി പരാതികളെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറെയും വിമര്‍ശിച്ചു. കേരള സര്‍വകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു ഈ ഹര്‍ജിയിലെ വിധിപ്പകര്‍പ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.
◾https://dailynewslive.in/ തൃശ്ശൂര്‍ കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേല്, രാഹുല്‍, ആലിം എന്നിവര്‍ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്.
◾https://dailynewslive.in/ കേരളത്തില്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിയുന്നവരുടെ എണ്ണം തീരെ കുറവാണെന്ന് സര്‍വേ. ക്യാന്‍സര്‍ ചികിത്സ വിദഗ്ധരുടെ സംഘടനയാണ് ഇതുസംബന്ധിച്ച സര്‍വേ പുറത്തുവിട്ടത്. കേരള മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അമ്പോക്കാണ് അര്‍ബുദ പ്രതിരോധത്തിനും അവബോധത്തിനും ഊന്നല്‍ നല്‍കിയുള്ള സര്‍വേ നടത്തിയത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ നിലപാടുകളുടെ കണിശതയാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് നടന് ജോയ് മാത്യു. വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകരെന്നും ബാക്കിയുളളവര്‍ കൂലി എഴുത്തുകാരാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച എം.ടി നടത്തിയതാണ് സാംസ്കാരിക പ്രവര്‍ത്തനമെന്നും ജോയ് മാത്യു പറഞ്ഞു. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണെന്നും അതിന് വിഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്നും അന്‍വര്‍ 9 കൊല്ലം ജനപ്രതിനിധിയായിരുന്നുവെന്നും അത്തരം ഒരാള്‍ക്ക് കിട്ടേണ്ട വോട്ടെ കിട്ടിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കൊച്ചി കളമശ്ശേരിയില്‍ കേരള ഹൈക്കോടതി ജഡ്ജി എ ബദറുദ്ദീന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി. വീടിനകത്തെ ബെഡ്റൂമില്‍ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതി. വീടുമായി അടുത്തിടപഴകുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി തെളിവുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ടിക്കറ്റ് ചാര്‍ജ് ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം. കാസര്‍കോട് മേല്‍പ്പറമ്പില്‍ വച്ചാണ് കണ്ടക്ടര്‍ അനൂപിന് മര്‍ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് അനൂപ് വ്യക്തമാക്കി.
◾https://dailynewslive.in/ നാസ സ്പേസ് സെന്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ലെന. ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന് നായര്‍. നാസയില്‍ ആക്സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖം ബീച്ചിനെ രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വിദഗ്ധ സംഘം തീരുമാനമെടുത്തു. ഇന്ന് ശംഖുംമുഖത്തെ കടലാക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമിതി ഉന്നതതലയോഗത്തില്‍ തീരുമാനിച്ച ജിയോ ട്യൂബ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്.
◾https://dailynewslive.in/ സുരേഷ്ഗോപി ചിത്രം ജെഎസ്കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. പേര് മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകള്‍ ഇതിനു മുന്‍പ് പേര് മാറ്റിയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഒരു ദിവസം നീണ്ടു നില്ക്കുന്ന സമരം നടത്തുമെന്നും നിര്‍മാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്നും ബി ഉണ്ണികൃഷ്ണന് അറിയിച്ചു.
◾https://dailynewslive.in/ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിയിലാണ് വി എസ്. ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.
◾https://dailynewslive.in/ എക്സൈസ് ചട്ടം നിലവില്‍ വന്നിട്ട് 3 മാസമായെങ്കിലും ഐ ടി പാര്‍ക്കിലെ മദ്യശാലയ്ക്ക് ഒരു അപേക്ഷ പോലും വന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചട്ടത്തിലെ നിബന്ധനകള്‍ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ഐടി പാര്‍ക്കില്‍ ഒരു ലൈസന്‍സെന്ന നിബന്ധനയില്‍ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. നിലവില്‍ ഡെവലപ്പര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്കാന് ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ- ഡെവലപ്പര്‍മാര്‍ക്കും ലൈസന്‍സ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്.
*ലോക ജന്തുജന്യ രോഗ ദിനം ആയി ജൂലൈ 6 ആചരിക്കുന്നു.*
എലിപ്പനി, നിപ്പ, റാബിസ് എന്നിവ ജന്തുജന്യ രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്. കേരളത്തിൻ്റെ സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു രോഗമാണ് റാബീസ്. സസ്തിനികളുടെ ( mammals) കടിയേൽക്കുന്നതിലൂടെയാണ് റാബിസ് മനുഷ്യനെ ബാധിക്കുന്നത്- പട്ടിയും പൂച്ചയുമാണ്, നമ്മുടെ സാഹചര്യങ്ങളിൽ രോഗം പരത്തുന്ന പ്രധാന സസ്തനികൾ( mammals). കടിയേൽക്കാനിടയായാൽ, ഉടൻ മുറിവ് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ , സോപ്പിട്ട് കഴുകണം. ഉടൻ തന്നെ വൈദ്യസഹായം തേടുകയും വേണം. പ്രതിരോധ കുത്തിവെപ്പ് (post exposure prophylaxis)റാബീസ് ചികിത്സക്ക് ഏക ആശ്രയം.
നൂറു ശതമാനം മരണ സാധ്യത ഉള്ള റാബീസിനെ നേരിടാൻ ഏറ്റവും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക എന്നത് അത്യാവശ്യമാണ്.
ജന്തുക്കളുമായി അടുത്തു ഇടപഴകുന്നവർ,കടിയേൽക്കാൻ സാധ്യത കൂടുതലുള്ളവർ, വളർത്തു നായ്ക്കൾ, പുച്ചകൾ എന്നിവ ഉള്ളവർ- ഇവർക്ക് റാബിസിനെതിരെ പ്രതിരോധ കുത്തിവെപ്പ് ( pre exposure prophylaxis) സ്വീകരിക്കാവുന്നതാണ് കൂടാതെ പകര്‍ച്ചപ്പനി (Viral fever) ഒഴിവാക്കാനുള്ള ഫ്ലൂ വാക്സിൻ, സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയമുഖ കാൻസർ വരാതിരിക്കാനുള്ള HPV വാക്സിൻ, വിദശത്തേക്ക് പോകുന്നവർക്ക് വേണ്ടിയുള്ള എല്ലാ വാക്സിനുകളും അമലയിലെ വാക്സിനേഷൻ സെന്ററിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് : *0487 – 2304000*
◾https://dailynewslive.in/ വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങള്‍ ഒന്നിച്ച് സംസ്കരിച്ചു. രണ്ട് ഇടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങള്‍ ഒന്നിച്ച് സംസ്കരിക്കണമെന്ന മകന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.
◾https://dailynewslive.in/ പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോളേജ് വിദ്യാര്‍ഥികളും കോളേജ് ജീവനക്കാരനുമടക്കം മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
◾https://dailynewslive.in/ അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക് ബോക്സ് പരിശോധിക്കുന്നത് തുടരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. ചൊവ്വാഴ്ച മുതല്‍ ബ്ലാക് ബോക്സിലെ ഡാറ്റ എക്സ്ട്രാക്ഷന്‍ തുടങ്ങി. ഈ നടപടിക്ക് ഏഴ് മുതല്‍ പത്ത് ദിവസം വരെ എടുത്തേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്സില്‍ നിന്ന് എടുത്തത്.
◾https://dailynewslive.in/ അതിദാരുണമായ അവസ്ഥയിലായിരുന്ന 39 വയോധികരെ വൃദ്ധസദനത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നോയിഡയിലെ സെക്ടര്‍ 55-ലുള്ള ആനന്ദ് നികേതന്‍ വൃദ്ധസദനത്തിലാണ് സംഭവം. ഈ വൃദ്ധസദനത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ലഖ്നൗവിലെ സാമൂഹികക്ഷേമ വകുപ്പിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷനും നോയിഡ പൊലീസും വൃദ്ധസദനത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
◾https://dailynewslive.in/ വിവാദ പരാമര്‍ശവുമായി ആര് എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ആര് എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ചോദ്യം. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിതെന്നും അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ലെന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്.
◾https://dailynewslive.in/ ആര്‍എസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്മൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മറുപടി നല്കി. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആര്‍എസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ 2026ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് അമിത് ഷാ. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അല്പസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
◾https://dailynewslive.in/ ഓപ്പറേഷന് സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയ കേസില്‍ ദില്ലിയിലെ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍. നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷന് ക്ലര്‍ക്കായ വിശാല്‍ യാദവ് ആണ് പിടിയിലായത്.രാജസ്ഥാന് പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കര്‍ണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ വനമേഖലയില്‍ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തി. സംസ്ഥാനത്ത് ഒറ്റദിവസം ഒറ്റ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കടുവ മരണനിരക്കാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശിലെ വിവിധയിടങ്ങളില്‍ മാത്രമായി അഞ്ചു പേരാണ് മരിച്ചത്. മിന്നല്‍ പ്രളയത്തില്‍ കാണാതായ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തു. ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റു തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
◾https://dailynewslive.in/ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ സാങ്കേതിക പിഴവുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. അപാകതകള്‍ പരിഹരിച്ച ശേഷം മാത്രമേ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. 90 ഡിഗ്രി പാലത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
◾https://dailynewslive.in/ ധാക്കയിലെ ഖില്‍ഖേത്തിലെ ദുര്‍ഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ക്ഷേത്രം പൊളിച്ചുനീക്കിയ നടപടിയെ അപലപിക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ സംഭവം കൈകാര്യം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സര്‍ക്കാര്‍ ഈ സംഭവത്തെ ഭൂമികൈയേറ്റമായി ചിത്രീകരിച്ച് ക്ഷേത്രം നശിപ്പിക്കാന്‍ അനുവദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രതിസന്ധിയിലായി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചന ട്രംപ് നല്‍കിയത്. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാര്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ടെലഗ്രാം ബോട്ട് വഴി വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. പേര്, വിലാസം, ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവയും ഫോണ്‍ നമ്പറുകളുമാണ് ബോട്ട് വഴി വില്‍ക്കുന്നത്. ഫോണ്‍ നമ്പര്‍ നല്കിയാല് ഇപ്പറയുന്ന എല്ലാ വിവരങ്ങളും ലഭിക്കുന്ന രീതിയിലാണ് ഈ വില്പന. ഇതിന് പണവും ഈടാക്കുന്നുണ്ട്. മറ്റുള്ളവരുടെ വ്യക്തി വിവരങ്ങള്‍ ശേഖരിക്കാന്‍ 99 രൂപ മുതലാണ് ഇവര്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
◾https://dailynewslive.in/ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കാന്‍ ഇസ്രായേല്‍ ഇറാന് സംഘര്‍ഷത്തിനിടെ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി. ഖമീനി ഒളിവില്‍ പോയതോടെയാണ് പദ്ധതി പാളിയതെന്നും ഖമീനിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാല്‍ വധിക്കുമായിരുന്നെന്നും ഇസ്രായേലി ചാനലുകള്‍ നടത്തിയ അഭിമുഖങ്ങളില്‍ സംസാരിക്കവെ മന്ത്രി വെളിപ്പെടുത്തി.
◾https://dailynewslive.in/ അമേരിക്കയുമായി ആണവ ചര്‍ച്ച നടത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് – ഇറാന് ചര്‍ച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളിയാണ് ഇറാന് വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തല്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 85 രൂപ കുറഞ്ഞ് 9,360 രൂപയും പവന് വില 680 രൂപ താഴ്ന്ന് 71,880 രൂപയിലുമെത്തി. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അയവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ന് ഔണ്‍സിന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 3,293 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഡോളര്‍ താഴുമ്പോള്‍ സ്വാഭാവികമായും മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ സ്വര്‍ണം സ്വന്തമാക്കാനാകും. ഇത് വില്‍പ്പന ഉയര്‍ത്തുകയും വില ഉയരാനിടയാക്കുകയും ചെയ്യാറുള്ളതാണ്. എന്നാല്‍ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപം വിട്ട് മറ്റ് മേഖലകളിലേക്ക് നിക്ഷേപകര്‍ ചേക്കേറാന്‍ തുടങ്ങിയത് സ്വര്‍ണത്തിന്റെ ആവശ്യം കുറച്ചു. യു.എസിലെ ട്രഷറി നിക്ഷേപങ്ങളിലെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടിയില്ല. ശക്തമായ സാമ്പത്തിക കണക്കുകളാണ് സ്വര്‍ണത്തെ പിന്നോട്ട് വലിക്കുന്നത്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍. AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കള് വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം നല്‍കുന്നതിനാണ് മെറ്റ അക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസ്സിങ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നും മറ്റാര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നും വാട്സ്ആപ്പ് പറഞ്ഞു. ഈ എഐ ഫീച്ചര്‍ ഗ്രൂപ്പ്, വ്യക്തിഗത സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് വാട്സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. നിങ്ങളുടെ ചാറ്റില്‍ എത്തുന്ന എല്ലാ വായിക്കാത്ത സന്ദേശങ്ങളെയും ഈ ഫീച്ചര്‍ സംഗ്രഹിക്കും. നിലവില്‍, അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.
◾https://dailynewslive.in/ ആരാധകരെ അമ്പരപ്പിച്ച് നടി രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍. ‘മൈസ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്മാന് ആണ് മൈസയുടെ മലയാളം പോസ്റ്റര്‍ റിലീസ് ചെയ്തതത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. ‘ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍’ എന്ന ടാഗ്ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അണ്‍ഫോര്‍മുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
◾https://dailynewslive.in/ 2012ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗണ് നായകനാകുന്ന സിനിമയുടെ ആദ്യ ടീസര്‍ എത്തി. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. രവി കിഷന്, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ കുമാര്‍ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം ബജാജ്. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഥാര്‍ റോക്സിനെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന വിവിധ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന പുതിയ പ്ലാറ്റ്ഫോം വരുന്ന ഓഗസ്റ്റ് 15ന് പുറത്തിറക്കും. ഫ്രീഡം നൂ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിന്റെ ടീസറും കമ്പനി പുറത്തിറക്കി. നേരത്തെ എന്‍.എഫ്.എ എന്ന് പേരിട്ടിരുന്ന പ്ലാറ്റ്ഫോമാണിത്. മഹീന്ദ്രയുടെ ഐസ് വാഹനങ്ങള്‍ നിര്‍മിക്കുന്ന മഹീന്ദ്ര ഓട്ടോമോട്ടീവിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് പ്ലാറ്റ്ഫോമിന്റെ ടീസര്‍ പുറത്തുവിട്ടത്. എന്നാല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലോഗോയും ഹാഷ്ടാഗും ടീസറിലുണ്ട്. മഹീന്ദ്രയുടെ വരാനിരിക്കുന്ന പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നൂ പ്ലാറ്റ്ഫോമിലായിരിക്കുമെന്നാണ് വിവരം. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ ബൊലേറോ നൂ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ് സൂചന. ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഥാര്‍ സ്പോര്‍ട്സിലും ഇതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
◾https://dailynewslive.in/ നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. ആഴത്തില്‍ വിശകലനം ചെയ്യേണ്ട ഈ കഥകളെ അതിനു മുതിരാതെ ചുരുക്കം വാക്കുകളില്‍ വായനക്കാരുടെ മുമ്പാകെ അവതരിപ്പിക്കുകയേ ഞാനിവിടെ ചെയ്യുന്നുള്ളൂ. വിശദമായ ചര്‍ച്ചകളും ഗൗരവപ്പെട്ട വായനകളും ഈ കഥാസമാഹാരത്തിനുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. -അംബികാസുതന്‍ മാങ്ങാട്. ‘ആലാപനം മാടന്പിള്ളപ്പോലീസ്’. സബാഹ്. മാതൃഭൂമി. വില 136 രൂപ.
◾https://dailynewslive.in/ നാരുകള്‍, പ്രകൃതിദത്ത വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ പഴങ്ങള്‍ കുടലിനെ സന്തുലിതമാക്കാനും രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ അധിക പിന്തുണ നല്‍കാനും സഹായിക്കുന്നു. ഈ മഴക്കാലത്ത് ദഹനം എളുപ്പമാക്കാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ജാമുന് ദഹനത്തെ സഹായിക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നു. നേരിയ വയറുവേദന ശമിപ്പിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളും ബയോആക്ടീവ് സംയുക്തങ്ങളും കുടലിനെ ശാന്തമാക്കുകയും മൊത്തത്തിലുള്ള ഉപാപചയ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പപ്പായയില്‍ ദഹനത്തെ പിന്തുണയ്ക്കുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പപ്പായയില്‍ പപ്പെയ്ന് അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതും മുറിവ് ഉണക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായ പ്രകൃതിദത്ത എന്‍സൈമാണ്. ലിച്ചിയില്‍ മധുരം മാത്രമല്ല ഉള്ളത്. ഇവയില്‍ ജലാംശം ധാരാളമുണ്ട്, കൂടാതെ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പിന്തുണയ്ക്കുന്ന വിറ്റാമിന്‍ സിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ലിച്ചി ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി, രക്തത്തിലെ പഞ്ചസാര കുറയ്ക്കല്‍ ഗുണങ്ങളും നല്കുന്നു. മാതളനാരങ്ങ ജ്യൂസും സത്തുകളും നേരിയ ആന്റിഓക്സിഡന്റും കാര്‍ഡിയോമെറ്റബോളിക് ഗുണങ്ങള്‍ നല്കുന്നു. മാതളനാരങ്ങയില്‍ ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നു. വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ വാഴപ്പഴം സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.50, പൗണ്ട് – 117.51, യൂറോ – 100.18, സ്വിസ് ഫ്രാങ്ക് – 107.00, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.04, ബഹറിന്‍ ദിനാര്‍ – 226.66, കുവൈത്ത് ദിനാര്‍ -279.59, ഒമാനി റിയാല്‍ – 222.38, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.30, ഖത്തര്‍ റിയാല്‍ – 23.34, കനേഡിയന്‍ ഡോളര്‍ – 62.68.