◾https://dailynewslive.in/ കേരള അതിര്‍ത്തി മേഖലയായ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
◾https://dailynewslive.in/ ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ എംബസി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെലഗ്രാം വഴിയോ, ഹെല്‍പ്ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനിലെ മസ്ഹദില്‍ നിന്നും വൈകീട്ട് 4.30 നും, രാത്രി 11.30 നും ഓരോ വിമാനങ്ങള്‍ ദില്ലിയില്‍ എത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 3 വിമാനങ്ങളിലായി ഇറാനില്‍ നിന്നും എത്തിയത് 517 ഇന്ത്യാക്കാരാണ്.
◾https://dailynewslive.in/ ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്നലെ മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അത് ഇതുവരെ വിതരണം ചെയ്തില്ലെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. ക്ഷേമപെന്‍ഷന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെന്‍ഷന്‍ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ജൂണ്‍ 20 മുതല്‍ വിതരണം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയതെന്നും ഇത് ജനത്തെ കബളിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഭാരതാംബ വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെയെത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യുവ മോര്‍ച്ച പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
◾https://dailynewslive.in/ മന്ത്രിമാരായ വി. ശിവന്‍കുട്ടിയുടെയും പി. പ്രസാദിന്റെയും എതിര്‍പ്പ് കൊടിയുടെ നിറത്തോടല്ലെന്നും ഭാരതാംബ എന്ന സങ്കല്പത്തോടാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. മുന്‍പ് നിയമസഭയില്‍ വി. ശിവന്‍കുട്ടി നടത്തിയ പ്രകടനം ഭരണഘടനയോട് കാണിച്ച പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയെന്ന് വിവരം. തുടര്‍യാത്രയും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കൊപ്പം അതാത് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനാണ് യാത്ര. ശശി തരൂരിന്റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ശശി തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ നിലമ്പൂരില്‍ താന്‍ മത്സരിക്കാന്‍ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്നും താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും പിവി അന്‍വര്‍. നിലമ്പൂരിലേത് അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചരണമെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിക്കണമെന്ന് കരുതിയതല്ലെന്നും യുഡിഎഫിന് പിന്തുണക്കാനായിരുന്നു തീരുമാനമെന്നും എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സമീപനമാണ് മത്സരിക്കാന്‍ കാരണമെന്നും അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്നാണ് വിവരം. ഏപ്രില്‍ 24 ന് തന്നെ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയതെന്നാണ് വിവരം.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ താരസംഘടനയായ അമ്മയില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. സംഘടനയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നാളെ നടക്കും. പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാട്. ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് വിവരം.
◾https://dailynewslive.in/ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിത്വതില്‍. സാങ്കേതിക തകരാര്‍ ഇതുവരെ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് തിരിച്ചുപോക്ക് അനിശ്ചിതമായി നീളുന്നത്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയര്‍മാര്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ കണ്ണൂര്‍ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആണ്‍ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നും യുവാവ് വെളിപ്പെടുത്തുന്നു. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. ഒരുസംഘം തന്നെ മര്‍ദിച്ചെന്നും ആള്‍ക്കൂട്ട വിചാരണ നടന്നുവെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് തീരുമാനം. സദാചാര ആക്രമണത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
◾https://dailynewslive.in/ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് മൂന്നു ലക്ഷത്തിലധികം ആളുകള്‍ യോഗാ സംഗമത്തില്‍ പങ്കെടുത്തു. മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം.
◾https://dailynewslive.in/ ദില്ലിയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ആകാശത്ത് വെച്ച് വാതിലിന് തകരാര്‍ സംഭവിച്ചു. ആശങ്കയുണ്ടാക്കുന്ന ശബ്ദങ്ങളും കുലുക്കവും ഉണ്ടായതോടെ ജീവനക്കാരും ആശങ്കയിലായി. ജീവനക്കാര്‍ നാപ്കിനുകള്‍ ഉപയോഗിച്ച് പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
◾https://dailynewslive.in/ കരാറിലെ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
◾https://dailynewslive.in/ അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സമഗ്ര സുരക്ഷ പരിശോധന ശക്തമാക്കിയെന്നും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. 275 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ വിശദമായ ആദ്യ പൊതു പ്രതികരണമാണിത്.
◾https://dailynewslive.in/ വൃന്ദാവനത്തിലെ ബങ്കെ ബിഹാരി മന്ദിറിന് ചുറ്റും ഇടനാഴി നിര്‍മാണത്തിനെതിരെയും ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രതിഷേധിച്ച് മഥുരയിലെ ഗോസ്വാമി സമുദായത്തിലെ സ്ത്രീകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രക്തം കൊണ്ട് കത്തുകള്‍ എഴുതിയതായി റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട ഇടനാഴിയുടെ നിര്‍മ്മാണത്തിനും ട്രസ്റ്റ് രൂപീകരണത്തിനും എതിരെ വെള്ളിയാഴ്ച നൂറുകണക്കിന് ഗോസ്വാമി സമുദായ അംഗങ്ങള്‍ കടകളും വീടുകളും പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
◾https://dailynewslive.in/ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ വലിയ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പുതുക്കിയ പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ ലഭിക്കും. വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക ജൂലൈ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് നിതീഷ് കുമാര്‍ എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ട്രംപ് നടത്തിയ ഇടപെടല്‍ കണക്കിലെടൂത്ത് 2026 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പാകിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാന്‍, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഉള്‍പ്പെടെ നിരവധി സമാധാന ശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയെന്നും നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ നാമനിര്‍ദേശം.
◾https://dailynewslive.in/ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. റുവാണ്ടയുടെയോ കോംഗോയുടെയോ പേരിലോ അല്ലെങ്കില്‍ സെര്‍ബിയയുടെയോ കൊസോവോയുടെയോ പേരിലോ തനിക്കത് ലഭിക്കണമായിരുന്നുവെന്നും തരാനാണെങ്കില്‍ ഇതിനു മുന്‍പ് നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നുവെന്നും അവര്‍ ലിബറലുകള്‍ക്കേ സമ്മാനം കൊടുക്കൂവെന്നും ട്രംപ് പ്രതികരിച്ചു.
◾https://dailynewslive.in/ ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച മുഹമ്മദ് ഖലീലിനെ കസ്റ്റഡയില്‍ നിന്ന് മോചിപ്പിക്കണമെന്ന് യുഎസ് കോടതി. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രധാനിയായിരുന്ന ഖലീലിനെ ഭരണകൂടം ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്കല്‍ ഫാര്‍ബിയാര്‍സ് ഇന്നലെ വൈകുന്നേരമാണ് ഖലീലിനെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.
◾https://dailynewslive.in/ യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോര്‍ഡോ ഭൂഗര്‍ഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡോണള്‍ഡ് ട്രംപ്. ഇസ്രായേല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ശ്രദ്ധേയമായ സൈനിക മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അവര്‍ക്ക് കപ്പാസിറ്റിയില്ലെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. അവര്‍ക്ക് ഒരു ചെറിയ ഭാഗം തകര്‍ക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ അവര്‍ക്ക് വളരെ ആഴത്തില്‍ പോകാന്‍ കഴിയില്ല കാരണം അവര്‍ക്ക് ആ കഴിവില്ല എന്നാണ് ട്രംപിന്റെ വാക്കുകള്‍.
◾https://dailynewslive.in/ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ വടക്കന്‍ ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സെംനാന്‍, ടെഹ്‌റാന്‍, അല്‍ബോര്‍സ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
◾https://dailynewslive.in/ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും ആസ്തികളിലും വന്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും കണക്കുകള്‍ പ്രകാരം കമ്പനി 21.3 ശതമാനം വളര്‍ച്ചയോടെ 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ വായ്പ ബിസിനസിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് മുന്നേറ്റത്തിന് കാരണം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വര്‍ധിച്ച് 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,522.77 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ 21 ശതമാനം വര്‍ധനയാണുള്ളത്. 94.18 കോടി രൂപയാണ് അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 77.83 കോടി രൂപയായിരുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 0.85 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.50 ശതമാനമായും നിലനിര്‍ത്തി. കമ്പനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയില്‍ തുടരുകയാണ്. നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണിത്. രാജ്യത്ത് 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളാണ് മുത്തൂറ്റ് മിനിക്കുള്ളത്.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈ400 സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണായി വൈ400 പ്രോ ഫൈവ് ജി ആണ് വിപണിയില്‍ എത്തിച്ചത്. സെഗ്മെന്റിലെ ഏറ്റവും നേര്‍ത്ത 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേ ഫോണാണിത്. വില 24,999 രൂപ മുതലാണ്. 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുള്ള 6.77 ഇഞ്ച് 120ഹെര്‍ട്സ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 32എംപി ഫ്രണ്ട് കാമറയുമുണ്ട്. 8ജിബി റാമും 8ജിബി അധിക വെര്‍ച്വല്‍ റാമും ഉള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 7300 സോക് ആണ് ഇതിന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റിനായി 50എംപി സോണി ഐഎംഎക്സ്882 സെന്‍സര്‍, 2എംപി പോര്‍ട്രെയിറ്റ് സെന്‍സര്‍, ഓറ ലൈറ്റ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ഫ്രണ്ട്, റിയര്‍ കാമറകള്‍ക്ക് 4കെ വീഡിയോ റെക്കോര്‍ഡിങ് ഉണ്ട്. പൊടി, ജല പ്രതിരോധത്തിന് ഐപി65 റേറ്റിങ്ങുകള്‍ ഇതിനുണ്ട്. ഫണ്‍ടച്ച്ഒഎസ് 15 ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് 15ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 19 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5,500എംഎഎച്ച് ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്.
◾https://dailynewslive.in/ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ‘ദൃശ്യം’ പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തുകയാണ്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചാണ് അത്. ദൃശ്യം 3 ന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്റെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു.
◾https://dailynewslive.in/ പവന്‍ കല്യാണ്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘ഹരി ഹര വീര മല്ലു’. റിലീസ് നീട്ടിവെച്ച ചിത്രം ജൂലൈ 24നാണ് തിയറ്ററുകളില്‍ എത്തുക. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുന്‍ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്‍, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ‘ഭീംല നായക്’ ആയിരുന്നു ഒടുവില്‍ താരത്തിന്റെതായി പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കായിരുന്നു ‘ഭീംല നായക്’.
◾https://dailynewslive.in/ ഫോക്സ്വാഗന്‍ ഗോള്‍ഫാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന താരം. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികള്‍ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോള്‍ഫ് ജയസൂര്യ സ്വന്തമാക്കിയപ്പോള്‍ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോള്‍ഫ് ഹാച്ച്ബാക്കുകളാണ്. ഒരു ഗോള്‍ഫ് മകന്‍ മാധവ് സുരേഷ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തേത് മരുമകന്‍ ശ്രേയസ് മോഹനാണ്. ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണ് ഗോള്‍ഫ് ജിടിഐ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 52.99 ലക്ഷം രൂപയാണ്. ആദ്യ ബാച്ചിലെ 150 വാഹനങ്ങള്‍ ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റു തീര്‍ന്നു. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
◾https://dailynewslive.in/ ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍. ദീര്‍ഘകാലം ഹിറ്റ്‌ലറുടെ കാമുകിയായിരുന്ന, ഹിറ്റ്‌ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍; ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ ഹോഫ്മാന്‍ വഴി ഹിറ്റ്‌ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്‌ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്‌ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്‌ലര്‍ നല്‍കിയ സ്‌നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം. ഹിറ്റ്‌ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം പറഞ്ഞ രഹസ്യങ്ങള്‍. ‘ഞാന്‍ ഹിറ്റ്ലറുടെ കാമുകിയായിരുന്നു’. ഇവാ ബ്രൗണ്‍. പരിഭാഷ – സുരേഷ് എം.ജി. മാതൃഭൂമി. വില 192 രൂപ.
◾https://dailynewslive.in/ ഒരു ദിവസം നിങ്ങള്‍ എടുക്കുന്ന പുഷ് അപ്പ് കണക്കുകളൊക്കെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 2019-ല്‍ ഹാര്‍വാഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് പത്തില്‍ താഴെ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ മുകള്‍ഭാഗം, കോര്‍, താഴെ ഭാഗം എന്നിവ ഉള്‍പ്പെടുന്ന വ്യായാമമാണ് പുഷ്-അപ്പുകള്‍. നല്ല ഫോമില്‍ 40 വരെ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് നല്ല പേശി സഹിഷ്ണുത, ആരോഗ്യകരമായ ഭാരം, നല്ല ഹൃദയാരോഗ്യം എന്നിവ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗത്തിനെതിരായ സംരക്ഷണ ഘടകങ്ങളാണ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതിനുള്ള പണച്ചെലവില്ലാത്ത ഒരു പരിശോധന കൂടിയാണ് പുഷ്-അപ്പുകള്‍ എന്ന് ചുരുക്കം. പരമ്പരാഗത ട്രെഡ്മില്‍ പരിശോധനകളേക്കാള്‍ ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ മികച്ച പ്രവചനം പുഷ്-അപ്പ് നല്‍കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. 40 പുഷ്-അപ്പുകള്‍ ചെയ്യാന്‍ ആവശ്യമായ സഹിഷ്ണുതയും പേശിബലവും ഉണ്ടെങ്കില്‍, നിങ്ങളുടെ ഹൃദയം നല്ല നിലയിലായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, പുഷ്-അപ്പുകള്‍ എടുക്കുന്നതിന് എണ്ണം കുറയുന്നത് നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് അര്‍ഥമാക്കുന്നില്ല. ഇത് നിങ്ങളുടെ ശക്തി, ഫിറ്റ്നസ്, ആരോഗ്യ ശീലങ്ങളില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്ന് സൂചനയാണെന്നും ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.58, പൗണ്ട് – 116.50, യൂറോ – 99.77, സ്വിസ് ഫ്രാങ്ക് – 105.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.12, ബഹറിന്‍ ദിനാര്‍ – 229.47, കുവൈത്ത് ദിനാര്‍ -282.68, ഒമാനി റിയാല്‍ – 225.18, സൗദി റിയാല്‍ – 23.07, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.73, കനേഡിയന്‍ ഡോളര്‍ – 63.03.