https://dailynewslive.in/ വയനാട് ദുരിതബാധിതര്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ വീട് മാറി താമസിക്കേണ്ടി വന്നവരെ പരിഗണിക്കും. സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിര്‍മ്മിക്കുക.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 58 കുടുംബങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജന്‍. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂര്‍ത്തിയായെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഓഗസ്റ്റ് 29 ലെ വിജയി : ഗോപകുമാര്‍, കൈതക്കോട്, കൊല്ലം*

https://dailynewslive.in/ വയനാട് ദുരന്തത്തെ തുടര്‍ന്നുണ്ടായ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണത്തില്‍ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്. ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പങ്കാളിത്തം തങ്ങള്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യഘട്ടമായി സമാഹരിച്ച ഇരുപത് കോടിയിലധികം തുക മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട് കൂടെ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്.

https://dailynewslive.in/ ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ മദര്‍ഷിപ്പ് ഡെയ്ല ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ളതാണ് ഈ കൂറ്റന്‍ കപ്പല്‍. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പല്‍ കൊളംബോയിലേക്ക് പോകും. അദാനി പോര്‍ട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ കേരള പി എസ് സി മുഖേനയുള്ള തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ അധിക മാര്‍ക്ക് നല്‍കുന്നതിനാണ് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കി.

https://dailynewslive.in/ കേരളടൂറിസം വളരുമ്പോള്‍ ആഭ്യന്തര വളര്‍ച്ചയുടെ ഏറിയ പങ്കും വഹിക്കാന്‍ പറ്റുന്ന പ്രധാന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് . ടൂറിസം വകുപ്പിന്റെ മാനവ വിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സിലെ അക്കാദമിക് അനക്സ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ നഗരങ്ങളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന ചെറിയ വീടുകള്‍ക്ക് ഇളവ്. കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ രണ്ട് സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്റര്‍ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ കെട്ടിക്കിടക്കുന്ന പരാതികള്‍ക്കായി അദാലത്തുകള്‍ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ഷോപ്പി ഇ-കോമേഴ്‌സ് പോര്‍ട്ടലിന് തുടക്കമായി. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും കെ.എസ്.ആര്‍ ടി സി പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്റെ ഭാഗമായി തായ്ലന്റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

https://dailynewslive.in/ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് പി. വി. അന്‍വര്‍ എം എല്‍ എ യെ പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കടത്തി വിട്ടില്ല. എസ് പിയുടെ വസതിയില്‍ നിന്നും മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അന്‍വര്‍ എം.എല്‍.എ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മലപ്പുറത്ത് എസ് പിയുടെ വീട്ടിലെത്തിയത് .എസ് പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എം എല്‍ എ പൊലീസിനെ നിര്‍ബന്ധിച്ചു. എം എല്‍ എക്ക് അവകാശമുണ്ടെന്നും മുറിച്ച മരത്തിന്റെ കുറ്റി കാണണമെന്നും അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ അന്‍വറിനെ തടയുകയായിരുന്നു.

https://dailynewslive.in/ ലൈംഗീക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എം മുകേഷിനെതിരെ കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍.

https://dailynewslive.in/ എംഎല്‍എ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ . അതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചുവെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകന്‍ ജോ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ സംശയാസ്പദമാണെന്നും നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

https://dailynewslive.in/ കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേര്‍ത്തല ഡിവൈഎസ്പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേല്‍നോട്ടം എസ് പി പൂങ്കുഴലിക്കാണ്.

https://dailynewslive.in/ നടനും എം എല്‍ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാന്‍. മുകേഷ് ഉള്‍പ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം.

https://dailynewslive.in/ ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ധാര്‍മികതയുടെ പേരില്‍ മാറി മുകേഷ് മാറി നില്‍ക്കണം എന്നാണ് പാര്‍ട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. പാര്‍ട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.

https://dailynewslive.in/ സിപിഎം ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മുകേഷ് രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. ഇന്ന് മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനന്ദവല്ലീശ്വരത്തെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

https://dailynewslive.in/ കേസെടുത്ത പരാതിയുടെ പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന്‍ സിദ്ദിഖ്. സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതി പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പടുത്തും.

https://dailynewslive.in/ യുവ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന്‍ വി കെ പ്രകാശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊല്ലം പള്ളിത്തോട്ടം പോലിസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയേക്കും. സന്ദീപ് വചസ്പതി, ശിവശങ്കര്‍ എന്നിവര്‍ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് എത്തി പരാതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

https://dailynewslive.in/ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറ ജോസഫ് രംഗത്ത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജി വെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാര്‍ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്നും അധികാരത്തിലിരിക്കുന്നവര്‍ തന്നെ ഇങ്ങനെ സംരക്ഷിക്കപ്പെടുകയാണെങ്കില്‍ എന്ത് വിശ്വാസമാണ് നിങ്ങളിലുണ്ടാകുക എന്നും അവര്‍ ചോദിച്ചു.

https://dailynewslive.in/ മുകേഷിന്റെ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി സജി ചെറിയാന്‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാന്‍ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ തനിക്ക് സിനിമയില്‍ നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ല എന്ന് കരുതി ഇത്തരം സംഭവങ്ങള്‍ സിനിമയിലില്ല എന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്നും നിഷ്പക്ഷമായി നിന്ന് നിലപാടോട് കൂടി സംസാരിക്കുന്നവര്‍ വേണം അസോസിയേഷനുകളുടെ തലപ്പത്ത് വരാനെന്നും ഷീലു വ്യക്തമാക്കി.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. കേസില്‍ നിര്‍ണായക മൊഴിയാണിത്. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.

https://dailynewslive.in/ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷന്‍ അംബാസിഡര്‍ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷന്‍ പദവി ഒഴിഞ്ഞത്.

https://dailynewslive.in/ നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

https://dailynewslive.in/ സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം എന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീര്‍. രഞ്ജിത്ത് ബംഗളൂരുവിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നും നഗ്ന ഫോട്ടോ എടുത്തു എന്നുമായിരുന്നു സജീറിന്റെ ആരോപണം. തന്റെ ചിത്രങ്ങള്‍ രഞ്ജിത്ത് ഒരു പ്രമുഖ ചലച്ചിത്ര നടിക്ക് അയച്ചുകൊടുത്തതായും സജീര്‍ ആരോപിച്ചു.

https://dailynewslive.in/ അറബിക്കടലില്‍ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത. ഗുജറാത്ത് തീരത്ത് വടക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റ് രൂപപ്പെട്ടാലും അത് ഇന്ത്യന്‍ തീരങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കോഴിക്കോട് കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലി. കായക്കൊടിയിലാണ് ഇന്നലെ വൈകുന്നേരം മിന്നല്‍ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. രണ്ട് വീടുകള്‍ക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി.

https://dailynewslive.in/ കണ്ണൂരില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 5.068 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ വൈഷ്ണവ്.കെ (28), ജിതേഷ് പി.പി (23) എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ ഒഡിഷയില്‍ പക്ഷിപ്പനി മനുഷ്യനില്‍ ബാധിച്ചതായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അതീവ ജാഗ്രതയില്‍. ഒഡിഷയിലെ പുരി ജില്ലയിലാണ് സംശയകരമായ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലുള്ളത്. സ്ഥിതി നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണസജ്ജമാണെന്ന് ഒഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തില്‍ 8 കുട്ടികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവില്‍ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.

https://dailynewslive.in/ മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാള്‍ വരെ തുടരും. കേന്ദ്രസര്‍ക്കാരിന്റെ വാദം നാളെ നടക്കും. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് തീര്‍ത്തും ചട്ട വിരുദ്ധമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്വി വാദിച്ചു.

https://dailynewslive.in/ ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാന്‍ അനുമതി വേണമെന്ന സിബിഐ ഹര്‍ജി കോടതി തള്ളി.

https://dailynewslive.in/ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോര്‍ട്ടലിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി അന്നപൂര്‍ണാ ദേവിയുടെ നേതൃത്വത്തില്‍ ഇന്നലെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

https://dailynewslive.in/ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ ഒരു വാക്കുപോലും ഡോക്ടര്‍മാര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും ഒരിക്കലും ഭീഷണിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

https://dailynewslive.in/ അപകീര്‍ത്തിക്കേസ് ചോദ്യംചെയ്ത് തിരുവനന്തപുരം എം.പി. ശശി തരൂര്‍ നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് നല്കിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് തരൂര്‍ കോടതിയെ സമീപിച്ചത്. കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാര്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് എം.പിയുമായ സിമ്രന്‍ജിത് സിങ്ങിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. സിമ്രന്‍ജിത് സിങ് ബലാത്സംഗം ചെയ്യപ്പെടുന്നതിനെ സൈക്കിള്‍ ഓടിക്കുന്നതുമായാണ് താരതമ്യപ്പെടുത്തിയതെന്നും ബലാത്സംഗത്തെ നിസാരവത്കരിക്കുന്നത് ഈ രാജ്യത്ത് ഒരിക്കലും അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും കങ്കണ വിമര്‍ശിച്ചു. കങ്കണയ്ക്ക് ബലാത്സംഗത്തില്‍ ഒരുപാട് അനുഭവമുണ്ടെന്നും അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അവരോട് ചോദിക്കാമെന്നുമാണ് സിമ്രന്‍ജിത് നേരത്തേ പറഞ്ഞത്.

https://dailynewslive.in/ രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ മാറ്റംവന്നിട്ടുണ്ടെന്ന് മുന്‍കേന്ദ്രമന്ത്രിയും അമേഠിയിലെ എം.പിയുമായിരുന്ന സ്മൃതി ഇറാനി. നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാന്‍ പാടില്ലെന്നും അത് വ്യത്യസ്തമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും സ്മൃതി പറഞ്ഞു. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്‍ലമെന്റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുമ്പോഴും യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും സ്മൃതി ഇറാനി.

അദ്ദേഹം വിജയിച്ചുവെന്ന് സ്വയം കരുതുന്നുവെന്നും ജാതി രാഷ്ട്രീയം മുതല്‍ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഹിമാചല്‍ പ്രദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ രണ്ടുമാസത്തെ ശമ്പളം കൈപ്പറ്റിയില്ല. മന്ത്രിമാര്‍ക്ക് പുറമേ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള മറ്റ് പദവിയിലിരിക്കുന്നവര്‍ എന്നിവരും ശമ്പളം വാങ്ങിയില്ല. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. നികുതിയും പലിശയും പിഴയും ഉള്‍പ്പെടെയുള്ള തുകയാണിത്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചരക്ക് സേവന നികുതി അധികൃതരാണ് കമ്പനിക്കെതിരായ നടപടി സ്വീകരിച്ചത്.

https://dailynewslive.in/ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു മത്സരം നടക്കുന്നതിന്റെ സൂചന നല്‍കി അഭിപ്രായ സര്‍വേ. ഏറ്റവും പുതിയ വോള്‍സ്ട്രീറ്റ് ജേണല്‍ സര്‍വേയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലയ്ക്ക് 48% പിന്തുണയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 47% പിന്തുണയുമാണു രേഖപ്പെടുത്തിയത്. ബൈഡന്‍ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ സര്‍വേകളില്‍ 8% പോയിന്റുകള്‍ക്ക് ട്രംപ് ആയിരുന്നു മുന്നില്‍.

https://dailynewslive.in/ പോര്‍ച്ചുഗീസിന്റെ ലോകോത്തര ഫുട്ബോള്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദരിച്ച് യുവേഫ. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ റൊണാള്‍ഡോയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ കൂടിയായ ക്രിസ്റ്റിയാനോക്കുള്ള യുവേഫയുടെ ആദരം. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫെറിന്‍ ചടങ്ങില്‍വെച്ച് റൊണാള്‍ഡോയ്ക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *