പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി
ജോസീന്‍ ബിനോയെ തീരുമാനിച്ചു. സിപിഎം ന്റെ ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർത്ഥിയാക്കണമെന്ന സി പി എം ന്റെ തീരുമാനത്തെ കേരളാ കോൺഗ്രസ് എതിർത്തിരുന്നു. തുടർന്നാണ് ജോസിൻ ബിനോയ്ക്ക് നറുക്ക് വീണത്. ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഏക
സി പി എം അംഗമായ ബിനുവിനെ ഒഴികെ മറ്റാരെയും ചെയര്‍മാനാക്കാം എന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഈ നിലപാടിന് വഴങ്ങുകയേ സിപിഎം ന് തരമുണ്ടായുള്ളൂ.
രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദ്ദിച്ചതാണ് ബിനുവിനോടുള്ള വിരോധം വർദ്ധിക്കാൻ കാരണം. മർദ്ദന ദൃശ്യങ്ങൾ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മാണി ഗ്രൂപ്പുകാർ ബിനുവിനോടുള്ള വിരോധം അറിയിച്ചിരുന്നു.