എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരി ക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. രക്തം വാർന്ന് അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് മഹേശ്വരിയെ വെട്ടിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. പ്രതി മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നു പോയതിനാൽ മഹേശ്വരി ഗുരുതര നില യിലാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ഇവര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.