നേരത്തെ തന്നെ ബില്ലുകളെല്ലാം ഒപ്പിട്ടിരുന്നു എന്ന്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട ലഭിച്ചിരുന്ന പരാതികൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്. കേരള സർക്കാർ കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നു, സ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഗവർണർ ഇപ്പോൾ ഒപ്പ് വച്ചിരിക്കുന്നത്.