അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. ഇവർ ഐഎസ്ആര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
അമിത വേഗതയിലായിരുന്ന കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് നിഗമനം. ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നുമില്ല.
പുലർച്ചെ ഒന്നരയോടെ ആണ് അപകടം നടന്നത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരായിരുന്നു മരിച്ച അഞ്ചു പേരുമെന്നാണ് സൂചന. ആന്ധ്രാപ്രദേശിൽ നിന്ന് ചരക്കുമായി ആലപ്പുഴയിലേക്ക് വരുകയായിരുന്നു ലോറി.
ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്