അയോദ്ധ്യയിലെ മസ്ജിദിനുള്ള ഇഷ്ടിക മക്കയിൽ നിന്ന്. മക്കയിലെ “സം സം” കിണറ്റിൽ നിന്നുള്ള വിശുദ്ധജലം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് ഇഷ്ടിക എത്തിക്കുന്നത്. ഇഷ്ടികയിൽ ഖുറാനിൽ നിന്നുള്ള ആയത്തുൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഹജ്ജിൽ നിന്ന് ഇഷ്ടിക ഇന്ത്യയിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ ചൂളയിൽ ചുട്ടെടുത്ത ഇഷ്ടിക 2023 ഒക്ടോബർ 12 ന് ഓൾ ഇന്ത്യ റബ്താ-ഇ-മസ്ജിദിൻ്റെ ചടങ്ങിൽ അനാച്ഛാദനം ചെയ്യുകയും, മക്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.മസ്ജിദ് വികസന സമിതി ചെയർമാനായ ഹാസി അറാഫത്ത് ഷെയ്ഖാണ് ഇഷ്ടിക മക്കയിൽ നിന്നുമെത്തിച്ചത്. അയോദ്ധ്യയിൽ ഉയരുന്ന മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദിന്റെ തറക്കല്ലായി ഉപയോഗിക്കും.രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യയിലെ ധനിപൂരിൽ ഉയരുന്ന പള്ളി മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്ന് അറിയപ്പെടുo.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan