ഇന്ന് മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാർട്ടികൾ കടക്കും. പോളിങ് ശതമാനത്തിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിച്ചു. ചൂടാകാം കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ ഉണ്ടെങ്കിലും എല്ലാം ഭദ്രമെന്ന് യുഡിഎഫും, ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫും, ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും, പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എൽഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്ന് ബിജെപിയും പറയുന്നു.