6 11

വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. വായു മലിനീകരണം ഗര്‍ഭിണികള്‍ക്കും ഗര്‍ഭപിണ്ഡത്തിനും ദോഷകരമാകും. ഗര്‍ഭകാലത്ത് സൂക്ഷ്മ കണികകള്‍, നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരവധി പ്രതികൂല ഫലങ്ങള്‍ക്ക് കാരണമാകും. അകാല പ്രസവവും വായു മലിനീകരണവും തമ്മിലുള്ള ബന്ധം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ‘കോര്‍ട്ടെക്‌സോളോണ്‍’, ‘ലൈസോപിഇ (20:3)’ എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇവ അകാല ജനന സാധ്യത വര്‍ദ്ധിപ്പിക്കും. വായു മലിനീകരണവും അകാല ജനനവും തമ്മില്‍ ബന്ധമുള്ളതായി പഠനത്തില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക, വളര്‍ച്ചാ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവിലുള്ള വായു മലിനീകരണത്തിന് വിധേയമാകുന്നത് പിന്നീടുള്ള ജീവിതത്തില്‍ കുട്ടികളില്‍ വൈജ്ഞാനികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് വായു മലിനീകരണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. മലിനീകരണത്തിന്റെ അളവ് കൂടുതലായിരിക്കുമ്പോള്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ വീടിനുള്ളില്‍ തന്നെ തുടരുക. എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചും വീട് ഇടയ്ക്കിടെ പതിവായി വൃത്തിയാക്കുകയും ചെയ്യുക. വായു മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *