7 17

ചിക്കന്‍പോക്സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയില്‍ കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതേസമയം ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്. പഠനത്തിന്റെ ഫലങ്ങള്‍ ആനല്‍സ് ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ക്ലേഡ് 9 കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ‘വരിസെല്ല സോസ്റ്റര്‍ വൈറസ്’ ഒരു ഹെര്‍പ്പസ് വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ വൈറസ് എയറോസോളുകള്‍, തുള്ളികള്‍, അല്ലെങ്കില്‍ ശ്വാസകോശ സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു. മുതിര്‍ന്നവരില്‍ ഈ വൈറസ് കൂടുതല്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി രോഗം കാണുന്നത്. നവജാതശിശുക്കള്‍ക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഇത് കൂടുതല്‍ ഗുരുതരമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടിപ്പ്, ചുണങ്ങ്, പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം, മൊത്തത്തിലുള്ള ആരോഗ്യക്കുറവ് എന്നിവയാണ് ചിക്കന്‍-പോക്സ് ക്ലേഡ് 9 ന്റെ ലക്ഷണങ്ങള്‍. ചിക്കന്‍പോക്‌സ് രോഗികള്‍ക്ക് വൈറസ് ബാധിച്ച് 2-3 ആഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ തടിപ്പ് കാണപ്പെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗിക്ക് പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നേക്കാം. ചുണങ്ങു പലപ്പോഴും മുഖക്കുരു ആയി പ്രത്യക്ഷപ്പെടുകയും വൈറസ് സമ്പര്‍ക്കം കഴിഞ്ഞ് 2-3 ആഴ്ചകള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ക്ലേഡ് 9 ഉം അതിന്റെ മുമ്പത്തെ വകഭേദങ്ങളായ ക്ലേഡ് 1 ഉം ക്ലേഡ് 5 ഉം തമ്മിലുള്ള അണുബാധയുടെ തീവ്രതയില്‍ ഒരു വ്യത്യാസവും സ്‌പെഷ്യലിസ്റ്റുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പാണ് വൈറസ് പിടിപെടുന്നത് തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗം എന്ന് പറയുന്നത്. കൈകള്‍ ഇടയ്ക്കിടെ കഴുകാനും നല്ല ശുചിത്വം പാലിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *