yt cover 32

വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ യാത്രയ്ക്കു റിക്കാര്‍ഡ് സമയം. തിരുവനന്തപുരത്തുനിന്ന് കണ്ണൂരില്‍ എത്തിയത് ഏഴു മണിക്കൂര്‍ പത്തു മിനിറ്റുകൊണ്ട്. കോട്ടയത്ത് 2.20 മണിക്കൂര്‍കൊണ്ടും എറണാകുളത്ത് 3.18 മണിക്കൂര്‍കൊണ്ടും ആറു മണിക്കൂര്‍കൊണ്ട് കോഴിക്കോടും എത്തി. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ല. തിരുവനന്തപുരം- കണ്ണൂര്‍ രാജധാനിയുടെ യാത്രാസമയം എട്ടു മണിക്കൂറാണ്.

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരേ കേരളം നല്‍കിയ അപ്പില്‍ സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ആനയെ കുട്ടിലടയ്ക്കരുതെന്ന ഹൈക്കോടതി വിധി എന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണു ഹര്‍ജി തള്ളിയത്.

പാഴ്സല്‍ വാഹനം ഇടിച്ച് മൂന്നു കാല്‍നടയാത്രക്കാര്‍ മരിച്ചു. വാഴക്കുളം മടക്കത്താനത്ത് കൂവേലിപ്പടിയില്‍ പ്രഭാത നടത്തക്കാര്‍ക്കിടയിലേക്കാണു വാഹനം ഇടിച്ചു കയറിയത്. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകന്‍ എന്നിവരാണ് മരിച്ചത്.

മുംബൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 11 പേര്‍ സൂര്യാഘാതമേറ്റും നിര്‍ജലീകരണം മൂലവും മരിച്ചു. ഇന്നലെ ഉച്ചയോടെ ഖാര്‍ഘര്‍ കോര്‍പറേറ്റ്് പാര്‍ക്ക് മൈതാനിയില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണു ദുരന്തമുണ്ടായത്. നൂറ്റമ്പതിലേറെ പേര്‍ കുഴഞ്ഞുവീണു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ഉത്തര്‍പ്രദേശില്‍ വെടിയേറ്റു കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തി. തലയില്‍നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍നിന്ന് എട്ടു വെടിയുണ്ടകളുമാണ് കിട്ടിയത്. സഹോദരന്‍ അഷറഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കിട്ടിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ കെ ഫോണ്‍ എത്തി. സംസ്ഥാനത്ത് ആയിരത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനെത്തിച്ചു. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തദ്ദേശ വകുപ്പ് ഇതുവരെ കൈമാറിയത് പകുതി പേരുടെ ലിസ്റ്റ് മാത്രമാണ്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ചാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്. തുടര്‍ സമരങ്ങളും വരും. അതേസമയം ബിഎംഎസിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പട്ടിണി സമരവും നടത്തുന്നുണ്ട്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തില്‍ ഹര്‍ത്താല്‍. ജനകീയ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. ക്രൈസ്തവ സമൂഹത്തെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മല കയറിയിരുന്നു.

ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ വയോധികയെ മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത എസ്എച്ച്ഒ കെ വി സുമേഷിനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ മാത്രം ചുമത്തി. പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി കൊണ്ട് പുറത്ത് കുത്തുകയും എലികളെ പിടിച്ചതുപോലെ പിടിച്ചുകുത്തുകയും ചെയ്തെന്നു മര്‍ദനമേറ്റ രോഹിണി പരാതിപ്പെട്ടു. മകളുടെ കൈയിലും ലാത്തികൊണ്ട് അടിച്ചു.

ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ഷാറൂഖ് സെയ്ഫിയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

കെഎസ് യു പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍സിആര്‍ടി പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ചാണു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചു തടഞ്ഞ പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കിയുമായി നേരിട്ടു. ഒരു പ്രവര്‍ത്തകനു ദേഹാസ്വാസ്ഥ്യമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു.

പരീക്ഷണ യാത്രയുമായി കോഴിക്കോട് എത്തിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത് ‘ഗോവിന്ദനപ്പം’ വിതരണം ചെയ്തുകൊണ്ട്. ട്രെയിനിലെ ലോക്കോ പൈലറ്റ് അടക്കമുള്ളവര്‍ക്ക് അപ്പം വിതരണം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരിഹസിച്ചാണ് ഈ പരിപാടി നടത്തിയത്.

താമരശേരിയില്‍നിന്നും പ്രവാസി ഷാഫിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നാലു പേരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടാഴ്ച മുന്‍പ് നിരീക്ഷണത്തിനായി എത്തിയ സംഘത്തിലുള്ളവരെയാണ് അറസ്റ്റു ചെയ്തത്.

കൊച്ചി പള്ളുരുത്തിയില്‍ മാമ്മോദീസാ ചടങ്ങു നടന്ന വീട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.

ദുബൈ തീപിടിത്തത്തില്‍ മരിച്ച മലയാളി ദമ്പതികളായ കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരുടെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളം വഴി വേങ്ങരയിലെ വീട്ടില്‍ എത്തിച്ചു. ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമാണ് തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചത്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി തോമസ് ബിജെപിയിലേക്ക്. സെറിഫെഡ് മുന്‍ ചെയര്‍മാനാണ്.

ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും വെറും ഗൂഢാലോചന കേസിലാണു പ്രതിയാക്കി ജയിലില്‍ അടച്ചിരിക്കുന്നതെന്നും അബ്ദുള്‍ നാസര്‍ മദനി. വ്യക്ക മാറ്റിവയ്ക്കല്‍ അടക്കമുള്ള ചികിത്സയ്ക്കു നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെ പ്രതിയേക കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനാണെന്ന് മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി. സൈനിക കോണ്‍വോയ് പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാര്‍ഗം സഞ്ചരിച്ചിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. 1994 മുതല്‍ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറല്‍ റോയ് ചൗധരി പറഞ്ഞെന്ന് ദി ടെലഗ്രാഫ് പത്രം.

ജാതി സെന്‍സസ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്കു കത്തയച്ചു. പിന്നാക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെന്‍സസ് അത്യാവശ്യമാണെന്നും ഖര്‍ഗെ.

സ്വവര്‍ഗ വിവാഹത്തെ നിയമ വിധേയമാക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. സ്വവര്‍ഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.

ആഭ്യന്തര സംഘര്‍ഷം നടക്കുന്ന സുഡാന്‍ 14 ദിവസത്തേക്ക് അതിര്‍ത്തി അടച്ചു. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഫ്ളാറ്റിന്റെ ജനലിലൂടെ തുളച്ചുകയറിയ വെടിയുണ്ടയേറ്റു കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും ഫ്ളാറ്റിന്റെ ബേസ്മെന്റിലേക്കു മാറിത്താമസിക്കുകയാണ്.

ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം. ഷെട്ടര്‍ കോണ്‍ഗ്രസിനോട് ഒരു ഉപാധികളും വച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേരാന്‍ ഷെട്ടര്‍ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടക ബാഗേപള്ളി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജെഡിഎസ് പിന്തുണയോടെയാണ് സിപിഎം ഇവിടെ മല്‍സരിക്കുന്നത്.

നാലു സൈനികര്‍ കൊല്ലപ്പെട്ട ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ വെടിവയ്പു നടത്തിയ സംഭവത്തില്‍ ഒരു സൈനികന്‍ പിടിയിലായി. മോഹന്‍ ദേശായി എന്ന സൈനികനാണ് പിടിയിലായത്. ജവാന്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനമായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേര്‍ക്കാണ്.

വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധിക്കരുതെന്ന് മുംബൈ പ്രത്യേക കോടതി. പരിശോധനയ്ക്ക് സ്‌കാനറുകളുപയോഗിക്കണം. നഗ്നരാക്കി പരിശോധിക്കുന്നതും അസഭ്യം പറയുന്നതും മനുഷ്യാവകാശ ലംഘനമെന്നും കോടതി. നഗ്‌നനാക്കി പരിശോധിക്കുന്നതിനെതിരേ 1993 ലെ ബോംബെ സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് കോടതിയെ സമീപിച്ചത്.

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 47 ശതമാനം വര്‍ധിച്ച് 14 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കി. പ്രധാനമായും ഇ-കൊമേഴ്സ് ഇടപാടുകളുടെ വര്‍ധനവ് മൂലമാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവുകള്‍ വര്‍ധിച്ചത്. ഇത് മൊത്തത്തിലുള്ള ഇടപാടുകളുടെ 63 ശതമാനം വരും. മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,37,000 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 1.17 കോടി പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ത്തതായി ആര്‍.ബി.ഐ വ്യക്തമാക്കി. 2021-22 ല്‍ ഇത് 1.12 കോടിയായിരുന്നു. ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കണക്കുകള്‍ നോക്കിയാല്‍ പ്രതിമാസ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ ചെലവ് 54 ശതമാനം വര്‍ധിച്ചു. ഐ.സി.ഐ.സി.ഐയുടേത് 20 ശതമാനവും. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെലവ് 14 ശതമാനവും എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന്റെ 11 ശതമാനവും ഉയര്‍ന്നു. മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8.5 കോടി രൂപയായാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ കുടിശ്ശിക. ഫെബ്രുവരി 28-ലെ കണക്കനുസരിച്ച് ഇത് 8.3 കോടി രൂപയായിരുന്നു. ആക്സിസ് ബാങ്കിന്റെ കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 വരെ 1.2 കോടിയില്‍ നിന്ന് മാര്‍ച്ച് 31 വരെ 1.23 കോടിയായി ഉയര്‍ന്നു. എസ്.ബി.ഐ കാര്‍ഡിന്റെ കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഫെബ്രുവരി 28 ലെ 1.65 കോടിയില്‍ നിന്ന് മാര്‍ച്ച് 31 വരെ 1.68 കോടിയായി ഉയര്‍ന്നപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റേത് 1.73 കോടിയില്‍ നിന്ന് 1.75 കോടിയായി ഉയര്‍ന്നു.

ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് വെള്ളമോ? സെക്കന്‍ഡുകള്‍ കൊണ്ട് വലിയ ലേഖനങ്ങളും പൈത്തണ്‍ കോഡുകളും സൃഷ്ടിച്ചു തരുന്ന ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യം വരുന്ന ജലത്തിന്റെ അളവ് നമുക്ക് വിശ്വസിക്കാന്‍ പറ്റാത്തത്രയും വലുതാണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ റിവര്‍സൈഡും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആര്‍ലിംഗ്ടണിലെ ഗവേഷകരും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നത്, 20 മുതല്‍ 50 വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുള്ള ലളിതമായ സംഭാഷണത്തിനായി ചാറ്റ്ജി.പി.ടി പ്രവര്‍ത്തിപ്പിക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ 500 മില്ലീ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ്. ഡാറ്റാ സെന്ററുകള്‍ അവരുടെ സെര്‍വറുകള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും ചാറ്റ്ജി.പി.ടി പോലുള്ള എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആ സെര്‍വറുകള്‍ തണുപ്പിക്കുന്നതിനും വേണ്ടിയാണ് വലിയ അളവില്‍ വെള്ളം ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ജിപിടി-3 മോഡലിന്റെ പരിശീലനത്തിന് വേണ്ടി മാത്രമായി 370 ബി.എം.ഡബ്ല്യു അല്ലെങ്കില്‍ 320 ടെസ്ല കാറുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ശുദ്ധജലം വേണ്ടിവരുമെന്നും പഠനം കണ്ടെത്തി. അതായത് 700,000 ലിറ്റര്‍ (185,000 ഗാലന്‍) വെള്ളം. ചാറ്റ്ജി.പി.ടിയുടെ സൃഷ്ടാക്കളായ ഓപണ്‍എ.ഐയുമായി സഹകരിക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ലാംഡ പോലുള്ള മറ്റ് എ.ഐ മോഡലുകളും ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ആഗോള ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തില്‍ എ.ഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ അതിന്റെ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും ജലക്ഷാമത്തെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങളില്‍ പങ്കാളികളാകാനും ഗവേഷകര്‍ പഠനത്തില്‍ നിര്‍ദേശിച്ചു.

ഇതുവരെ കാണാത്ത വന്‍ മേക്കോവറില്‍ വിക്രം ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഥാപാത്രത്തിനായി വിക്രം നടത്തുന്ന ഡെഡിക്കേഷനുകള്‍ വീഡിയോയില്‍ കാണാം. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇത്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.

ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് നിര്‍മ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ‘ധൂമം’ റിലീസ് ചെയ്യും. ‘എല്ലാ പുകച്ചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്‌പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ.’ – ഫസ്റ്റ് ലുക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഫഹദ് ഫാസില്‍ എഴുതി. റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, ദേവ് മോഹന്‍,നന്ദു അനു മോഹന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒകായ അവതരിപ്പിച്ച ഒരു കിടിലന്‍ സ്‌കൂട്ടറാണ് ഫാസ്റ്റ് എഫ്2ടി. ഒരിക്കല്‍ ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 80 കിലോമീറ്റര്‍ ഓടും ഈ സ്‌കൂട്ടര്‍. 85,008 ആയിരം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഈ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാണ്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. സ്‌കൂട്ടറിന്റെ ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ എടുക്കും. ഏകദേശം 2,000 വാട്ട് പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന 1200 വാട്ട് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സുരക്ഷയ്ക്കായി ഈ സ്‌കൂട്ടറില്‍ ഡ്രം ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. സംയോജിത ബ്രേക്കിംഗ് സംവിധാനമാണ് ഇതിനുള്ളത്. ഈ ബ്രേക്കിംഗ് സിസ്റ്റത്തില്‍, ഇടത് വശത്തെ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍, പിന്‍ ചക്രം പൂട്ടാനോ തെന്നി വീഴാനോ സാധ്യതയില്ല. അത്തരമൊരു സാഹചര്യത്തില്‍, ഡ്രൈവര്‍ക്ക് റോഡപകടത്തിന് ഇരയാകുന്നത് ഒഴിവാക്കാനാകും. അതേസമയം ബ്രേക്കിംഗ് ദൂരവും ഇതുവഴി കുറയ്ക്കാനാകും. വിന്ററി വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രന്‍ജി ഗ്രീന്‍സ്, ഗ്രൂവി ഗ്രേ, കാറ്റ് സിയാന്‍, ബോള്‍ഡി ബ്ലാക്ക് എന്നിങ്ങനെ ആറു നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭിക്കും.

സ്ത്രീ എന്നത് പുരുഷനിര്‍മ്മിതമായ ഒരു നിര്‍വ്വചനത്തിലൊതുങ്ങി നില്‍ക്കേണ്ട ഒരു രൂപകമെല്ലന്നും സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ അവള്‍ക്ക് സ്വത്രന്തമാെയാരു ഇടമുണ്ടെന്നും സ്ഥാപിക്കുന്ന അനുഭവതീക്ഷ്ണങ്ങളായ രചനകള്‍. ഗഞ്ച, കുന്നിറങ്ങുന്ന സ്ത്രീ , രഹസ്യാത്മകം, നിശ്ശബ്ദസ്ഥലികള്‍, ലോലയുടെ കത്ത്, അമ്മയുടെ മകള്‍ തുടങ്ങി ശ്രദ്ധേയങ്ങളായ കഥകളുടെ സമാഹാരം. ‘ഗഞ്ച’. തനൂജ എസ് ഭട്ടത്തിരി. ഡിസി ബുക്സ്. വില 119 രൂപ.

ഒരിടവേളയ്ക്കു ശേഷം ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനം ഉയരുന്നു. എക്സ്ബിബി 1.16 വകഭേദം മൂലം ഇപ്പോഴുണ്ടായിരിക്കുന്ന ഈ അതിതീവ്ര വ്യാപനത്തെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്. ബിഎ.2 വകഭേദത്തിന്റെ സമയത്തുണ്ടായ കോവിഡ് വ്യാപനവുമായിട്ടാണ് നിലവിലെ അവസ്ഥയെ പലരും താരതമ്യപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ കോവിഡ് പരത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രോഗവ്യാപനത്തിന് കാരണമാകുന്ന എക്സ്ബിബി 1.16 എക്സ്ബിബി 1.15 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തോട് സാമ്യം പുലര്‍ത്തുന്നു. എന്നാല്‍ എക്സ്ബിബി.1, എക്സ്ബിബി 1.5 ഉപവകഭേദങ്ങളെ അപേക്ഷിച്ച് ഇവയുടെ എഫക്ടീവ് റീപ്രൊഡക്ടീവ് നമ്പര്‍ 1.27 മടങ്ങും 1.17 മടങ്ങും അധികമാണ്. രോഗബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് എത്ര പേരിലേക്ക് വൈറസ് പകരാം എന്നതിനെ കുറിക്കുന്ന സംഖ്യയാണ് എഫക്ടീവ് റീപ്രൊഡക്ടീവ് നമ്പര്‍. പെരുകാനും പടരാനുമുള്ള എക്സ്ബിബി 1.16ന്റെ കഴിവ് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധരും പറയുന്നു. ലോകാരോഗ്യ സംഘടന പ്രത്യേകം നിരീക്ഷിക്കേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലേക്ക് എക്സ്ബിബി 1.16നെയും ചേര്‍ത്തിരുന്നു. ബിക്യു.1, ബിഎ.2.75, സിഎച്ച്.1.1., എക്സ്ബിബി, എക്സ്ബിഎഫ് എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് വകഭേദങ്ങള്‍. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ സമയത്ത് ഉണ്ടായിരുന്ന അത്ര രോഗതീവത്രത എക്സ്ബിബി 1.16ന് ഇല്ല എന്നത് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നതാണ്. എന്നാല്‍ നിയന്ത്രണങ്ങളില്ലാതെ വൈറസിനെ പടരാന്‍ അനുവദിക്കുന്നത് പുതിയ റീകോംബിനന്റ് വൈറസുകളുടെ ഉത്ഭവത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.94, പൗണ്ട് – 101.54 യൂറോ – 89.94, സ്വിസ് ഫ്രാങ്ക് – 91.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 217.39, കുവൈത്ത് ദിനാര്‍ -267.58, ഒമാനി റിയാല്‍ – 212.70, സൗദി റിയാല്‍ – 21.84, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.50, കനേഡിയന്‍ ഡോളര്‍ – 61.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *