7 3

അമിതമായി ചൂടേല്‍ക്കേണ്ടിവരുന്നത് മൂലം ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ്‌സ്‌ട്രോക്ക്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശരീരതാപനില ക്രമാതീതമായി ഉയരുകയും വിയര്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. താപാഘാതത്തിന്റെ ഏറ്റവും ഗുരുതരമായ രൂപമാണ് ഇത്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ തലച്ചോര്‍ അടക്കം ശരീരത്തിലെ സുപ്രധാന അവയവങ്ങളെ ഇത് ബാധിക്കും. ഉയര്‍ന്ന ഊഷ്മാവില്‍ ദീര്‍ഘനേരം ചിലവഴിക്കുന്നതിന്റെ ഫലമായി അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയില്‍ ശാരീരിക അദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നത് മൂലമൊക്കെയാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 40 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പനി, മാനസിക നിലയിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങള്‍, ചൂടുള്ള വരണ്ട ചര്‍മ്മം അല്ലെങ്കില്‍ കടുത്ത വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, ചര്‍മ്മം ചുവന്ന് തുടുക്കുക, ഹൃദയമിടിപ്പ് വേഗത്തിലാകുക, ശ്വാസത്തിന്റെ വേഗത കൂടുക, തലവേദന, ബോധക്ഷയം എന്നിവയാണ് ഹീറ്റ്സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍. ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടായെന്ന് ഉറപ്പായാല്‍ ആദ്യം ചെയ്യേണ്ടത് ആ വ്യക്തിയെ ചൂടില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ്. പറ്റാവുന്ന എല്ലാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശരീരം തണുപ്പിക്കാന്‍ ശ്രമിക്കണം. ഇതിനായി ബാത്ത് ടബ്ബില്‍ ഇരുത്തുകയോ ഷവറിന് താഴെ നിര്‍ത്തുകയോ ചെയ്യാം. അല്ലെങ്കില്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് ഇയാളുടെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാം. തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് ശരീരത്തില്‍ വച്ച് തണുപ്പിക്കാം. ഫാനിനടിയില്‍ നിര്‍ത്തുന്നതിനൊപ്പം തണുത്തവെള്ളം തളിച്ചുകൊടുക്കാം. ഐസ് പാക്കോ നനഞ്ഞ തുണിയോ കഴുത്ത്, കക്ഷം എന്നിവിടങ്ങളില്‍ വയ്ക്കാം. തണുപ്പു പകരുന്ന തുണികളില്‍ പൊതിയാം. ബോധാവസ്ഥയിലാണെങ്കില്‍ കുടിക്കാന്‍ തണുത്ത വെള്ളമോ സ്‌പോര്‍ട്ട്‌സ് ഡ്രിങ്കുകളോ നല്‍കാം. കഫീന്‍ ഇല്ലാത്ത പാനീയങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ബോധം നഷ്ടപ്പെടുകയാണെന്ന് കണ്ടാല്‍ ഉടന്‍ സിപിആര്‍ നല്‍കണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *