yt cover 37

https://dailynewslive.in/ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ആളുകള്‍ക്ക് ഉടന്‍ ‘നാണക്കേട്’ തോന്നിത്തുടങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ കുട്ടിയെയും ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ടെന്നും അത് ലോകത്തോട് മത്സരിക്കുന്ന, ഓരോ കുട്ടിക്കും തുല്യ അവസരം നല്‍കുന്ന ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ദരിദ്രരെ ഈ ഭാഷ പഠിപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നില്ലെന്നും കാരണം അത് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരെ ശക്തിപ്പെടുത്തുമെന്നും എന്നാല്‍ ഇന്ത്യയിലെ ഓരോ ഭാഷയ്ക്കും ആത്മാവും സംസ്‌കാരവും അറിവും ഉണ്ടെന്നും അത് പൊന്നുപോലെ സൂക്ഷിക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ഇംഗ്ലീഷ് ഒരു അണക്കെട്ടല്ല, അതൊരു പാലമാണെന്നും ഇംഗ്ലീഷ് നാണക്കേടല്ല, അത് ശക്തിയാണെന്നും ഇംഗ്ലീഷ് ഒരു ചങ്ങലയല്ല, ചങ്ങലകള്‍ പൊട്ടിക്കാനുള്ള ഉപകരണമാണെന്നും ഇന്നത്തെ ലോകത്ത്, ഇംഗ്ലീഷ് നിങ്ങളുടെ മാതൃഭാഷ പോലെ പ്രധാനമാണെന്നും കാരണം അത് തൊഴില്‍ നല്‍കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ എന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ മലക്കപ്പാറ വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലെ തോട്ടംതൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകള്‍ റുസിനിയെയാണ് ആക്രമിച്ചത്. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നിലപാട് രാജ് ഭവനെ അറിയിക്കും.

https://dailynewslive.in/ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നുവെന്നും വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ തന്റെ സസ്പെന്‍ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയതെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.

https://dailynewslive.in/ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവില്‍ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു. ഡോ. വിനയ് ഗോയലിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് അഡീ. ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.

https://dailynewslive.in/ കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാര്‍പ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടെണ്ണവും കന്റോണ്‍മെന്റ് പരിധിയില്‍ ഒന്നുമാണ് നിര്‍മ്മിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കും.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മതനിരപേക്ഷ ചിന്തയുള്ള സംഘടനകള്‍ ഇടതുമുന്നണിക്കൊപ്പം നിന്നെന്നും വിലയിരുത്തലുണ്ട്.

https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.

https://dailynewslive.in/ എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

https://dailynewslive.in/ ഇടുക്കിജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇന്ന് മുതല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

https://dailynewslive.in/ കൊട്ടാരക്കരയിലുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അടൂര്‍ എആര്‍ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

https://dailynewslive.in/ കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുകുട്ടന്‍ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ ഇതരസംസ്ഥാന തൊഴിലാളിയുടെ പിന്‍ഭാഗത്ത് കൂടി കംപ്രസ്സര്‍ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമല്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു. സഹപ്രവര്‍ത്തകരായ ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ പൊലീസ് പിടികൂടി. ഇരുവരും റിമാന്‍ഡിലാണ്

https://dailynewslive.in/ അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേരുടെ ഡിഎന്‍എ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയര്‍ബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയില്‍ വീഴച്ച വരുത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പറത്തുവന്നു.

https://dailynewslive.in/ ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.

https://dailynewslive.in/ ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ഇന്ന് വൈകുന്നേരവും ഇന്ത്യയിലെത്തും. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.

https://dailynewslive.in/ മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

https://dailynewslive.in/ അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിക്ക് സമീപത്തെ ദാദാഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎല്‍എയായ രാജീവ് സിംഗിന്റെ അനുയായികളാണ് യാത്രക്കാരനെ തല്ലിയത്.

https://dailynewslive.in/ ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാല്‍ താന്‍ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

https://dailynewslive.in/ എയര്‍ ഇന്ത്യയുടെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള ഇന്‍ബൗണ്ട് യാത്രയില്‍ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പൂനെയില്‍ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.

https://dailynewslive.in/ കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

https://dailynewslive.in/ പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവര്‍ത്തിക്കുമെന്ന് ഒരു പ്രധാന സര്‍ക്കാര്‍ പിന്തുണയുള്ള ട്രയലില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തെളിഞ്ഞത്.

https://dailynewslive.in/ 40 ഷെന്‍യാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന പാകിസ്ഥാന് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ, സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഉള്‍പ്പെടും.ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്.

https://dailynewslive.in/ ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

https://dailynewslive.in/ അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലില്‍ വീണ്ടും ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണമെന്നും വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും ഇറാന്‍ സൈനിക വക്താവ് അവകാശപ്പെട്ടു.

https://dailynewslive.in/ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷ കൗണ്‍സില്‍ മേധാവി വ്യക്തമാക്കി

https://dailynewslive.in/ ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഇസ്രയേല്‍ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നല്‍കുന്ന ആശുപത്രിയാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ഗാസയില്‍ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകര്‍ത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതില്‍ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

https://dailynewslive.in/ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേല്‍ ആണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

https://dailynewslive.in/ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി. ആക്രമണം ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.

https://dailynewslive.in/ പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ എറിഞ്ഞ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 87.88 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ രണ്ടാമതെത്തി..

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍ നില്‍ക്കുന്നു. 101 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 42 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും അരങ്ങേറ്റ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്.

https://dailynewslive.in/ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യന്‍ പണം 2024 ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ). 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളില്‍ നിന്നാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിഗത ഉപഭോക്താക്കളില്‍ നിന്നുളള നേരിട്ട് നിക്ഷേപങ്ങള്‍ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടുകളുടെ പത്തിലൊന്ന് മാത്രമാണ് ഇത്തരത്തിലുളള നിക്ഷേപങ്ങള്‍. കഴിഞ്ഞ ദശകത്തില്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ ഏകദേശം 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2015 ല്‍ ഏകദേശം 42.5 കോടി ഫ്രാങ്ക് ആയിരുന്നത് 2024 ല്‍ 34.6 കോടി സ്വിസ് ഫ്രാങ്കായി. 2023 ല്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 104 കോടി സ്വിസ് ഫ്രാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം എത്തിയിരുന്നു. 2006 ലെ 650 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. സ്വിസ് ബാങ്കുകളിലെ ഫണ്ടുകളുടെ കാര്യത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 48-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം 67-ാം സ്ഥാനത്തായിരുന്നു. 2022 അവസാനത്തോടെ ഇന്ത്യയുടെ റാങ്കിംഗ് 46-ാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ നിക്ഷേപം 27.2 കോടി സ്വിസ് ഫ്രാങ്കായി കുറഞ്ഞു. അതേസമയം ബംഗ്ലാദേശിന്റെ ഫണ്ട് 58.9 കോടി സ്വിസ് ഫ്രാങ്കായി കുത്തനെ ഉയരുകയും ചെയ്തു.

https://dailynewslive.in/ ചെറുപ്പക്കാര്‍ക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ദി റിയല്‍ കേരളാ സ്റ്റോറി’. മൊണാര്‍ക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാര്‍ത്ഥ് ബാബു, ഖുശ്ബു എന്നിവര്‍ക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂണ്‍ 27ന് തിയറ്റര്‍ റിലീസായി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ‘ലഹരിയോട് നോ പറയാം’ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ കുടുംബചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂര്‍, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാര്‍, ഹാഷിം ഹുസൈന്‍, പ്രസാദ്, ഫാല്‍ഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാര്‍ മുംബൈ, സജേഷ് നമ്പ്യാര്‍, ദേവി നായര്‍, ജീന പിള്ള, ഗൗരി വി. നമ്പ്യാര്‍, റോവന്‍ സാം തുടങ്ങി മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലെ അഭിനേതാക്കളും അണിനിരക്കുന്നു.

https://dailynewslive.in/ ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഗലിയാന്‍, സനം തെരി കസം, ദില്‍ ദര്‍ദാദര്‍, പ്യാര്‍ ദെ, തും ബിന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

https://dailynewslive.in/ ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി നടന്‍ വിജയ രാഘവന്‍. ഹൈക്രോസ് സ്പെഷ്യല്‍ എഡിഷന്റെ കേരളത്തിലെ ആദ്യ കാറാണ് ഇത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നിവ അടക്കമുള്ള കളര്‍ ഓപ്ഷനുകള്‍ ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ട്. ഇതു രണ്ടും ഡ്യുവല്‍ ടോണ്‍ ഫോര്‍മാറ്റിലാണ് ലഭ്യമാവുക. അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്‌സി, വിവിടിഐ പെട്രോള്‍ എന്‍ജിന്‍. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇ സിവിടി ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്കാണ് പവര്‍ എത്തുക. ഇകോ, നോര്‍മല്‍, പവര്‍ എന്നിങ്ങനെ ഡ്രൈവിങ് മോഡുകള്‍. ചെറു യാത്രകള്‍ക്ക് ബാറ്ററി ചാര്‍ജിന് അനുസരിച്ച് ഇവി മോഡും ഉപയോഗിക്കാം. ഇന്ധനക്ഷമത ലിറ്ററിന് 23.24 കിലോമീറ്റര്‍.

https://dailynewslive.in/ 1940 മുതല്‍ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എര്‍ണോ തന്റെ ഓര്‍മ്മയിലൂടെ കോര്‍ത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവള്‍ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ചലനാത്മകമായ സാമൂഹിക കഥയാണിത്. ‘കാലങ്ങള്‍’. ആനി എര്‍ണോ. വിവര്‍ത്തനം – സ്മിത മീനാക്ഷി. ഡിസി ബുക്സ്. വില 315 രൂപ.

https://dailynewslive.in/ സമ്മര്‍ദവും മാനസികാവസ്ഥയും മാത്രമല്ല, ഹൃദയാരോഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിരിക്കുന്നതിലൂടെ ശരീരം ഫീല്‍ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും. ഇത് സമ്മര്‍ദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കാനും അനുവദിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു. ജപ്പാനിലെ യമഗാത സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ചിരിയുടെ ആവര്‍ത്തി വര്‍ധിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും കൂടുതല്‍ കാലം ജീവിക്കാനും സഹായിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. ചിരിയിലൂടെ സ്ട്രെസ് കുറയാന്‍ സഹായിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുകയും അതിനെത്തുടര്‍ന്ന് രക്ത സമ്മര്‍ദം കൂടുക, ഹൃദയമിടിപ്പ് കൂടുക, ഗ്ലൂക്കോസിന്റെ അളവുകൂടുക എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ സംഭവിക്കുകയും ചെയ്യും. നിരന്തരമായി ഇത്തരം സ്‌ട്രെസ് ഹോര്‍മോണുകള്‍ രക്തത്തിലേക്ക് അധികമായി വിന്യസിക്കപ്പെടുന്നതുമൂലം പ്രമേഹം, അമിത രക്തസമ്മര്‍ദം, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ തുടങ്ങിയ ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ മനസുതുറന്ന് ചിരിക്കുന്നതു മൂലം അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ സഹായകമാകും. ചിരിക്കുമ്പോള്‍ ശരീരത്തില്‍ ചില രാസവ്യതിയാനങ്ങള്‍ സംഭവിക്കും. തലച്ചോറില്‍ ഡോപ്പമിന്‍ എന്ന കെമിക്കല്‍ കൂടുകയും അതുവഴി, ഏകാഗ്രതയും ശ്രദ്ധയും വര്‍ധിക്കുകയും ചെയ്യും. തലച്ചോറിന്റെ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവ് കൂടുന്നതുവഴി വലിയ തോതിലുള്ള ആഹ്ളാദവും ഉന്മേഷവും ഉണ്ടാവും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ കുന്നിന്‍ചെരുവില്‍ ഒരു വലിയ മരമുണ്ടായിരുന്നു. അത് ധാരാളം പേര്‍ക്ക് തണലേകി. ഒട്ടേറെ കിളികളുടെ വീടായി. ആ മരത്തിന്റെ ചുവട്ടില്‍ ഒരു പുല്‍ച്ചെടിയുമുണ്ടായിരുന്നു. അത് ചെറിയ കാറ്റിലും വളയും. മരം ചെടിയോട് ചോദിച്ചു: നീയെന്താണ് നിന്റെ വേരുകള്‍ മണ്ണിനടിയിലേക്ക് ഉറപ്പിക്കാത്തത്. ഞാന്‍ നില്‍ക്കുന്നത് പോലെ തലയുയര്‍ത്തി നിന്നൂടെ. ഈ അവസ്ഥയില്‍ ഞാന്‍ സുരക്ഷിതയും സന്തോഷവതിയുമാണ്: ചെടി പറഞ്ഞു. ഇത്രയും ദുര്‍ബലയായ നിനക്ക് എന്ത് സുരക്ഷിതത്വമാണ് ഉളളത്. മരം ചെടിയെ കളിയാക്കി. രാത്രിയില്‍ കാറ്റ് ശക്തമായി. ആ കാറ്റില്‍ മരം പിഴുതെറിയപ്പെട്ടു. ചെടി ചരിഞ്ഞുകൊടുക്കുകയും കാറ്റ് പോയപ്പോള്‍ നിവര്‍ന്നു നില്‍ക്കുകയും ചെയ്തു. ആരും വലുതല്ല, ആരും ചെറുതുമല്ല. വേഷം കണ്ട് ഒരിക്കലും ഒരു വ്യക്തിയെ അളക്കരുത്. ഉള്‍ക്കരുത്തും വഴക്കവും ആരും പ്രദര്‍ശിപ്പിച്ചു നടക്കാറില്ല. അവശ്യനേരത്ത് അവയെല്ലാം തനിയെ പുറത്തുവരും. ഒരാള്‍ എന്തുകൊണ്ട് അങ്ങിനെയായെന്ന് ആകാശനിരീക്ഷണം നടത്തുന്നവര്‍ക്ക് മനസ്സിലാകില്ല. അതിന് അയാളുടെ വളര്‍ച്ചയുടെ സമയത്തും പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പം നില്‍ക്കണം. ആരേയും ചെറുതായി കാണരുത്.. കാരണം ആരും വലുതല്ല.. ആരും ചെറുതുമല്ല – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *