സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീലെന്നും, ജലീൽ പിണറായിയുടെ ഉപകരണമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. കള്ളക്കടത്തിന് മതവൽക്കരണം കൊണ്ടുവരാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതിനെ മതപരമായ വീക്ഷണത്തിൽ കൊണ്ടുവരരുത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ആരായാലും പൊതുസമൂഹം നേരിടുകയും പരമാവധി ബോധവൽക്കരണം നടത്തുകയും ചെയ്യണമെന്നും മുസ്ലിം പണ്ഡിതൻമാരെയും ഖാളിമാരേയും പാണക്കാട് തങ്ങൻമാരേയും കുറിച്ചുള്ള ജലീലിൻ്റെ പ്രസ്താവനകൾ ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്ത് മറ്റു വിഭാഗത്തിൻ്റെ സിംപതി നേടലാണ് ജലീലിൻ്റെ ലക്ഷ്യം. ജലീൽ പിണറായി വിജയൻ്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നും നാസർ ഫൈസി കൂട്ടിചേർത്തു .