ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടുവെന്നും വ്യോമാക്രമണത്തിൽ ആശുപത്രിക്ക് കേടുപാട് സംഭവിച്ചതോടെ ആശുപത്രി അടച്ചുപൂട്ടിയെന്നും അടിക്രിയഹർ അറിയിച്ചു. ഭയം കാരണം പ്രദേശത്തെ ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ചതോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനാവാത്ത സാഹചര്യമാണെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു. ഒരു മുന്നറിയിപ്പും നൽകാതെയാണ് ഇസ്രയേൽ ആശുപത്രികൾക്ക് നേരെ ആക്രമണം നടത്തിയതെന്നും പരാതിയുണ്ട്. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് വിമർശിച്ചു.