എഡിജിപി എം ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. സ്വകാര്യ സന്ദർശനങ്ങൾ പതിവാണെന്നും, സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല. കൂടാതെ ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം സമൂഹ മാധ്യമ പോസ്റ്റില്‍ പരിഹസിച്ചു. ചാനലുകൾ കാണുമ്പോഴാണ്, ഡിജിപി ഓഫിസിൽ നിന്നും ആർഎസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവിസിൽ തുടരുന്ന എത്രയോ ഐപിഎസ് കാരും ഐഎഎസുകാരും എന്തിനേറെ ചീഫ് സെക്രെട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.