വയനാട് ദുരന്തത്തിന്‍റെ പതിനൊന്നാം ദിവസം 4 മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ മേഖലയിൽ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു, ഞായറാഴ്ച വീണ്ടും ജനകീയമായി തന്നെ തിരച്ചിൽ നടത്താനാണ് തീരുമാനം . കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക് പുറത്തുവന്നു. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് വേറെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഞായറാഴ്ച രാവിലെ ജനകീയ തെരച്ചിൽ തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.