പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പക്തൂൺഖ്വയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ ഏറ്റെടുത്തു.പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. പാക് സൈന്യം ബേസ് ക്യാമ്പായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി ഡർബൻ ഏരിയയിലെ സൈനിക താവളത്തിൽ എത്തിയ ആറംഗ ഭീകരസംഘം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.