Untitled 1

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ചരക്കുനീക്കത്തില്‍ ജി.എസ്.ടി വരുമാനമായി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 397 കോടി രൂപയെന്ന് കണക്കുകള്‍. കപ്പലിലെത്തിയ ചരക്കുകളുടെ ജി.എസ്.ടിയായി ഇതുവരെ ലഭിച്ചത് 49 കോടി രൂപയാണ്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ 348 കോടി രൂപയും ലഭിച്ചു. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാരിലേക്ക് പോകുമെങ്കിലും ഒരു വിഹിതം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും. രാജ്യത്തെ കപ്പല്‍ ഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞത്തേത്. പ്രതിവര്‍ഷം 220 മില്യന്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) ഷിപ്പിംഗ് ഇനത്തില്‍ രാജ്യത്തിന് ലാഭമുണ്ടാക്കാനാകും. ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ആവശ്യങ്ങള്‍ മുഴുവനായി നിറവേറ്റാന്‍ വിഴിഞ്ഞത്തിനാകും. നിലവില്‍ കൊളംബോ, ജെബല്‍ അലി തുടങ്ങിയ തുറമുഖങ്ങളിലൂടെയാണ് ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്മെന്റിന്റെ 75 ശതമാനവും നടക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലുള്ള കാലതാമസത്തിന് പുറമെ ഓരോ കണ്ടെയ്നറിലും 80 മുതല്‍ 100 ഡോളര്‍ വരെ അധികം ചെലവാകുകയും ചെയ്യും. വിഴിഞ്ഞത്ത് നിന്നും നേരിട്ട് ഇവ കയറ്റി അയക്കുമ്പോള്‍ ഈ തുക ഇന്ത്യക്ക് ലാഭിക്കാനാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *