peeyu

പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്രം. പണം നൽകാമെന്ന ഉറപ്പിലാണ് കേരളത്തിന് അരി അനുവദിച്ചത്. എന്നാൽ കേരളം ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പണം വാങ്ങുന്നതിൽ എന്താണ് തെറ്റുള്ളത് എന്നും മന്ത്രി ചോദിച്ചു. പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെ അനുവദിച്ച പണം സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി വിനിയോഗിക്കണം. ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സര്‍ക്കാര്‍ പരാജയമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

2018 ഓഗസ്റ്റിലെ പ്രളയ കാലത്താണ് എഫ് സി ഐയിൽ നിന്നും 89540 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചത്. എന്നാൽ കേരളം ഈ അരി സൗജന്യമായാണ് വിനിയോഗിച്ചത് . അരി വിതരണത്തിന് ശേഷം കേന്ദ്രം 205.81 കോടി രൂപ ആവശ്യപ്പെട്ട് കേരളത്തിന് കത്തയച്ചു. ഇതിന് മറുപടിയായി സംസ്ഥാനം പറയുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രകൃതി ദുരന്തത്തിന് നൽകിയ അരി സഹായമായി കണക്കാക്കണമെന്നുമായിരുന്നു. ഇതേ ആവശ്യം പറഞ്ഞു പ്രധാനമന്ത്രിക്കും കേരളം കത്തയച്ചു. എന്നാൽ ഈ വശ്യം കേന്ദ്രം നിരസിക്കുകയാണുണ്ടായത്. കൂടാതെ കേരളം പണമടച്ചില്ലെങ്കിൽ കേന്ദ്ര ഭക്ഷ്യ സബ് സിഡിയിൽ നിന്നും തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ജുലൈയിൽ കത്തെഴുതി. ഇതോടെ പണം തിരികെ അടക്കാൻ സർക്കാർ നിർബന്ധിതരായി. തിരച്ചടവിനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *