cover 19

‘ഓഷ്യന്‍ ഗേറ്റ് ടൈറ്റന്‍’ എന്ന ചെറു മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് അകത്തുണ്ടായിരുന്ന മൂന്ന് കോടീശ്വരന്മാര്‍ അടക്കം അഞ്ചു സഞ്ചാരികള്‍ മരിച്ച വിശേഷം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. 1912 ല്‍ തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്ര തിരിച്ചവരും അവരുടെ അന്തര്‍വാഹിനിയും കടലില്‍നിന്നു വീണ്ടെടുക്കാനാവാത്ത അവശിഷ്ടങ്ങളായി മാറി. കോടീശ്വരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാവില്ല. രണ്ടു കോടി രൂപ വീതം മുടക്കിയാണ് മൂന്നു വ്യവസായികള്‍ ടൈറ്റനിലെ സമുദ്രയാത്രക്കിറങ്ങിയത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ചുകാരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സമുദ്രോപരിതലത്തില്‍നിന്ന് 12,500 അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടമുള്ളത്. സമുദ്രപേടകം കടലിലേക്കിറങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ ആയപ്പോഴേക്കും മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമായ ടൈറ്റന്‍ 2018 ലാണു നിര്‍മിച്ചത്. പരീക്ഷണ യാത്രകള്‍ക്കു ശേഷം 2021 ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ യാത്ര. കഴിഞ്ഞ വര്‍ഷം 10 യാത്രകള്‍ ടൈറ്റന്‍ നടത്തി. കടലിനടിയിലെ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയെന്നാണ് നിഗമനം. ടൈറ്റനെ കണ്ടെത്താന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആധുനിക സംവിധാനങ്ങളോടെ അസാധാരണമായ തെരച്ചില്‍ നടത്തിയിരുന്നു. കോടീശ്വരന്മാരുടെ പൊടിപോലും ശേഷിക്കാത്ത ദുരന്തം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *