cover 10

ബഹിരാകാശത്തു വിനോദ യാത്ര ഒരു സ്വപ്നമാണ്. ഗുരുത്വാകര്‍ണം ഇല്ലാത്ത ബഹിരാകാശത്തെ ഭാരക്കുറവുതന്നെ വളരെ സവിശേഷമായ അനുഭവമാണ്. പറന്നു നടക്കാം. ബഹിരാകാശത്തുനിന്നു ഭൂമിയെ നോക്കിക്കാണുന്നതും നല്ല രസമായിരിക്കും. ബഹിരാകാശത്തു പ്രത്യേകിച്ച് മറ്റൊരു കാഴ്ചയും കാണാനില്ല. ബഹിരാകാശത്തേക്ക് ഉല്ലാസയാത്ര നടത്തുന്ന വെര്‍ജിന്‍ ഗാലാക്ടികിന്റെ ആറംഗ ഉല്ലാസ യാത്രാസംഘം വിജയകരമായി തിരിച്ചെത്തി. ഏഴു തവണ പരീക്ഷണപ്പറക്കല്‍ നടത്തിയശേഷമാണ് അവര്‍ ആദ്യ യാത്രാദൗത്യം പൂര്‍ത്തിയാക്കിയത്. ആറുപേരില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേരായിരുന്നു ഉല്ലാസ യാത്രികര്‍. മുന്‍ ഒളിമ്പ്യന്‍ ജോണ്‍ ഗുഡ്വിന്‍, ആബര്‍ഡീന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ അന മേയേഴ്സ് എന്ന പതിനെട്ടുകാരി, അവളുടെ അമ്മ കെയ്ഷ ഷാഹഫ് എന്ന നാല്‍പത്താറുകാരി എന്നിവരാണ് ആദ്യ യാത്ര നടത്തിയത്. മത്സര നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ച ഈ അമ്മയും മകളുമാണ് ബഹിരാകാശത്തേക്ക് പറന്ന ആദ്യ അമ്മയും മകളും എന്ന ബഹുമതിയും ഇവര്‍ക്കുതന്നെ. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ദൗത്യത്തിനുപയോഗിച്ചത്. ഭൂമിയില്‍നിന്ന് 13 കിലോമീറ്റര്‍ ഉയരത്തില്‍ വിഎസ്എസ് യൂണിറ്റിയെ എത്തിച്ച് എവിടെനിന്ന് റോക്കറ്റുപയോഗിച്ച് ബഹിരാകാശ പരിധിയായ 88.51 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കുകയായിരുന്നു. ബഹിരാകാശ വിനോദ സഞ്ചാരത്തിനായി എണ്ണൂറിലേറെപ്പേരാണ് പണമടച്ചു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷം ഡോളറാണു യാത്രാ നിരക്ക്. ഏകദേശം മൂന്നു കോടി രൂപ. ഇന്ത്യയില്‍നിന്ന് സഫാരി ടീവിയുടെ സന്തോഷ് ജോര്‍ജ് കുളങ്ങര വെര്‍ജിന്‍ ഗാലക്ടിക്കില്‍ പണമടച്ച്, പരിശീലനം നേടി കാത്തിരിക്കാന്‍ തുടങ്ങിയട്ട് വര്‍ഷമെത്രയായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *