yt cover 51

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും. കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി കെപിസിസിക്കു നിര്‍ദേശം നല്‍കിട്ടുണ്ട്. സോണിയഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല. സോണിയ ഗാന്ധിയുടേതു വിടവാങ്ങല്‍ പ്രസംഗമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തേക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ചോദ്യംചെയ്യലിന് സിബിഐ ആസ്ഥാനത്ത് എത്തിയത്. ആളുകള്‍ കൂട്ടംകൂടുന്നതും സംഘര്‍ഷവും തടയാന്‍ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുല്‍ ഗാന്ധി. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്കു മറുപടിയില്ല. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലപോലും അദാനിക്കു വിട്ടുകൊടുത്തെന്നും രാഹുല്‍ ആരോപിച്ചു. (കള്ളനു കഞ്ഞിവച്ചവര്‍ .. https://youtu.be/K3KkPt3jWwE )

കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ സ്വപ്ന സുരേഷിന് അയച്ച അശ്ലീല ചുവയുള്ള സ്വകാര്യ ചാറ്റുകള്‍ പുറത്ത്. നാളെ രവീന്ദ്രനെ എന്‍ഫോഴ്സമെന്റ് ചോദ്യം ചെയ്യാനിരിക്കേയാണ് അശ്ലീല ചാറ്റുകള്‍ പുറത്തുവന്നത്. രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ പ്രോല്‍സാഹിപ്പിക്കാതെയാണ് സ്വപ്നയുടെ മറുപടി.

മദ്യപിക്കരുതെന്ന കോണ്‍ഗ്രസ് ഭരണഘടനയിലെ വിലക്ക് നീക്കം ചെയ്തു. പ്ളീനറി സമ്മേളനത്തിലാണ് ഭരണഘടന ഭേദഗതി ചെയ്തത്. മറ്റു ലഹരിയിനങ്ങള്‍ ഉപയോഗിക്കരുതെന്ന വിലക്ക് തുടരും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഭരണ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയെ എന്‍ജിഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും ശക്തമായി എതിര്‍ത്തിരുന്നു.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

ksfe.com/offers/ksfe-bhadratha-smart-chits-2022

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിയുടെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്ത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ശശിയുടെ യുണിവേഴ്സല്‍ കോളേജിന് അഞ്ചര കോടി രൂപ നല്‍കിയതിന്റെ രേഖകള്‍, പാര്‍ട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. യൂണിവേഴ്സല്‍ കോളേജ് ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലെ സഹോദരിയുടെ വിലാസത്തില്‍ വ്യാജരേഖയുണ്ടാക്കിയെന്നും ആരോപിക്കുന്നു. ഡ്രൈവര്‍ പി കെ ജയന്റെയും മകന്റേയും പേരില്‍ വാങ്ങിയ സ്വത്തുക്കളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഇസ്രയേലിലേക്കു കൃഷി പഠിക്കാന്‍പോയ സംഘത്തില്‍നിന്ന് മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ നാളെ തിരിച്ചെത്തും. കേരളത്തിലെ കൃഷി പഠന സംഘത്തില്‍നിന്ന് ബിജു മുങ്ങിയത് തീര്‍ത്ഥ കേന്ദ്രങ്ങളായ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാനാണെന്നാണു വീട്ടുകാര്‍ പറയുന്നത്.

പ്രവാസിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്ന കാമുകി അടക്കമുള്ള ആറംഗ സംഘം പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ ചിറയിന്‍കീഴിലെ റിസോര്‍ട്ടിലേക്കു തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും കവര്‍ന്നത്. മുഹൈദിന്റെ കാമുകി ഇന്‍ഷ, സഹോദരന്‍ ഷഫീക്ക്, തുടങ്ങിയവരാണ് പിടിയിലായത്. പ്രണയത്തില്‍നിന്നു പിന്മാറിയ മുഹൈദില്‍നിന്ന് ഒരു കോടി രൂപയാണ് ഇന്‍ഷ ആവശ്യപ്പെട്ടിരുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉണ്ടായിരുന്ന 4912.45 കോടി രൂപയില്‍ ചെലവാക്കാതെ 772.38 കോടി രൂപ. 2018 ലേയും 2019 ലേയും പ്രളയം, തുടര്‍ന്നുള്ള കൊവിഡ് എന്നീ ദുരിതകാലത്തു സാലറി ചാലഞ്ച് അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് 4912.45 കോടി രൂപ എത്തിയത്. ഇതില്‍നിന്ന് പ്രളയത്തില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് 2,356.46 കോടി രൂപ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സിന്റെ ആരോപണം കള്ളമെന്ന് ഗുണഭോക്താവ്. അപേക്ഷപോലും നല്‍കാതെ നല്ല വീടിനു നാലു ലക്ഷം രൂപ കൈപ്പറ്റിയെന്ന് വിജിലന്‍സ് ആരോപിച്ച കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് തെളിവുകളുമായി രംഗത്തെത്തിയത്. 2021 ഓക്ടോബറില്‍ വീടിന്റെ അറ്റകുറ്റപണിക്കു നല്‍കിയ അപേക്ഷയും വീടിന്റെ ചിത്രവും രാമചന്ദ്രന്‍ പുറത്തുവിട്ടു. ഇത്രയും മോശാവസ്ഥയിലായ വീടിനെയാണോ നല്ല വീടെന്നു വിജിലന്‍സ് വിശേഷിപ്പിച്ചതെന്നും രാമചന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്കെതിരേ മാത്രമല്ല ശുപാര്‍ശ നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും നടപടി വേണം. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ചരക്കു ലോറിയില്‍ 800 ചാക്കുകളിലായി രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ ചെര്‍പ്പുളശേരിയില്‍ അറസ്റ്റിലായി. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണു പിടികൂടിയത്. അഞ്ചു ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്.

മേലുദ്യോഗസ്ഥരില്‍നിന്നുള്ള പീഡനം സഹിക്കാനാകാതെ സര്‍ക്കാര്‍ ജോലി രാജിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന ദമ്പതിമാര്‍. ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശികളായ എ.ജെ. ജെയ്സണനും ഭാര്യ പി.എസ്. അനിതാ മേരിയുമാണ് പീഡനവിശേഷം വെളിപെടുത്തിയത്. മോശമായി പെരുമാറിയ മേലുദ്യോഗസ്ഥനെതിരേ പരാതി നല്‍കിയതിനാണ് സര്‍ക്കാര്‍ വയോധിക മന്ദിരത്തിലെ മേട്രണായ അനിതാ മേരിയെ ദ്രോഹിച്ചു തുടങ്ങിയത്. അനിതാ മേരിയേയും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് ജെയ്സനേയും പല കള്ളക്കേസുകളിലും കുടുക്കിയെന്ന് അവര്‍ ആരോപിച്ചു.

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികളാണെന്ന കോടതി വിധി അംഗീകരിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്ളീനറി സമ്മേളന വേദി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മലടിക്കു വേദിയായത് അപമാനകരമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. നേതാക്കളുടെ പരസ്യ ആരോപണണങ്ങള്‍ പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തി. പരസ്പരം ചെളി വാരിയെറിയേണ്ട വേദി ഇതായിരുന്നില്ല. ഉണ്ണിത്താന്‍ പറഞ്ഞു.

കൊച്ചിയില്‍ എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസര്‍ വേണുകുമാര്‍ (53) ആണ് മരിച്ചത്. 800 മീറ്റര്‍ നടത്ത മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

സിപിഎം ഓഫീസിലെ ചീട്ടുംകൊണ്ട് പോലീസുകാരായ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്യുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇത് ഇനിയും ഇങ്ങനെ കണ്ടുനില്‍ക്കില്ല. മനുഷ്യാവകാശ കമ്മീഷനും നീതി പീഠങ്ങളും എവിടെയെന്നും സന്ദീപ് ചോദിച്ചു.

മസാജിംഗ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാടു നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പയാണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. പതിനൊന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായ കുനിശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ചാണ് യുവതിയെ പിടികൂടിയത്.

യുദ്ധം മൂലം യുക്രൈനില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം യുക്രൈനിലേക്ക് തിരിച്ചുപോകുന്നു. എംബിബിഎസ് തുടര്‍ പഠനത്തിന് നാട്ടില്‍ സാധ്യതകളില്ലാത്തതിനാലാണ് അപായ സാധ്യത അവഗണിച്ച് തിരിച്ചു പോകുന്നത്.

മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ് ഭൂദാനത്തുണ്ടായ അപകടത്തില്‍ മരിച്ചത്.

ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.

അട്ടപ്പാടിയില്‍ മാനിറച്ചിയുമായി രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂര്‍ വെച്ചപ്പത്തി സ്വദേശികളായ രേശന്‍, അയ്യവ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.

അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പാസാക്കിയ പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം. വനിതാ കമ്മീഷന് ഭരണഘടന പദവി നല്‍കും. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ നടപ്പാക്കുമെന്നും പ്രമേയങ്ങളില്‍ വ്യക്തമാക്കി.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും. ഏഴു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ മഹാഘദ് ബന്ധന്‍ റാലിയില്‍ പ്രസംഗിക്കവേയാണ് ഇരുവരും ഇങ്ങനെ ആഹ്വാനം ചെയ്തത്. ബീഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ ഒന്നുപോലും ബിജെപിക്കു ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ കാഷ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചു കൊന്നു. അചാന്‍ സ്വദേശി അജയ് ശര്‍മയെയാണു കൊലപ്പെടുത്തിയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് മുന്‍ റിസേര്‍ച്ച് അനലൈസിസ് വിങ് ചീഫ് അമര്‍ജിത്ത് സിങ് ദുലാത്ത്. പാക്കിസ്ഥാന്‍ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമര്‍ജിത്ത് സിങ് പറഞ്ഞു.

വനിതാ ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ന് നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. 5 തവണ ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ 7-ാം ഫൈനലാണിത്. കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വൈകിട്ട് 6.30നാണ് മത്സരം.

രാജ്യത്ത് ഈ വര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം സ്വര്‍ണ ഡിമാന്‍ഡ് 800 ടണ്ണിലേക്ക് തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണ ഡിമാന്‍ഡ് ഉയരാന്‍ സാധ്യത. ഇത് ഉപഭോക്തൃ വിപണിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2022- ല്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. അതിനാല്‍, കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് 770 ടണ്ണായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, റഷ്യ- യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയ ഘടകങ്ങള്‍. ഇത്തവണ റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണശേഖരം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ആഗോള തലത്തിലെ കേന്ദ്രബാങ്കുകളും ഈ വര്‍ഷം സ്വര്‍ണശേഖരം ഉയര്‍ത്തിയേക്കും. ഇത് വിപണിക്ക് ശുഭ സൂചനയാണ് നല്‍കുക. 2022- ല്‍ കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്റെ അളവ് 1967- ന് ശേഷമുള്ള ഏറ്റവും ഉയരമായിരുന്നു.

ഉപഭോക്താക്കള്‍ ദീര്‍ഘനാളായി കാത്തിരുന്ന കിടിലന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ക്രിയേറ്റ് വീഡിയോ എന്ന പുത്തന്‍ ഫീച്ചറാണ് ഇത്തവണത്തെ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. ഈ ഫീച്ചറിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടാന്‍ സാധിക്കുമെന്നാണ് യൂട്യൂബ് മ്യൂസിക്കിന്റെ വിലയിരുത്തല്‍. നിലവില്‍, യൂട്യൂബ് തന്നെയാണ് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, പുതിയ അപ്ഡേറ്റിലൂടെ ക്രിയേറ്റ് റേഡിയോ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഉപയോഗിച്ച് റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാകും. ഇത്തരം റേഡിയോ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനായി, ഇനി മുതല്‍ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ താഴെയായി എ റേഡിയോ കാര്‍ഡ് കാണുന്നതാണ്. യുവര്‍ മ്യൂസിക് ടൂണര്‍ എന്ന പേരിലാണ് ഈ ലേബല്‍ ദൃശ്യമാകുക. കൂടാതെ, ഒരു റേഡിയോ സ്റ്റേഷനില്‍ പരമാവധി 30 പാട്ടുകള്‍ വരെ ഉള്‍പ്പെടുത്താനാകുന്നതാണ്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയന്‍ ആണ് നായിക. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിക്കുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.

മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ ടൈറ്റില്‍ ലുക്ക് പുറത്തെത്തി. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. ഒപ്പം ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗായത്രി ശങ്കര്‍ നായികയായി എത്തുന്നു. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലായ സിറ്റിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ ഔദ്യോഗിക ലോഞ്ചിന് തയ്യാറായിക്കഴിഞ്ഞു. ഇതിനകം നിലവിലെ സിറ്റി മോഡലിന് 70,000 രൂപയിലധികം കിഴിവ് നല്‍കി വിറ്റു തീര്‍ക്കാനാണ് ഹോണ്ടയുടെ ശ്രമം. സെഡാന്റെ മാനുവല്‍, സിവിടി പതിപ്പുകളില്‍ ഹോണ്ട കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സിറ്റിയുടെ മാനുവല്‍ വേരിയന്റുകളില്‍ പരമാവധി ആനുകൂല്യം ലഭ്യമാണ്. 30,000 രൂപ വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 32,493 രൂപയുടെ സൗജന്യ ആക്‌സസറികള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു . ഇവ കൂടാതെ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട് . 5,000 രൂപ മൂല്യമുള്ള ലോയല്‍റ്റി ബോണസ് , 8,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവ് , 7,000 രൂപ മൂല്യമുള്ള ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍. സിറ്റിയുടെ സിവിടി വകഭേദങ്ങള്‍ക്ക് 20,000 രൂപയുടെ ക്യാഷ് കിഴിവുകള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു . കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് 21,643 രൂപയുടെ സൗജന്യ ആക്‌സസറികള്‍ തിരഞ്ഞെടുക്കാനും കഴിയും . ഈ വകഭേദങ്ങള്‍ കോര്‍പ്പറേറ്റ് കിഴിവുകളും മറ്റ് ലോയല്‍റ്റി ആനുകൂല്യങ്ങളും കൂടാതെ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ പ്രകാശമുദ്രകള്‍ കാണാന്‍ കഴിയും. കാവ്യചേതസ്സായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭ തിളങ്ങുന്ന, സൗമ്യവും ദൃഢവും വിവേകപൂര്‍ണ്ണവുമായ ലേഖനങ്ങള്‍. ‘ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും’. വിഷ്ണുനാരായണന്‍ നമ്പൂതിരി. മാതൃഭൂമി ബുക്സ്. വില 204 രൂപ.

സാധാരണ ചര്‍മരോഗങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മദ്യപാനത്തിന് അടിമകളായവരെ ചികിത്സിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍. അപ്രെമിലാസ്റ്റ് എന്ന ഈ മരുന്ന് ഉപയോഗിച്ചവരുടെ മദ്യപാനശീലം പാതിയായി(ദിവസം അഞ്ച് ഡ്രിങ്കില്‍ നിന്ന് രണ്ട് ഡ്രിങ്ക്) കുറയ്ക്കാന്‍ സാധിച്ചതായി അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. സോറിയാസിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നിവയ്‌ക്കെല്ലാം എതിരെ ഉപയോഗിക്കുന്ന ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നാണ് എഫ്ഡിഎ അംഗീകാരമുള്ള അപ്രെമിലാസ്റ്റ്. മദ്യപാനത്തിന് യാതൊരു ചികിത്സയും സ്വീകരിച്ചിട്ടില്ലാത്ത 51 പേരില്‍ 11 ദിവസക്കാലത്തേക്കാണ് പരീക്ഷണം നടത്തിയത്. എലികളിലും മനുഷ്യരിലും ഇത് പരീക്ഷിച്ച് തെളിയിച്ചതായി ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടത്തേണ്ടതുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെ പറയുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം ഓരോ വര്‍ഷവും അമേരിക്കയിലെ 95,000 പേര്‍ മരിക്കുന്നതായാണ് കണക്ക്. ഇന്ത്യയും ഇക്കാര്യത്തില്‍ പിന്നിലല്ല. കരള്‍ രോഗം, അര്‍ബുദം, റോഡ് അപകടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടെ ഇന്ത്യയില്‍ ഒരു വര്‍ഷം 2.6 ലക്ഷം മദ്യപാന അനുബന്ധ മരണങ്ങള്‍ സംഭവിക്കുന്നതായി 2018ല്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ആന്റാബ്യൂസ്, അകംപ്രോസേറ്റ്, നാല്‍ട്രെക്‌സോണ്‍ എന്നീ മരുന്നുകള്‍ മദ്യപാനാസക്തി നിയന്ത്രിക്കാനായി നിലവില്‍ അമേരിക്കയില്‍ ഉപയോഗിച്ച് വരുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *