https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്തിനോട് ഏറ്റുമുട്ടാന്‍ എല്‍ഡിഎഫ് കളത്തിലിറക്കിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെ. ബിജെപിക്ക് ഇനിയും സ്ഥാനാര്‍ത്ഥിയായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്നും സ്വരാജ് നിലമ്പൂരില്‍ സമ്മതനാണെന്നും പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറുമെന്നും എല്‍ഡിഎഫിന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ലെന്നും എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ഉള്ള നേതാക്കള്‍ വരെ താന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അവരുടെ കൂടെ അഭ്യര്‍ത്ഥന മാനിച്ചാണ് മത്സരമെന്നും അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണെന്നും എതിര്‍ സ്ഥാനാര്‍ഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ ആവേശവും ചൂടും വരുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത്. പ്രതിരോധ നിരയില്‍ ആളുണ്ടെങ്കിലേ ഫോര്‍വേഡിന് ഗോള്‍ അടിക്കാന്‍ ആവേശം വരുവെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകുമെന്നും പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഷൗക്കത്ത് പറഞ്ഞു.
◾https://dailynewslive.in/ പിവി അന്‍വറിന്റെ സഹകരണം യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്കുശേഷം വെളുത്ത പുകയാണോ കറുത്ത പുകയാണോ എന്ന് ഉടനെ അറിയാമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഷ്ട്രീയ ഭിക്ഷാടകനെ പോലെ ആരും വരേണ്ടതില്ലെന്നും യുഡിഎഫിന് ചില തത്വസംഹിതകള്‍ ഉണ്ടെന്നും സഹകരിക്കാന്‍ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ , പമ്പ , കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍, നീലേശ്വരം, ഉപ്പള നദിക്കരകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ , കുപ്പം , കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് , കൊല്ലം ജില്ലയിലെ പള്ളിക്കല്‍ , കോട്ടയം ജില്ലയിലെ മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോരപ്പുഴ , പത്തനംതിട്ട ജില്ലയിലെ പമ്പ , അച്ചന്‍കോവില്‍ , തിരുവനന്തപുരം ജില്ലയിലെ വാമനപുരം , വയനാട് ജില്ലയിലെ കബനി നദിക്കരകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയില്‍ മീന്‍പിടിക്കാന്‍പോയ ആള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. എറണാകുളം തിരുമാറാടിയില്‍ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി.
◾https://dailynewslive.in/ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കാസര്‍കോട് ചട്ടഞ്ചാലിലും ചെര്‍ക്കളയ്ക്കും ഇടയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.
◾https://dailynewslive.in/ മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം ഉറപ്പാക്കി കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആശാദേവി അറിയിച്ചു.
◾https://dailynewslive.in/ ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിര്‍ദ്ദേശം പരിഗണിച്ചേക്കും. ഗതാഗത മന്ത്രാലയം ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തി. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നാണ് സംശയം. സിഎജി പരിശോധനയിലെ കണ്ടെത്തലുകള്‍ തിരിച്ചടിയായേക്കാം എന്നും വിലയിരുത്തലുണ്ട്.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ പ്രതികരണവുമായി തൃക്കാക്കരയിലെ മുന്‍ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേയെന്ന കെ മുരളീധരന്റെ പരിഹാസത്തിനെ ശക്തമായ ഭാഷയിലാണ് ഹൃദ്രോഗ വിദഗ്ധന്‍ കൂടിയായ ഡോ ജോ ജോസഫ് മറുപടി നല്‍കുന്നത്. താന്‍ ഒരു തവണ തെരഞ്ഞെടുപ്പില്‍ തോറ്റ് വഴിയാധാരമായെങ്കില്‍ മുരളീധരന്‍ അക്ഷരാര്‍ത്ഥത്തില്‍ 7 തവണയാണ് തോറ്റ് വഴിയാധാരമായതെന്നാണ് ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ എം എസ് സി എല്‍സ-3 കപ്പല്‍ അപകടം കടല്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് പഠനം. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളില്‍ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ പരിശോധിച്ചുവരികയാണെന്ന് സിഎംഎഫ്ആര്‍ഐ അറിയിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റര്‍ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ രോഗികള്‍ ദുരിതത്തിലാണ്. അത്യാവശ്യ ശസ്ത്രക്രിയകള്‍ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടത്. അതേസമയം, ആശുപത്രിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
◾https://dailynewslive.in/ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ ഫെല്ലോഷിപ്പ് കൊടുത്തു തീര്‍ത്തില്ലെന്ന ഹര്‍ജിയില്‍ ഉത്തരവുമായി ഹൈക്കോടതി. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തു തീര്‍ത്തിട്ടില്ലെങ്കില്‍ വൈസ് ചാന്‍സലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കണ്ട എന്ന് ഹൈക്കോടതി പറഞ്ഞു. വൈസ് ചാന്‍സലറുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി ലഭിക്കാത്തതില്‍ ന്യായീകരണം ഇല്ലെന്നും കോടതി പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദിലീപ് എംഎസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. ഒരേസമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറായ ദിലീപിന്റെ കോര്‍പ്പറേഷനിലെ ഓഫീസിലും, വയനാട്ടില്‍ വാങ്ങിയ മറ്റൊരു വീട്ടിലും റിസോട്ടിലുമാണ് ഒരേ സമയം പരിശോധന പുരോഗമിക്കുന്നത്.
◾https://dailynewslive.in/ മലപ്പുറം കാളികാവില്‍ ആളെകൊല്ലി കടുവക്കായി വെച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനില്‍ അടയ്ക്കാക്കുണ്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടില്‍ പുലി കുടുങ്ങുന്നത്.
◾https://dailynewslive.in/ സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ചാലയ്ക്കല്‍ വീട്ടില്‍ ബിജു (31)വിനെ വെട്ടിക്കൊന്ന കേസിലും സിഐടിയു ചുമട്ടുതൊഴിലാളിയായ ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ എട്ടു പേരെയും റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു. ശിക്ഷ നാളെ പ്രസ്താവിക്കും.
◾https://dailynewslive.in/ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സര്‍വകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
◾https://dailynewslive.in/ മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗി ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുകയായ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ കുറുമ്പിലാവ് സ്വദേശി കിരണ്‍ (34) ആണ് അറസ്റ്റിലായത്. ട്രാവന്‍കൂര്‍ ബില്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ഇയാള്‍.
◾https://dailynewslive.in/ ഇഷ്ടിക തലയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം നില്‍ക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന സിമന്റ് ഇഷ്ടിക തലയില്‍ വന്ന് വീഴുകയായിരുന്നു.
◾https://dailynewslive.in/ മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങളും അമ്മുമയുമടക്കം മൂന്ന് പേര്‍ മരിച്ചു. മൂന്ന് വയസ്സുകാരന്‍ ആര്യനും രണ്ട് വയസ്സുകാരന്‍ ആരുഷും ഇവരുടെ മുത്തശ്ശി പ്രേമയുമാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
◾https://dailynewslive.in/ രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്നും അതിര്‍ത്തിമേഖലയില്‍ കൂടുതല്‍ ബങ്കറുകള്‍ നിര്‍മ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പാകിസ്ഥാന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അമേരിക്കയ്ക്ക് മുന്നില്‍ മിണ്ടാതിരിക്കുന്ന മോദി ഇപ്പോള്‍ എല്ലായിടത്തും സിന്ദൂരം വില്‍ക്കുകയാണെന്നും മമത ബാനര്‍ജി പരിഹസിച്ചു.
◾https://dailynewslive.in/ ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോണ്‍ഗ്രസ് സത്യം പറയുന്നതില്‍ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് രാജ്യത്തിനൊപ്പം നില്‍ക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.
◾https://dailynewslive.in/ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ ജനലിലൂടെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. സംസ്ഥാന റൂറല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയറായ ബൈകുണ്ഠ് നാഥ് സാരംഗിയാണ് തന്റെ അപ്പാര്‍ട്ട്മെന്റെ ജനലിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകള്‍ പുറത്തേക്ക് എറിഞ്ഞത്.
◾https://dailynewslive.in/ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുമായി സര്‍ക്കാര്‍ ജോലി തരപ്പെടുത്തിയ ഗുജറാത്തില നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ലക്ഷ്മി കട്ടാരിയയെ പുറത്താക്കി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ജോലിക്ക് കയറിയത്.
◾https://dailynewslive.in/ അന്‍പത് ലക്ഷം രൂപയുടെ കൈക്കൂലി കേസില്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍. ഭുവനേശ്വര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തന്‍ രഘുവന്‍ശിയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഓഫീസറാണ് ചിന്തന്‍ രഘുവന്‍ശി.
◾https://dailynewslive.in/ പശുമാംസം വിറ്റെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കടയുടമയെ മര്‍ദിച്ചു. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ മാംസ കച്ചവടക്കാരനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
◾https://dailynewslive.in/ യുഎഇയിലെ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മീഡിയ കൗണ്‍സില്‍. വ്യാജ വാര്‍ത്തകള്‍, തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുമാണ് പുതിയ ചട്ടങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 10ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ ലഭിക്കുന്നത്. ലംഘനം ആവര്‍ത്തിക്കപ്പെട്ടാല്‍ പിഴ 20 ലക്ഷം ദിര്‍ഹം വരെയുമാകാം.
◾https://dailynewslive.in/ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ അതിനുമുന്‍പ് ഇന്ത്യ മിസൈലാക്രമണം നടത്തുകയായിരുന്നുവെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരം ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് പത്തിന് പുലര്‍ച്ചെ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. റാവല്‍പിണ്ടി ഉള്‍പ്പെടെ പാകിസ്താനിലെ ഒട്ടേറെ പ്രവിശ്യകളില്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ( 2024-25) നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പെട്ടന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 36,014 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധന. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 12,230 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2023-24 ല്‍ 36,060 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍, 2024-25 ല്‍ ആകെ 23,953 തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകേസുകളുള്ളത് സ്വകാര്യമേഖല ബാങ്കുകളിലാണ് – 14,233 കേസുകള്‍. എന്നാല്‍ മൊത്തം തുകയില്‍ സ്വകാര്യബാങ്കുകളുടെ പങ്ക് 28% മാത്രമാണ്. 6,935 തട്ടിപ്പ് കേസുകളുള്ള പൊതുമേഖലാ ബാങ്കുകളുടെ തുക 71 ശതമാനവും. വിദേശ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവര്‍ ഇരയായത് തട്ടിപ്പ് തുകയുടെ 1% ത്തില്‍ താഴെയാണ്. വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് മൊത്തം തട്ടിപ്പ് തുകയുടെ 92 ശതമാനവുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. നേരെമറിച്ച്, ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്, മൊത്തം കേസുകളില്‍ 56.5% വരും. പക്ഷേ തുകയുടെ കാര്യത്തി.ല്‍ 1.4% മാത്രമാണ്. ഡെപ്പോസിറ്റ്, ഫോറെക്സ്, ഇന്റര്‍-ബ്രാഞ്ച് അക്കൗണ്ട് തട്ടിപ്പുകള്‍ അളവില്‍ താരതമ്യേന ചെറുതാണ്.
◾https://dailynewslive.in/ ഭാവിയില്‍ സ്മാര്‍ട്ട്ഫോണുള്‍ക്ക് പകരമായി ഒരു സീക്രട്ട് ഡിവൈസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.ഇ.ഒ സാം ആള്‍ട്ട്മാന്‍. ഐഫോണിന്റെയും മാക്ബുക്കിന്റെയും ഡിസൈനര്‍ ജോണി ഐവുമായി ചേര്‍ന്നാണ് ആള്‍ട്ട്മാന്‍ പുതിയ ടെക് വിപ്ലവത്തിന് വഴിയൊരുക്കുന്നത്. ജനറേറ്റീവ് എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് നിര്‍മാണം. ഡിവൈസിനെ ക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണ്. അന്താരാഷ്ട്ര ടെക് പോര്‍ട്ടലുകള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഭാരം കുറഞ്ഞ പോക്കറ്റ് സൈസുള്ള കൊച്ചു ഡിവൈസാണ് അണിയറയില്‍ ഒരുങ്ങുന്നത്. മൊബൈലും കംമ്പ്യൂട്ടറും പോലെ കാണാന്‍ സ്‌ക്രീനുണ്ടാകില്ല. ഉപയോക്താക്കളുടെ ചിന്തയും മനസും വായിച്ചെടുക്കാനാകും. ഇതൊക്കെയാണ് പുറത്തുവന്ന സൂചനകള്‍. ഈ ഉപകരണത്തിന്റെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാന്‍ തന്നെ നിരവധി വര്‍ഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ഉപയോക്തൃസൗഹൃദമായ രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണം. അതിനാല്‍ തന്നെ ടൈപ്പിംഗ്, ടച്ച് ഇന്‍പുട്ടുകള്‍ എന്നിവക്ക് പകരം പുതിയ ഉപകരണം വോയ്‌സ് കമാന്‍ഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. ജൂണ്‍ 13നാണ് ചിത്രത്തിന്റെ റിലീസ്. പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിച്ച് ജി.എം മനു സംവിധാനം നിര്‍വ്വഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് സൂചന. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലുംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജെഎസ്‌കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സത്യത്തിനായുള്ള പോരാട്ടത്തില്‍, ഓരോ വാക്കും ഒരു ആയുധമായി മാറുന്നു- എന്ന ക്യാപ്ഷനോടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യ പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശര്‍മ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
◾https://dailynewslive.in/ ടിവിഎസ് ജൂപ്പിറ്റര്‍ 125 ന്റെ പുതിയ വകഭേദം വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ജൂപ്പിറ്റര്‍ 125 ഡിടി എസ്എക്സ്സി ഡ്യുവല്‍-ടോണ്‍ വേരിയന്റാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ പുതിയ വേരിയന്റില്‍ ചില പ്രത്യേക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 88,942 രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഐവറി ബ്രൗണ്‍, ഐവറി ഗ്രേ നിറങ്ങള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളുടെ ഓപ്ഷന്‍ ഇതിനുണ്ട്. ഇതോടൊപ്പം, ഫ്ലാറ്റ് സിംഗിള്‍-പീസ് സീറ്റിന്റെ അതേ ടോണുള്ള ഡ്യുവല്‍-ടോണ്‍ ഇന്നര്‍ പാനലുകളും കമ്പനി ചേര്‍ത്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയില്‍, ഇതിന് ഒരു 3ഡി എംബ്ലവും ബോഡി-കളര്‍ ഗ്രാബ് റെയിലും ലഭിക്കുന്നു. ടിവിഎസ് ജൂപ്പിറ്റര്‍ 125 ല്‍, 124.8 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് 8 എച്ച്പി പവറും 11 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ ഒരു സിവിടി ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
◾https://dailynewslive.in/ ശൈശവംമുതല്‍ ജീവിതകാലം മുഴുവന്‍ പല നിഴലുകള്‍ക്കു കീഴിലായിരുന്നു തന്റെ ജീവിതം എന്ന് അമ്യത നിരീക്ഷിക്കുന്നു. അമൃതാപ്രീതത്തിന്റെ രണ്ടാമത്തെ ആത്മകഥ. പ്രശസ്തമായ റവന്യൂസ്സാനി എന്ന ആത്മകഥയിലേതുപോലെ ജീവിത സംഭവങ്ങള്‍ നിരത്തിവെച്ചുകൊണ്ടുള്ള എഴുത്തല്ല, ഈ പുസ്തകത്തില്‍ എഴുത്തുകാരി നിര്‍വഹിക്കുന്നത്. ഒരു കവിക്കുമാത്രം എഴുതാന്‍ കഴിയുന്ന ആത്മകഥ. ‘അക്ഷരങ്ങളുടെ നിഴലില്‍’. അമൃതാപ്രീതം. മാതൃഭൂമി. വില 161 രൂപ.
◾https://dailynewslive.in/ ചെറുപ്പക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് പഠനം. മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മുടി നരയ്ക്കുക എന്ന പ്രക്രിയ മന്ദഗതിയിലാക്കാന്‍ സാധിക്കുമത്രെ. രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താവുന്നതാണ്. ഇരുമ്പ്, കോപ്പര്‍, വിറ്റാമിന്‍ ബി12, തൈറോയ്ഡ് എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ അകാല നരയിലേക്ക് നയിക്കാം. ഇവയുടെ അഭാവം പരിഹരിക്കുന്നത് മുടിക്ക് കറുത്ത നിറം ലഭ്യമാകാന്‍ സഹായിക്കും. പോഷകക്കുറവ് പരിഹരിക്കുന്നതിന് ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം, ബദാം, വാല്‍നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം അകാലനരയ്ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമ്മര്‍ദം കൂടുമ്പോള്‍ മുടിയുടെ പിഗ്നെന്റേഷന്‍ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകള്‍ ഇത് കാര്യമാക്കാറില്ല. സമ്മര്‍ദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാന്‍ സഹായിക്കും. യോഗ, മെഡിറ്റേഷന്‍, സംഗീതം, ജേണലിങ്, പ്രത്യേക ഹോബി വികസിപ്പിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷിക്കാനും സഹായിക്കും. അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാലനരയ്ക്കുള്ള മറ്റൊരു പ്രധാന ഘടകമാണ്. മാത്രമല്ല, അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാകാം. ഇത് അകാലനരയ്ക്ക് കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.55, പൗണ്ട് – 115.33, യൂറോ – 96.99, സ്വിസ് ഫ്രാങ്ക് – 103.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 226.90, കുവൈത്ത് ദിനാര്‍ -278.77, ഒമാനി റിയാല്‍ – 222.49, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.29, ഖത്തര്‍ റിയാല്‍ – 23.46, കനേഡിയന്‍ ഡോളര്‍ – 61.92.