◾https://dailynewslive.in/ മോഹകപ്പില്‍ മുത്തമിട്ട് വിരാട് കോലിയും റോയല്‍ ചാലഞ്ചേഴ്സും. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടം നേടി റോയല്‍ ചാലഞ്ചേഴ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്നാണ് ബെംഗളൂരു കന്നിക്കിരീടം നേടിയത്. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 43 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 30 പന്തില്‍ 61 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തികയറിയ ശശാങ്ക് സിംഗിനും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് ശശാങ്ക് നിംഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 22 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മികച്ച രീതിയില്‍ കളിച്ചിരുന്ന പ്രഭ്സിമ്രാന്‍ സിംഗിന്റേയും ജോഷ് ഇംഗ്ലിസിന്റേയും വിക്കറ്റുകളെടുത്ത ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം.
◾
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കേരളത്തിലെ മൂന്നും നാലും റെയില്‍വേപാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയില്‍ ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി തള്ളി. 18 പത്രികകള്‍ സ്വീകരിച്ചു. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.വി.അന്‍വര്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശപത്രികയും തള്ളിയിരുന്നു.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ ആം ആദ്മി പാര്‍ട്ടി പിന്തുണക്കില്ല. പിവി അന്‍വറിന്റെ ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ആം ആദ്മി പാര്‍ട്ടി ഭാഗമാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയും പിന്തുണ പിന്‍വലിച്ചത്.
◾https://dailynewslive.in/ യു ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായാണ് കാണുന്നത് എന്നും കേരളം ഒമ്പതു വര്‍ഷം ഭരിച്ചു മുടിച്ച സര്‍ക്കാരിനെ മാറ്റാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായല്ല, രാഷ്ട്രീയപരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടതെന്നും ഇനി ആരുമായും ചര്‍ച്ചയില്ലെന്നും നിലമ്പൂരില ജനങ്ങളുമായി മാത്രമേ ചര്‍ച്ചയുള്ളുവെന്നും വ്യക്തിപരമായി മറ്റാരെക്കുറിച്ചും പരാമര്‍ശിക്കണ്ട കാര്യവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇന്നലെ കെസി വേണുഗോപാല്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ പ്രതിരോധിക്കാനായി സിപിഎമ്മില്‍ നിന്ന് സംസാരിച്ചത് മരുമകന്‍ റിയാസ് മാത്രമാണ്. അതിനര്‍ത്ഥം സിപിഎമ്മില്‍ പിണറായി വിജയന്‍ ഒറ്റപ്പെടുന്നു എന്നാണ്. എല്‍ഡിഎഫിലും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. എംവി ഗോവിന്ദന്‍ മാഷോ, എംഎ ബേബിയോ പിണറായിയുടെ ചതിയെ കുറിച്ചുള്ള കെസി വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ക്ഷേമ പെന്‍ഷന്‍ തെരഞ്ഞെടുപ്പ് കൈക്കൂലി എന്ന കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ സിപിഎം. വേണുഗോപാലിന്റെ പ്രസ്താവന ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രസ്താവന കോണ്‍ഗ്രസിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്നും പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോണ്‍ഗ്രസും മാപ്പ് പറയണമെന്നും ധനമന്ത്രി ബാലഗോപാലും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സാധാരണക്കാരുടെ ജീവിതത്തെ കെ.സി. വേണുഗോപാല്‍ അപഹസിക്കുകയാണ്. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ‘എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകളുെ എല്ലാ മനുഷ്യരുടെയും വോട്ടുകളും എല്‍ഡിഎഫിന് വേണമെന്നും എന്നാല്‍ വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ലെന്നും അപ്പോള്‍ പിന്നെ ആ പ്രശ്നം ഉദിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു. വര്‍ഗീയ നിലപാടുള്ളവര്‍ മനസില്‍ നിന്ന് ആ വര്‍ഗീയ വിഷം കളഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണം എന്നും അദ്ദേഹം പറഞ്ഞു.
*അമല ആശുപത്രി വാര്‍ത്തകള്‍*
ഹോർമോണുകളെയും എൻഡോക്രൈൻ ഗ്രന്ഥികളെയും അവയവങ്ങളെയും കുറിച്ചുള്ള പഠനമാണ് എൻഡോക്രൈനോളജി. *പ്രധാമായും ഡയബെറ്റിക്സ്(ഷുഗർ), തയ്റോയ്ഡ്,ഹോർമോൺ വ്യതിയാമായി ഉണ്ടാവുന്ന അവസ്ഥകൾ എല്ലാം ചികിൽസിക്കേണ്ടത് എന്റോക്രൈനോളജി* വിഭാഗത്തിൽ പ്രാവിണ്യം നേടിയ ഡോക്ടർമാരാണ്.എന്റോക്രൈനോളജി വിഭാഗത്തിലെ സേവനങ്ങൾ കൂടുതൽ ലായി പരിചയപ്പെടാം.
• *പ്രമേഹം* – Type 1, Type 2, *ഗർഭാവസ്ഥയിലുള്ള പ്രമേഹം* തുടങ്ങിയ എല്ലാത്തരം പ്രമേഹത്തിന്റെയും സമഗ്രമായി ചികിത്സ. പ്രമേഹത്തിന് ഇൻസുലിൻ പമ്പടക്കം അതിന്യൂതനമായ എല്ലാ ചികിത്സകളും അമലയിലെ എൻഡോക്രൈനോളജി വിഭാഗത്തിൽ ലഭ്യമാണ്
• *തൈറോയ്ഡ്* – തൈറോയ്ഡ് ഹോർമോണിന്റെ വിദ്യാലയങ്ങൾ, തൈറോയ്ഡ് മുഴകൾ – ഓപ്പറേഷനിലൂടെയും അല്ലാതെയും സുഖപ്പെടുത്തൽ, തൈറോയ്ഡ് ക്യാൻസർ ട്രീറ്റ്മെന്റ്
• കുട്ടികളിലെ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ, puberty disorders ( ലൈംഗിക സംബന്ധമായ പ്രശ്നങ്ങൾ)
• സ്ത്രീകളിലെ *ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ* സ്ത്രീകളിൽ അമിതമായ രോമവളർച്ച
• *അമിതവണ്ണം*
• രക്തസമ്മർദ്ദം, അമിതമായ കൊളസ്ട്രോൾ
• osteoporosis ( *അസ്ഥികളിലെ ബലക്ഷയം*)
• *പുരുഷന്മാരിൽ വന്ധ്യത*, ലൈംഗികശേഷി കുറവ്
• മറ്റെല്ലാ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളുടെയും സമഗ്ര ചികിത്സ
കൂടുതൽ വിവരങ്ങൾക്ക് : 0487-23040000/0487-234170
◾https://dailynewslive.in/ പി.വി അന്‍വര്‍ വോട്ട് ചോദിച്ച് വീട്ടില്‍ വരരുതെന്ന് നിലമ്പൂര്‍ ആയിഷ. സിപിഎമ്മില്‍ നിന്ന് അകന്നപ്പോള്‍, തന്നെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് അന്‍വര്‍ കുടുക്കിയെന്നും അന്‍വര്‍ രാജി വെച്ചത് നന്നായെന്നും നശിച്ചുപോയ ഒരു എംഎല്‍എ നിലമ്പൂരിന് വേണ്ടെന്നും ആയിഷ പറഞ്ഞു. അന്‍വറിന് മുഖ്യമന്ത്രി ആകാനാണ് മോഹം. അതാണ് അന്‍വറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് കരുതുന്നത്. എം. സ്വരാജ് മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും നിലമ്പൂരില്‍ സ്വരാജിന്റെ ജയം ഉറപ്പാണെന്നും നിലമ്പൂര്‍ അയിഷ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ചെങ്കോട്ടയായ കണ്ണൂരിനെ ഞങ്ങള്‍ മാറ്റിയെടുത്തത് വലിയ പോരാട്ടം നടത്തിയെന്ന് കെ സുധാകരന്‍. ഒരു പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുക എളുപ്പമല്ല. എന്റെ മനസ്സിനകത്ത് സിപിഎമ്മിനോടുള്ള ഒടുങ്ങാത്ത അമര്‍ഷമാണ്. പ്രവര്‍ത്തകരുടെ വികാരവിചാരങ്ങള്‍ മാനിക്കാന്‍ കഴിയുന്നവരായിരിക്കണം നേതാക്കന്മാരെന്നും കെ സുധാകരന്‍ പറഞ്ഞു. താനൂരിലെ യുകെ ഭാസി അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
◾https://dailynewslive.in/ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം, കാലവര്‍ഷ കെടുതി മൂലം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ആലപ്പുഴ ജില്ലയില്‍ അവധിയുള്ളത്.
◾https://dailynewslive.in/ ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എം എസ് സി ഐറീനയും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റന്‍ കപ്പലിന്റെ കപ്പിത്താന്‍. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്തേക്ക് എത്തുന്നത്.
◾https://dailynewslive.in/ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ വ്യാജ മോഷണ പരാതിയുടെ പേരില്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ബിന്ദു പൊലീസിന് മൊഴി നല്‍കി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക പൊലീസ് സംഘത്തിനാണ് മൊഴി നല്‍കിയത്. ആറര മണിക്കൂറോളം നേരമാണ് പൊലീസ് ബിന്ദുവില്‍ നിന്ന് മൊഴിയെടുത്തത്. തനിക്കെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഓമന ഡാനിയേലിനെതിരെ അന്വേഷണം വേണമെന്ന് ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. പത്തനംതിട്ട പെരുനാടാണ് സംഭവം. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.
◾https://dailynewslive.in/ തെരുവ് നായ ആക്രമണത്തില്‍ നാലുവയസുകാരന് പരിക്ക്. മരുതറോഡ് പ്രതിഭാ നഗറില്‍വെച്ച് ആലത്തൂര്‍ സ്വദേശി അയാനാണ് പരിക്കേറ്റത്. മരുതറോഡിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അയാനും കുടുബവും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം നായകളെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ മാറ്റി.
◾https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്നനാക്കി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ മര്‍ദനമേറ്റ സിജുവിനെയോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ, ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു
◾https://dailynewslive.in/ തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടുക്കി ജില്ലയിലെ കടപ്പനക്കടുത്ത് കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയ്‌മോന് സസ്പെന്‍ഷന്‍. നിലവില്‍ തൊടുപുഴ സ്റ്റേഷനില്‍ ഡിവൈഎസ്പി സ്‌ക്വാഡിലെ അംഗമാണ് ജയ്മോന്‍. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോര്‍ട്സ് സൈക്കിളാണ് ഇയാള്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾https://dailynewslive.in/ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുകേഷ് എം നായര്‍ മുഖ്യാതിഥി ആയതില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം. ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. എന്നാല്‍ കുറ്റം മുഴുവന്‍ സ്പോണ്‍സറുടെ ചുമലില്‍ ഇടുകയാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് പ്രധാനാധ്യാപകന്റെ മൊഴി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് റീല്‍സ് ഷൂട്ടിന്റെ പേരില്‍ അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍.
◾https://dailynewslive.in/ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ അവസാനിപ്പിക്കുകയാണെന്ന സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്റ്. വിമര്‍ശനങ്ങള്‍ എക്കാലവും നല്ലതാണെന്നും പക്ഷേ താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുതെന്നും വിധു വിന്‍സെന്റ് സോഷ്യല്‍ മീഡിയയില്‍പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
◾https://dailynewslive.in/ പാകിസ്താനെതിരായ വെടിനിര്‍ത്തലിന് ഇന്ത്യ തയ്യാറായത് അമേരിക്കയുടെ ഇടപെടല്‍മൂലമാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ട്രംപ്, മോദിയെ വിളിച്ച് എല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും മോദി അത് അക്ഷരം പ്രതി അനുസരിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.
◾https://dailynewslive.in/ പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് രാജസ്ഥാന്‍ തൊഴില്‍ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂര്‍ ഖാന്‍ അറസ്റ്റിലായി. ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഏറെക്കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
◾https://dailynewslive.in/ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ മൂന്ന് പേരും ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ ഒരാളും ഉള്‍പ്പെടെ നാല് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഒഡിഷയിലെ നാബ്രംഗപൂര്‍ ജില്ലയിലാണ് സംഭവം. പുതിയതായി പണികഴിപ്പിച്ച പത്തടി നീളവും പത്തടി വീതിയുമുള്ള സെപ്റ്റിക് ടാങ്കിന്റെ സെന്‍ട്രല്‍ സ്ലാബ് ഇളക്കി അകത്ത് കടന്ന തൊഴിലാഴികളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യഥാര്‍ത്ഥ മരണകാരണം വ്യക്തമാവാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അധികൃതര്‍.
◾https://dailynewslive.in/ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള പ്രമേയം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പണം കണ്ടെത്തിയതിനു ശേഷം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ ഇദ്ദേഹം രാജിവെക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍. ബിജെപി ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ വോട്ട് തേടുകയാണെന്ന് ഭഗവന്ത് മന്‍ ആരോപിച്ചു. സിന്ദൂരത്തെ ബിജെപി തമാശയാക്കി മാറ്റിയെന്നും എല്ലാ വീടുകളിലേക്കും സിന്ദൂരം അയക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ പേരിലാണോ സിന്ദൂരം തൊടുന്നതെന്നും ചോദിച്ച ഭഗവന്ത് മാന്‍ ഒരു രാജ്യം ഒരു ഭര്‍ത്താവ് പദ്ധതിയാണോ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പരാമര്‍ശിച്ചതാണ് വിവാദമായത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം എന്ന് സിഡിഎസ് വ്യക്തമാക്കി. കാര്യശേഷിയുള്ള സേനകള്‍ തിരിച്ചടികള്‍ മറികടക്കാന്‍ ശേഷിയുള്ളവരാണ്. ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. ആണവ ബ്ളാക്ക് മെയിലിന് വഴങ്ങില്ലെന്നും ഇന്ത്യ മുന്നറിയിപ്പു നല്കി
◾https://dailynewslive.in/ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. അസം സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂര്‍ ഗവര്‍ണറുമായും പ്രധാനമന്ത്രി സംസാരിച്ചു. സിക്കിമിലെ കരസേന ക്യാമ്പില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി പേരെ കാണാതായി.സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.
◾https://dailynewslive.in/ പാകിസ്ഥാനില്‍ ഭൂകമ്പത്തിനിടെ ജയില്‍ ചാടി 200ലധികം തടവുകാര്‍. കിഴക്കന്‍ കറാച്ചിയിലെ മാലിര്‍ ജയിലിലാണ് സംഭവം. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ പരിഭ്രാന്തി മുതലാക്കിയായിരുന്നു ജയില്‍ചാട്ടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവരാണ് തടവുകാരില്‍ ഏറെയും.
◾https://dailynewslive.in/ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന പല രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
◾https://dailynewslive.in/ കനത്ത ചൂട് കണക്കിലെടുത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് ജൂണ്‍ 15 മുതല്‍ വിലക്ക്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരികയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
◾https://dailynewslive.in/ ജൂണ്‍ 8 ന് നടക്കാനിരുന്ന ആക്സിയം 4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി ജൂണ്‍ പത്തിനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ പതിനൊന്നിനാകും ഇന്ത്യയുടെ ശുഭാംശു ശുക്ല അടങ്ങിയ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയെന്നാണ് വ്യക്തമാകുന്നത്.
◾https://dailynewslive.in/ റഷ്യയെ വീണ്ടും വിറപ്പിച്ച് യുക്രൈന്‍. ഓപ്പറേഷന്‍ സ്പൈഡര്‍ വെബിന് പിന്നാലെ റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ത്തെന്ന് യുക്രൈന്റെ എസ് ബി യു സുരക്ഷാ വിഭാഗം വ്യക്തമാക്കി. സ്ഫോടനം നടത്തിയത് വെള്ളത്തിന് അടിയിലൂടെയാണ്. പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിരോധിച്ചിട്ടുണ്ട്. അതേസമയം പാലം തകര്‍ത്തതടക്കമുള്ള വിഷയങ്ങള്‍ റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്.
◾https://dailynewslive.in/ രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് ടയര്‍ നിര്‍മാണ കമ്പനിയായ എം.ആര്‍.എഫ്. തുടര്‍ച്ചയായ ഓഹരി മുന്നേറ്റത്തിലൂടെയാണ് എം.ആര്‍.എഫ് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ നിന്ന് ആ നേട്ടം സ്വന്തമാക്കിയത്. വില 1,38,539 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് വീണ്ടും രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായി എം.ആര്‍.എഫ് മാറിയത്. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 1,02,124 രൂപയില്‍ നിന്നാണ് ഓഹരിയുടെ കുതിച്ചുകയറ്റും. കഴിഞ്ഞ ഒക്ടോബറിലാണ് എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമെഴുതിക്കൊണ്ട് എം.എആര്‍.എഫില്‍ നിന്ന് ആദ്യമായി ആ നേട്ടം പിടിച്ചെടുത്തത്. ഇപ്പോള്‍ എം.ആര്‍.എഫ് നേടിയതു പോലെ ഓഹരി വില തുടര്‍ച്ചയായി മുന്നേറ്റത്തിലായതല്ല എല്‍സിഡിനെ ആ നേട്ടത്തിലെത്തിച്ചത്. 2024 ഒക്ടോബര്‍ 29ന് ബി.എസ്.ഇ.യില്‍ നടന്ന സ്‌പെഷ്യല്‍ കോള്‍ ഓക്ഷന്‍ ആയിരുന്നു എല്‍സിഡിന് അവസരമൊരുക്കിയത്. അഞ്ച് വര്‍ഷം മുമ്പ് 74,573 രൂപയായിരുന്ന ഓഹരി വിലയാണ് ഇപ്പോള്‍ 1,38,100 രൂപയില്‍ എത്തി നില്‍ക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 117.39 ശതമാനം നേട്ടമാണ്. ആദ്യമായി ഒരു ലക്ഷം രൂപ കടക്കുന്ന ആദ്യ ഓഹരിയുമാണ് എം.ആര്‍.എഫ്. 2023 ജൂണിലായിരുന്നു ആ നേട്ടം.
◾https://dailynewslive.in/ ഡ്രൈവിങ് ലൈസന്‍സിലും പാസ്പോര്‍ട്ടിലും ഉള്ളതുപോലെ വിവാഹ സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി ട്രെയിലര്‍ റിലീസായി. ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ പുതുക്കാം.”ട്രെയിലറിലെ ഡയലോഗ് ആണിത്. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ?’ എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ. സാറ ക്ലെയര്‍ മാര്‍ട്ടിനാണ് നായിക. കളര്‍ഫുള്‍ ഫ്രെയിമുകളുമായി ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സിനോയ് ജോസഫാണ്.
◾https://dailynewslive.in/ ഹോളിവുഡ് ഹിറ്റ് ചിത്രം ‘സിന്നേഴ്‌സ്’ ഒടിടിയില്‍ റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയിലും ബുക്ക് മൈഷോ സ്ട്രീമിലും ചിത്രം കാണാം. എന്നാല്‍, ഇന്ത്യയില്‍ റെന്റ് അടിസ്ഥാനത്തില്‍ മാത്രമേ ചിത്രം ലഭ്യമാകൂ. ഏപ്രില്‍ 18 ന് പുറത്തിറങ്ങിയ മൈക്കല്‍ ബി. ജോര്‍ദാന്‍ അഭിനയിച്ച ചിത്രം ആഗോള ഹിറ്റായി മാറിയിരുന്നു. നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെയാണ് ഒടിടിയില്‍ എത്തുന്നത്. എന്നാല്‍ റെന്റ് അടിസ്ഥാനത്തിലാണ്. ഈ സിനിമ പതിവ് സബ്‌സ്‌ക്രിപ്ഷന്റെ ഭാഗമല്ല. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഇത് കാണുന്നതിന് കാഴ്ചക്കാര്‍ 499 രൂപ നല്‍കേണ്ടതുണ്ട്. ചിത്രത്തിന്റെ ബ്ലൂറേ പതിപ്പ് അടുത്ത മാസം എട്ടിനാണ് പുറത്തിറങ്ങുന്നത്. സിന്നേഴ്‌സില്‍ മൈക്കല്‍ ബി. ജോര്‍ദാനെ കൂടാതെ മൈല്‍സ് കാറ്റണ്‍, ജാക്ക് ഒ’കോണല്‍, വുന്‍മി മൊസാകു, ജെയ്മി ലോസണ്‍, ഒമര്‍ ബെന്‍സണ്‍ മില്ലര്‍, ലി ജുന്‍ ലി എന്നിവരും അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ ആകെ മൊത്തം ടോട്ടല്‍ സ്‌പെഷലാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്‍. ലോകമാകെ 12 യൂണിറ്റുകള്‍ മാത്രം പുറത്തിറക്കുന്ന ഈ അപൂര്‍വ വാഹനം ഇന്ത്യയിലും പുറത്തിറക്കി. 4.99 കോടി രൂപ എക്‌സ് ഷോറൂം വിലയുള്ള ഈ റേഞ്ച് റോവര്‍ വാഹനത്തിന് ഒരു ഇന്ത്യന്‍ കണക്ഷനുമുണ്ട്. ഹിമാലയന്‍ മല നിരകളില്‍ കണ്ടു വരുന്ന ഇന്ദ്രനീലത്തിന്റെ നിറത്തിലായിരിക്കും ഈ റേഞ്ച് റോവര്‍ എത്തുക. റേഞ്ച് റോവര്‍ എസ്വി മസാര എഡിഷനില്‍ പുറത്തിറങ്ങുന്ന 12 വാഹനങ്ങള്‍ക്ക് മാത്രമേ ഈ നിറം നല്‍കൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ ഹിമാലയന്‍ മലനിരകളില്‍ കണ്ടുവരുന്ന ഇന്ദ്രനീല കല്ലാണ് ഈ നിറത്തിന്റെ പ്രചോദനം. ബ്രോണ്‍സ്, ക്രോം ഹൈലൈറ്റുകളും 23 ഇഞ്ച് അലോയ് വീലുകളും വാഹനത്തെ വ്യത്യസ്തമാക്കും. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് റേഞ്ച് റോവര്‍ എസ്വി മസാര എഡിഷന്റെ കരുത്ത്. 615എച്ച്പി കരുത്തും പരമാവധി 750എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ മഹാനഗരങ്ങള്‍ ജീവിതത്തിന്റെ വിവിധ അടരുകളുടെ സാകല്യമാണ്. മറഞ്ഞിരിക്കുന്ന ദൈവങ്ങളെക്കാള്‍ പ്രത്യക്ഷദൈവങ്ങള്‍ക്കു മഹാനഗരത്തില്‍ സ്വീകാര്യത കൂടുതലാണ്. ബോംബെ നഗരത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഒരു യുവാവ് സന്ധിക്കുന്ന മനുഷ്യ സന്ദര്‍ഭങ്ങളാണ് ദൈവികം. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഭൗതിക തലമാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത്. ‘ദൈവികം’. കണക്കൂര്‍ ആര്‍ സുരേഷ്‌കുമാര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.
◾https://dailynewslive.in/ ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വളരെ പ്രയോജനകരമായ ഒന്നാണ് സൈക്കിള്‍ സവാരി. ഇത് ശരീരത്തെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ദിവസം അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും സൈക്കിള്‍ ചവിട്ടുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ ഹൃദയത്തിന് വളരെയധികം പങ്കുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഒന്നാണ് സൈക്ലിംഗ്. പതിവായി സൈക്ലിംഗ് ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയത്തെ ശക്തിപ്പെടുത്തുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചൊരു വ്യായാമാണ് സൈക്ലിംഗ്. സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. അതിനാല്‍, പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുന്നു. മാനസികാരോഗ്യത്തിനും സൈക്കിള്‍ ചവിട്ടുന്നതിലൂടെ സാധിക്കും. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സ്ഥിരമാക്കാനും ഇത് സഹായിക്കുന്നു. സ്‌ട്രെസ്സ് ലെവല്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും സൈക്ലിംഗ് സഹായിക്കുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ വെയ്റ്റ് ട്രെയ്‌നിങ് ചെയ്യുന്നുണ്ടെങ്കില്‍ അത് സൈക്ലിങ്ങിന് മുന്‍പ് ചെയ്യുന്നതാണ് നല്ലത്. കാരണം, സൈക്ലിങ് കഴിയുമ്പോഴേക്കും ശരീരത്തിലെ ഊര്‍ജത്തിന്റെ നല്ലൊരു പങ്കും തീര്‍ന്നുപോകും. പിന്നീട് വെയ്റ്റ് ട്രെയ്‌നിങ് ചെയ്യാന്‍ സാധിച്ചെന്നും വരില്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു അച്ഛനും മകനും നടത്തിയ യാത്രക്കിടയില്‍ അവര്‍ക്ക് ഒരു തടിപ്പാലത്തിലൂടെ നടക്കേണ്ടി വന്നു. ഒറ്റ തെങ്ങിന്‍ തടി മാത്രമുള്ള ആ പാലത്തിലേക്ക് കടക്കാന്‍ മകന്‍ ഭയപ്പെടുന്നത് കണ്ട് അച്ഛന്‍ അവന് ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു: ‘നീ എന്റെ കൈയ്യില്‍ ബലമായി പിടിച്ചുകൊള്ളൂ.’ അപ്പോള്‍ മകന്‍ പറഞ്ഞു: ‘അത് വേണ്ടാ… അച്ഛന്‍ എന്റെ കൈയ്യില്‍ പിടിച്ചാല്‍ മതി.’ അച്ഛന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: ‘നീ എന്റെ കൈയ്യില്‍ പിടിക്കുന്നതും ഞാന്‍ നിന്റെ കൈയ്യില്‍ പിടിക്കുന്നതും തമ്മില്‍ എന്തായിത്ര വ്യത്യാസം?’ അപ്പോള്‍ മകന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ചാല്‍ അറിയാതെ അത് വിട്ടുപോയി ഞാന്‍ താഴേക്ക് വീണെങ്കിലോ? എന്നാല്‍ അച്ഛന്‍ എന്റെ കൈ പിടിക്കുകയാണെങ്കില്‍ അതൊരിക്കലും വിട്ടുപോവില്ല എന്നെനിക്കറിയാം.’ വീഴ്ചകള്‍ വരുമ്പോള്‍ ഒരാളെങ്കിലും കൈപിടിക്കാന്‍ കൂടെയുണ്ടാകും എന്ന ചിന്ത തരുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഇതേ ആത്മവിശ്വാസം നമുക്ക് മറ്റുള്ളാര്‍ക്കും നല്‍കാന്‍ സാധിക്കട്ടെ – ശുഭദിനം.