◾https://dailynewslive.in/ സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരന്‍ ദില്ലിയില്‍ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തില്‍ എത്തും.
◾https://dailynewslive.in/ രാജ്യത്തെ കൊവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനം കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ ചികിത്സയിലുണ്ടായിരുന്ന 19 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ കേരളത്തില്‍ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
◾https://dailynewslive.in/ നിലമ്പൂരില്‍ പി.വി. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നല്‍കിയ പത്രികയാണ് തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ ആ നിലയില്‍ അന്‍വറിന് മത്സരിക്കാം. അതേസമയം, വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
◾https://dailynewslive.in/ കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ താന്‍ എത്തിയില്ല എന്നതുപോലുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ദുരന്ത ഭൂമിയില്‍ ആദ്യം എത്തിയവരില്‍ ഒരാളായിരുന്നു താനെന്നും എറണാകുളത്ത് നിന്നും നേരെ അന്ന് കവളപ്പാറയിലേക്കാണ് വന്നതെന്നും അവിടെ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ വിലയിരുത്തുമെന്നും ആരോപണം ഉന്നയിച്ചത് ഓര്‍മക്കുറവു കൊണ്ടാകാമെന്നും സ്വരാജ് സ്വരാജ് വ്യക്തമാക്കി. കവളപ്പാറയില്‍ ദുരന്തമുണ്ടായപ്പോള്‍ സ്വരാജ് എത്തിയില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതേസമയം, യുഡിഎഫിനകത്തുള്ള സംഘര്‍ഷം തുടരുകയാണെന്നും പരിഹരിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വറിനെ ഇപ്പോഴും യുഡിഎഫ് നേതൃത്വത്തിന് തള്ളാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയായതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. പാണക്കാട് കുടുംബവുമായി തനിക്ക് മികച്ച ബന്ധമെന്നും യുഡിഎഫ് ഒറ്റക്കെട്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.
◾https://dailynewslive.in/
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഇഞ്ചോടിഞ്ചു മത്സരം ടെലിവിഷനില്‍ മാത്രമാണെന്നും ഫീല്‍ഡില്‍ ആര്യാടന്‍ ഷൗക്കത്ത് വളരെ മുന്നിലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇനിയുള്ള സമയത്ത് ഒരുപാട് വ്യാജവാര്‍ത്തകള്‍ വരുമെന്നും അതിലൊന്നും പതറരുതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ കുടുംബത്തിന്റെ പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട പി വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി അംഗം വി ടി ബല്‍റാം. വി വി പ്രകാശിന്റെ വീട്ടില്‍പ്പോയി നാടകം കളിക്കാനുള്ള ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പറയാനുള്ളത് പ്രകാശിന്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും വി വി പ്രകാശ് അന്ത്യയാത്രയില്‍ പുതച്ചിരുന്നത് കോണ്‍ഗ്രസിന്റെ പതാകയാണെന്നും ആ കുടുംബം എക്കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും വി ടി ബല്‍റാം കുറിച്ചു. വി വി പ്രകാശിന്റെ ഭാര്യ തങ്ങളുടെ കുടുംബത്തിന്റെ പിന്തുണ എന്നും കോണ്‍ഗ്രസിനൊപ്പമാണെന്ന് അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെയാണ് കെസി വേണുഗോപാല്‍ ഇന്നലെ നടത്തിയ പരാമര്‍ശമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. രാജ്യസഭയില്‍ ബിജെപിക്ക് ഒരു സീറ്റ് നല്‍കിയതാണ് കെ സി വേണുഗോപാലിന്റെ ചതിയെന്നും ജയരാജന്‍ പറഞ്ഞു. സതീശനിസം അഥവാ അവനവനിസം ആണ് യുഡിഎഫില്‍ നടക്കുന്നതെന്ന് ലീഗ് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഡോ. ബി അശോകിന്റെ നിയമനം റദ്ദാക്കി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയത്. കേഡര്‍ മാറ്റി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സര്‍ക്കാര്‍ പാലിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
◾https://dailynewslive.in/ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്. മുകേഷിനെതിരെ കോവളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ട്.
◾https://dailynewslive.in/ നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതേസമയം, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
◾https://dailynewslive.in/ തൃശൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വച്ച അറുപത് കെട്ടിടങ്ങള്‍ക്ക് തൃശൂര്‍ എഞ്ചിനിയറിങ് കോളേജ് സിവില്‍ എഞ്ചിനിയറിങ് വിഭാഗം സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദത്തില്‍. അടിയന്തിരമായി പൊളിക്കേണ്ട പട്ടികയിലിട്ട കെട്ടിടങ്ങളെയാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. എഞ്ചിനിയറിങ് കോളേജ് നല്‍കിയ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ എംകെ. വര്‍ഗീസ് രംഗത്തെത്തി.
◾https://dailynewslive.in/ ആത്മഹത്യാ ശ്രമം നടത്തി, ആശുപത്രിയിലായ വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്റെ നില മെച്ചപ്പെട്ടു. തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന അഫാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ നടന്നതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നാണ് അഫാന്‍ പറയുന്നത്. വാര്‍ഡിലേക്ക് മാറ്റിയശേഷം പൊലീസ് മൊഴിയെടുക്കും.
◾https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അര്‍ധ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദനമേറ്റ യുവാവ് സിജു വേണു ഇന്ന് കോടതിയില്‍ ഹാജരാകും. സിജുവിനെ വിശദമായി കേട്ട ശേഷമായിരിക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ജൂണ്‍ 11 വരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്. മെയ് 24 ന് ശനിയാഴ്ചയായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
◾https://dailynewslive.in/ കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലില്‍ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയന്‍ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തില്‍ വെച്ചായിരുന്നു സംഭവം. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
◾https://dailynewslive.in/ കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമല്‍ഹാസനോട് ചോദിച്ച കോടതി, നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു.
◾https://dailynewslive.in/ തമിഴ്നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തിയ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതിനിധി സംഘങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്യും. പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തിന്റെ ചുമതല.
◾https://dailynewslive.in/ യുപിയില്‍ വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം. ഉത്തര്‍ പ്രദേശിലെ ബറേലിയിലെ ദൊഹ്ന സ്റ്റേഷന് സമീപമാണ് തനക്പൂര്‍ ബറേലി പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. ട്രാക്കില്‍ വച്ച ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ലോക്കോ പൈലറ്റ് കണ്ടതിനാല്‍ എമര്‍ജന്‍സി ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
◾https://dailynewslive.in/ ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടിയ നിലയിലാണുള്ളത്. ഷെല്‍ കമ്പനിയിലേക്ക് എത്തിച്ച പണം എവിടേക്ക് കടത്തിയെന്നതില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് മുംബൈ സ്വദേശികളെയാണ്.
◾https://dailynewslive.in/ കുവൈത്തില്‍ കഴിഞ്ഞ ദിവസം 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ഏകോപിപ്പിച്ച് അഹ്‌മദി സുരക്ഷാ ഉദ്യോഗസ്ഥര്‍ സബാഹ് അല്‍-അഹ്‌മദ് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വിവിധ റസിഡന്‍സി തൊഴില്‍ സംബന്ധമായ നിയമലംഘനങ്ങള്‍ക്കാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരില്‍ 17 പേര്‍ക്ക് പിഴ ചുമത്തി.
◾https://dailynewslive.in/ ഹജ്ജിന്റെ സുപ്രധാന കര്‍മങ്ങള്‍ നാളെ ആരംഭിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഇന്ന് രാത്രി മുതല്‍ മിനാ താഴ്വരയിലേക്ക് നീങ്ങിത്തുടങ്ങും. 20 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഹജ്ജിന്റെ ആദ്യ ദിനം തീര്‍ഥാടകര്‍ താമസിക്കുന്നത് മിനായിലാണ്. 1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിന് എത്തിയത്. ഇതില്‍ 16,341 പേര്‍ കേരളത്തില്‍ നിന്നുള്ളതാണ്.
◾https://dailynewslive.in/ വാള്‍ട്ട് ഡിസ്‌നിയുടെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഒരു വാട്ടര്‍ സ്ലൈഡില്‍ നിന്ന് പരിക്കേറ്റതിനെത്തുടര്‍ന്ന് 42.7 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പൗരന്‍. അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യൂജിന്‍ സ്ട്രിക്ലാന്‍ഡ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. 2021 ലായിരുന്നു സംഭവം.
◾https://dailynewslive.in/ ടെസ്ല ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചേക്കില്ലെന്ന് കേന്ദ്ര വന്‍കിട വ്യവസായ ഉരുക്ക് വകുപ്പ് മന്ത്രി കുമാരസ്വാമി. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് ഇന്ത്യയില്‍ നിര്‍മ്മാണത്തിന് താല്‍പര്യമില്ലെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ വില്‍ക്കാനുള്ള ഷോ റൂമുകളില്‍ മാത്രമാണ് ടെസ്ലയ്ക്ക് താല്‍പര്യമെന്നും കേന്ദ്ര മന്ത്രി തിങ്കളാഴ്ച വിശദമാക്കി.
◾https://dailynewslive.in/ കരോള്‍ നവ്റോസ്‌കി പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി ജയിച്ചത്. ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ റഫാല്‍ ട്രസസ്‌കോവ്‌സ്‌കിയെയാണ് പരാജയപ്പെടുത്തിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ട്രസസ്‌കോവ്‌സ്‌കിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇദ്ദേഹം 49.11 ശതമാനം വോട്ടാണ് നേടിയത്.
◾https://dailynewslive.in/ സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. ഗ്രീന്‍ഫീല്‍ഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. ലോകകപ്പിലെ മത്സരങ്ങള്‍ ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇന്ന് 72,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നിന്നത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1120 രൂപ വര്‍ധിച്ച് 72000 കടന്നതോടെ വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമോ എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
◾https://dailynewslive.in/ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പിക്‌സല്‍ 9 സീരീസിന്റെ അപ്‌ഗ്രേഡ് ചെയ്ത മോഡല്‍ ആയ പിക്‌സല്‍ 10 സീരീസ് ഈ മാസം അവസാനം ഗൂഗിള്‍ ലോഞ്ച് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിന്റെ നവീകരിച്ച മോഡലില്‍ നാല് വേരിയന്റുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്റ്റാന്‍ഡേര്‍ഡ് പിക്‌സല്‍ 10, പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 10 പ്രോ ഫോള്‍ഡ്. നിരവധി ഫീച്ചറുകളുമായി വരുന്ന ഈ സീരീസ് പുതിയ ടെന്‍സര്‍ ജി 5 പ്രോസസര്‍ ആയിരിക്കും വാഗ്ദാനം ചെയ്യുക. മഞ്ഞ, പര്‍പ്പിള്‍, കറുപ്പ്, പച്ച, ചാര, പോര്‍സലൈന്‍ വൈറ്റ് എന്നിവയുള്‍പ്പെടെ വിവിധ നിറങ്ങളില്‍ പുതിയ സീരീസ് ലഭ്യമാകും. ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഔറേലിയസ് എന്ന രഹസ്യനാമമുള്ള എഐ അസിസ്റ്റന്റ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉയര്‍ന്ന നിലവാരമുള്ള വ്യക്തിഗത അനുഭവം വാഗ്ദാനം ചെയ്യുമെന്ന് കരുതുന്ന പുതിയ എഐ അസിസ്റ്റന്റ് ഇതില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുബേരനി’ലെ ഗാനമെത്തി. കഥ..കഥ..കഥൈ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. ഹൈഡ് കാര്‍ത്തി, കരീമുള്ള എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. വിവേകയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളില്‍ എത്തും. നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിങ്ങനെ വലിയ താരനിരയുമായി എത്തുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നതെന്നാണ് വിവരം. ശേഖര്‍ കമ്മുലയാണ് സംവിധാനം. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗ്, പുസ്‌കൂര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് കുബേര നിര്‍മ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ദ് രാജാ സാബ്’ . ഡിസംബര്‍ 5 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂണ്‍ 16 ന് ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരിലേക്കെത്തും. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. ഹൊറര്‍ എന്റര്‍ടെയ്നറായ ‘ഹൊറര്‍ ഈസ് ദ് ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് രാജാ സാബ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയം നിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രലുണ്ടാകും. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തും. നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
◾https://dailynewslive.in/ ഹീറോ മോട്ടോകോര്‍പ്പ് ജൂലൈ ഒന്നിന് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഡ ഇസഡ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്‌കൂട്ടറാണിത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബജാജുമായും ടിവിഎസുമായി മത്സരിക്കാന്‍ ഒരുങ്ങിയാണ് കമ്പനി പുതിയ മോഡല്‍ ഇറക്കുന്നത്. ഇന്ത്യയില്‍ വിഡ വിഎക്‌സ്2 എന്ന പേരിലായിരിക്കും പുതിയ മോഡല്‍ വില്‍ക്കാന്‍ സാധ്യത. ഹീറോയുടെ നിലവിലെ വിഡ വി2 മോഡലിന്റെ വിലയായ 96,000ല്‍ താഴെയായിരിക്കും വില. 2025 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ വിഡ ഇസഡ് പ്രദര്‍ശിപ്പിച്ചിരുന്നു. 2.2 കിലോവാട്ട്അവര്‍ മുതല്‍ 4.4 കിലോവാട്ട്അവര്‍ വരെ ബാറ്ററി ശേഷിയെ പിന്തുണയ്ക്കുന്ന ഒരു മോഡുലാര്‍ പ്ലാറ്റ്ഫോമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.
◾https://dailynewslive.in/ സാധാരണ കാണും വിധമുള്ള ഒരു യാത്രാ ഗ്രന്ഥമല്ല ഇത്. ഓര്‍മ്മകളുടെ രേഖപ്പെടുത്തലുകളുമല്ല. അളവില്ലാത്ത സ്നേഹം സമ്മാനിച്ച പുസ്തകമാണിത്. അനേകം കഥകളും കവിതകളും ദര്‍ശനങ്ങളും ഉള്‍ക്കാഴ്ച്ചകളും വായനകളും അന്തമില്ലാത്ത തമാശകളും ചിരികളും പ്രകൃതി ധ്വാനങ്ങളും നിറഞ്ഞൊഴുകുന്ന പുസ്തകം. സെന്‍ ഗുരുക്കന്മാരും സൂഫി ഗായകരും പുസ്തകത്തെ ഊര്‍ജ്ജ സമ്പുഷ്ടമാക്കി. അജ്ഞേയതകളിലേക്കുള്ള സംക്രമണങ്ങള്‍. അജ്ഞേയത അസ്തിത്വത്തിന്റെ അടിസ്ഥാന ഭാവമാണല്ലോ. ഒരു വ്യക്തി അയാളുടെ സാധാരണതയില്‍ നിന്നും അസാധാരണത്വത്തിലേക്ക് ഉണര്‍ന്നുവരുന്നതിന്റെ സൂക്ഷ്മവിവരണങ്ങള്‍. ‘ഇറങ്ങിപ്പോക്കുകള്‍’. ധ്യാന്‍ തര്‍പ്പണ്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 261 രൂപ.
◾https://dailynewslive.in/ പുരുഷന്മാരില്‍ മലാശയത്തിനും മൂത്ര സഞ്ചിക്കും ഇടക്ക് കാണുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. സാധാരണ 60 കഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവുക. എന്നാല്‍ 50 കഴിഞ്ഞവരിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടുവരുന്നുണ്ടെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. ജനിതകം, പ്രായം, ജീവിതശൈലി എന്നിവ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ആരോഗ്യത്തില്‍ ഒരു നിര്‍ണായക ഘടകമാണ്. ചില ഭക്ഷണങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങള്‍. ബീഫ്, പന്നിയിറച്ചി പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. റെഡ് മീറ്റ് കഴിക്കുന്നവര്‍ അതിന്റെ അളവു പരിമിതപ്പെടുത്തുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൊഴുപ്പ് അധികമായി അടങ്ങിയ പാല്‍, ചീസ്, വെണ്ണ, ക്രീം, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പുകളും ഹോര്‍മോണുകളും അടങ്ങിയിട്ടുണ്ട്. പായ്ക്കറ്റുകളില്‍ വാങ്ങുന്ന മാംസം, വെണ്ണ, ചീസ്, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ട്രാന്‍സ് ഫാറ്റുകള്‍ ഉണ്ടാകാറുണ്ട്. ഈ അനാരോഗ്യകരമായ കൊഴുപ്പുകള്‍ ശരീര വീക്കം വര്‍ധിപ്പിക്കുകയും പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അമിതമായി പഞ്ചസാര കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലെ ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.52, പൗണ്ട് – 115.55, യൂറോ – 97.59, സ്വിസ് ഫ്രാങ്ക് – 104.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.20, ബഹറിന്‍ ദിനാര്‍ – 226.87, കുവൈത്ത് ദിനാര്‍ -278.97, ഒമാനി റിയാല്‍ – 222.43, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.46, കനേഡിയന്‍ ഡോളര്‍ – 62.28.