◾https://dailynewslive.in/ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സുംബ ഡാന്‍സിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നുണ്ടെന്നും ഇത്തരം എതിര്‍പ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണെന്നും ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങള്‍ നടത്തുന്നതെന്നും ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ പ്രവര്‍ത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു
◾https://dailynewslive.in/ വിദഗ്ധര്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തില്‍ ഒന്നാണ് സുംബയെന്നും ഇതിനെതിരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും 21 നൂറ്റാണ്ടില്‍ ആണ് നമ്മള്‍ ജീവിക്കുന്നതെന്നും സുംബ വിവാദത്തില്‍ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവര്‍ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സ്‌കൂളുകളിലെ സുംബ ഡാന്‍സുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരില്‍ കള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും ഇത്തരം ജല്‍പനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പ്രതികരിച്ചു. സുംബ ഡാന്‍സുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ നല്‍കുമെന്നും മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണെന്നും കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിതെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ സുംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോഗ്യ പരിപാലനം അനിവാര്യമാണെന്നും ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകള്‍ ഉണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ സര്‍ക്കാര്‍ ഇതിന് മുമ്പും ഇപ്പോഴും ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ അതുമായി കണ്‍സേണുള്ളവരുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹ്ലിയ. ആശയവിനിമയം നടത്താതെയുള്ള തീരുമാനങ്ങളാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് പോലും കാരണമാവുന്നതെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ മറ്റുള്ളവരോട് കൂടെ സംസാരിക്കുന്നതാണ് ജനാധിപത്യമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
◾
◾https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. 135.75 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. തമിഴ്നാട് സെക്കന്റില്‍ 2100 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. മഴയും നീരൊഴുക്കും ശക്തമായി തുടര്‍ന്നാല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയേക്കും.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ആരോപണം ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി കൊണ്ട് ഹാരിസ് ചിറക്കല്‍ പോസ്റ്റുകള്‍ പിന്‍വലിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾
◾https://dailynewslive.in/ രാജ്ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങില്‍ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വില തര്‍ക്കം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച് ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവില്‍ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും.
◾https://dailynewslive.in/ ചെല്ലാനത്തെ കടലാക്രമണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് ആക്രമിച്ചതെന്നും പ്രതിഷേധിച്ചത് യഥാര്‍ത്ഥ യൂത്ത് കോണ്‍ഗ്രസുകാരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആയിരുന്നെങ്കില്‍ ഖദര്‍ ഉണ്ടായിരുന്നേനെയെന്നും അസഭ്യവാക്കുകള്‍ വിളിച്ചായിരുന്നു പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. കടലാക്രമണ മേഖലകള്‍ സന്ദര്‍ശിക്കാത്തതിലാണ് മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ലെന്നും നെഹ്‌റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്നും ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ പുതിയ പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. യുപിഎസ്സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിയമോപദേശം തേടിയത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികള്‍ എങ്ങനെയെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
◾https://dailynewslive.in/ കേരള സര്‍വകലാശാലയില്‍ നാലാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങും മുമ്പേ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ തീരുമാനം. 2023-25 ബാച്ചിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിക്കുന്നത്. ജൂലൈ 28 ന് വൈവയുമുണ്ട്. ഇതുവരെ നാലാം സെമസ്റ്റര്‍ ക്ലാസ് ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ തീയ്യതികള്‍ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ കീം പരീക്ഷാഫലം നീളുന്നതില്‍ കടുത്ത ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍. മാര്‍ക്ക് ഏകീകരണത്തില്‍ അഞ്ച് തരം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് വിദഗ്ധസമിതി മെയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ തീരുമാനം വന്നാല്‍ അടുത്തയാഴ്ചയോടെ ഫലം വരുമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ വിശദീകരണം.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 2024 ഒക്ടോബര്‍ 1 നാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ നിര്‍ദ്ദേശം നടപ്പിലാക്കിയില്ല.
◾https://dailynewslive.in/ ചുരുളി സിനിമാ വിവാദത്തില്‍ ജോജുവിന് പ്രതിഫലം നല്‍കിയെന്ന് അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി പിന്‍വലിച്ചു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് പിന്‍വലിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തില്‍ പ്രതിയായ പത്തനംതിട്ട പോക്സോ കേസില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് ഡി ഐ ജി അജിത ബീഗത്തിന്റെ റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തില്‍ പത്തനംതിട്ട പൊലീസ് സുപ്രണ്ട് വിനോദിനുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി വിനോദിനെ സ്ഥലം മാറ്റുമെന്നാണ് വിവരം.
◾https://dailynewslive.in/ രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ മെയ്ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും.
◾https://dailynewslive.in/ തൃശ്ശൂരില്‍ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. അക്രമിസംഘം മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രേഡ് എസ്.ഐ. ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്‌മദത്തന്‍ എന്ന ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.
◾https://dailynewslive.in/ കൊച്ചിയിലെ റേഞ്ച്റോവര്‍ അപകടത്തില്‍ ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി മോട്ടോര്‍ വാഹന വകുപ്പ്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. അപകടത്തിനിടയാക്കിയ കാര്‍ ഇറക്കിയ അന്‍ഷാദിന് ആഢംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. നെഞ്ചുവേദന മൂലം ചികിത്സയ്ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണന്‍(47)മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.
◾https://dailynewslive.in/ കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തി വാക്സീനേഷന്‍ എടുത്തു. എന്നാല്‍ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു.
◾https://dailynewslive.in/ മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങില്‍ ഒരു വയസ്സുകാരന്‍ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹനാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്.
◾https://dailynewslive.in/ താജ്മഹലില്‍ ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. തകരാറുകള്‍ മുന്‍കൂട്ടിയറിയുന്നതിനും, അറ്റകുറ്റപ്പണികള്‍ക്കുമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്നാണ് വിശദീകരണം. ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉന്നത അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ തമിഴ്നാട് കൊടൈക്കനാലിലെ ഗുണ കേവില്‍ അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ച യുവാവിന് പിഴശിക്ഷ. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് 10,000 രൂപ വനംവകുപ്പ് പിഴ ചുമത്തിയത്. ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ സാറ്റ്സിലെ വിവാദ ആഘോഷത്തില്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ. വിമാനാപകടത്തിന്റെ ദുഖാചരണം നിലനില്‍ക്കെ ഓഫീസ് പാര്‍ട്ടി നടത്തിയതിനാണ് നടപടി. ജൂണ്‍ 20 നായിരുന്നു സംഭവം. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എയര്‍ ഇന്ത്യയ്ക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി. എയര്‍ ഇന്ത്യ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.
◾https://dailynewslive.in/ ഭരണഘടന വിഷയത്തില്‍ ആര്‍എസ്എസിന്റെ മുഖംമൂടി ഒരിക്കല്‍കൂടി അഴിഞ്ഞു വീണെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന് നീക്കമെന്നും പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് നീക്കമെന്നും ആര്‍എസ്എസ് ഈ സ്വപ്നം കാണുന്നത് നിര്‍ത്തണമെന്നും, രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടുമെന്നും രാഹുല്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
◾https://dailynewslive.in/ ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറല്‍ ഡോണ്‍ ജുനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഷാങ് ഹായ് സഹകരണ സംഘടന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തില്‍ സങ്കീര്‍ണ്ണത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും ബന്ധം ഊഷ്മളമായി തുടരേണ്ടതും ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി.
◾https://dailynewslive.in/ ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഓടിപ്പോയിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സഹായം തേടുകയായിരുന്നുവെന്നുമാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേല്‍ ‘രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു’വെന്ന് അരാഗ്ചി പരിഹസിച്ചു.
◾https://dailynewslive.in/ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കര്‍ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കും പുറമെ, പ്രാദേശിക വികസനങ്ങളും പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
◾https://dailynewslive.in/ ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി സ്വന്തം കടമകളെ വഞ്ചിച്ചയാളെന്ന വിമര്‍ശനമടക്കം ഉയര്‍ത്തിയാണ് വിദേശകാര്യ മന്ത്രി ഇറാന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കടക്കം നിലവിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐ എ ഇ എക്ക് ഉത്തരവാദിത്തമുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപ. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലാണ് ശനിയാഴ്ച വ്യാപാരം. പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇസ്രയേല്‍-ഇറാന്‍ യുദ്ധം തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ പവന് 74,560 രൂപയിലെത്തുന്നതും ജൂണില്‍ ദൃശ്യമായി. പിന്നാലെ ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചതോടെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
◾https://dailynewslive.in/ ഉയര്‍ന്ന ഡാറ്റയും 19 വരെ ഒടിടി സംവിധാനങ്ങളും ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കി വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്. വി മാക്‌സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ബേസിക് സബ്‌സ്‌ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാര്‍ക്ക് ആസ്വദിക്കാം. പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്റെ മറ്റൊരു സവിശേഷത. 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലുമാണ് ഡാറ്റ ലഭ്യമാക്കുക. ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ, ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും തങ്ങളാണെന്ന് വി അവകാശപ്പെടുന്നു.
◾https://dailynewslive.in/ റാപ്പര്‍ വേടന്റെ ഏറ്റവും അടുത്ത് പുറത്ത് വന്ന പാട്ടാണ് ‘മോണലാവ’. സ്റ്റേജ് പരിപാടികളിലൂടേയും ടീസര്‍ വീഡിയോയിലൂടേയും ആഘോഷിക്കപ്പെട്ട മോണലോവയുടെ ഒഫീഷ്യല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘വേടന്‍ വിത്ത് വേഡ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ ‘മോണലാവ’യെ വിശേഷിപ്പിച്ചിരുത്. വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഗാനം വീണ്ടും വൈറലായി. പാട്ടിന്റെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, അഭി ശങ്കറിന്റേതാണ് ക്യാമറ. മലയാളികള്‍ക്കൊപ്പം നിരവധി തമിഴ് ആരാധകരും വേടന്റെ പാട്ടിന് കമന്റിട്ട് വിഡിയോക്ക് കീഴിലെത്തിയിരുന്നു.
◾https://dailynewslive.in/ ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലും എത്തി. മനോരമ മാക്സിലൂടെയാണ് ശ്രീനാഥിന്റെ ആസാദി ഒടിടിയില്‍ എത്തിയിരിക്കുന്നത്. മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം. രവീണ രവി, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. സീറ്റ് എഡ്ജ് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
◾https://dailynewslive.in/ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന മോഡല്‍ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. ഏത് ദുര്‍ഘട പാതകളും തരണം ചെയ്യാനുള്ള കഴിയും സൂപ്പര്‍ കാറുകളുടെ പെര്‍ഫോമന്‍സും ഹാരിയര്‍ ഇവി ക്യൂഡബ്ല്യുഡിക്ക് ഉണ്ടെന്നാണ് ടാറ്റ പറയുന്നത്. നേരത്തെ മറ്റു മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. അഞ്ച് വേരിയന്റുകളുടെ വിലയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അഡ്വഞ്ചര്‍ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചര്‍ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയര്‍ലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയര്‍ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേര്‍ഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില. ജൂലൈ 2 മുതല്‍ ഹാരിയറിന്റെ ബുക്കിങ് ആരംഭിക്കും. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയര്‍ന്ന വാഹനമാണ് ഹാരിയര്‍ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓള്‍ വീല്‍ ഡ്രൈവ് വാഹനവും ഹാരിയര്‍ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. നിലവില്‍ ഒരു മോഡലിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 627 കിലോമീറ്റര്‍ ചാര്‍ജ് നല്‍കുന്ന വാഹനത്തിന് 250 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ മതി.
◾https://dailynewslive.in/ അരുണാചല്‍പ്രദേശിലേക്കും അവിടെനിന്നും തൊട്ടടുത്തുള്ള അസമിലേക്കും തുടര്‍ന്ന് അടുത്ത ചുവടുവെച്ച് മേഘാലയത്തിലേക്കും നടത്തിയ യാത്രയുടെ ആസ്വാദ്യകരമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണിത്. യാത്ര ചെയ്ത ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷസ്ഥാനംകൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. വ്യത്യസ്ത രൂപഭാവത്തിലുള്ള ബഹുസ്വരതയുടെ വര്‍ണ്ണക്കാഴ്ചകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടാകെ കാണാന്‍ കഴിയുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമയും പ്രകൃതിഭംഗിയും വിളിച്ചോതുന്ന യാത്രാവിവരണം. ‘മിഷ്മി ഹില്‍സ് മുതല്‍ ചിറാപ്പുഞ്ചി വരെ’. ഡോ. എന്‍ സുരേഷ് കുമാര്‍. മാതൃഭൂമി. വില 229 രൂപ.
◾https://dailynewslive.in/ നമ്മുടെ ഡയറ്റില്‍ മൊത്ത കലോറി ഉപഭോഗത്തിന്റെ 10-35 ശതമാനം വരെ പ്രോട്ടീന്‍ ആയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഹൈപ്രോട്ടീന്‍ ഡയറ്റുകളും സപ്ലിമെന്റുകളും ശരീരത്തില്‍ പ്രോട്ടീന്റെ അളവു കൂട്ടുകയും അന്നജത്തിന്റെ അളവും കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉല്‍പാദനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അന്നജത്തിന്റെ അളവു കുറച്ചു കൊണ്ട് കൊഴുപ്പ് അളവു കൂട്ടിയുള്ള ഭക്ഷണക്രമാണ് പ്രോട്ടീന്‍ ഡയറ്റില്‍ ഉള്ളത്. പ്രോട്ടീന്‍ ശരീരത്തിലെ മെറ്റബോളിസം എളുപ്പമാക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവും കൂടിയാല്‍ നേരെ തിരിച്ചാണ് സംഭവിക്കുക. ശരീരത്തിലെ അമിത പ്രോട്ടീന്‍ അളവു ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. മാത്രമല്ല, പലവിധ ദഹനപ്രശ്നങ്ങള്‍ക്കും അമിത പ്രോട്ടീന്‍ വിനയാകും. പ്രോട്ടീന്‍ അളവു വര്‍ധിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കാനും കാരണമാകും. കാത്സ്യത്തിന്റെ അളവു കുറയ്ക്കാനും ശരീരത്തില്‍ പ്രോട്ടീന്‍ വര്‍ധിക്കുന്നത് കാരണമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ശരീരഭാരം അനുസരിച്ച് പ്രോട്ടീന്‍ ഉപയോഗത്തില്‍ വ്യത്യാസം വരാം. ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് പ്രതിദിനം 0.8 ഗ്രാം പ്രോട്ടീന്‍ ആണ് മുതിര്‍ന്ന ഒരു വ്യക്തി കഴിക്കേണ്ടത്. അതായത്, ശരാശരി 65 കിലോഗ്രാം ശരീരഭാരമുള്ള ഒരു വ്യക്തി ഒരു ദിവസം ഏകദേശം 50 ഗ്രാം പ്രോട്ടീന്‍ കഴിക്കാം. എന്നാല്‍ ശാരീരികമായി കൂടുതല്‍ സജീവമായ ആളുകള്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമായി വരും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.49, പൗണ്ട് – 117.35, യൂറോ – 100.13, സ്വിസ് ഫ്രാങ്ക് – 106.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.79, ബഹറിന്‍ ദിനാര്‍ – 226.59, കുവൈത്ത് ദിനാര്‍ -279.49, ഒമാനി റിയാല്‍ – 222.31, സൗദി റിയാല്‍ – 22.79, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.48, കനേഡിയന്‍ ഡോളര്‍ – 62.44.