◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടര്‍മാരെ നേരിട്ട് കണ്ടു. ഉച്ചയ്ക്ക് 12 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂരിലേക്കുള്ള ബൈക്ക് റാലിയിലും പങ്കെടുത്തു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് രാവിലെ 8 മണി മുതല്‍ വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍ വരെ റോഡ് ഷോ നടത്തി. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറും വോട്ടഭ്യര്‍ത്ഥനയുമായി മണ്ഡലത്തില്‍ സജീവമാണ്. കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാല്‍ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം.
◾https://dailynewslive.in/ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് എം സ്വരാജ്. കോണ്‍ഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശ് എന്നും രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സ്വരാജ് പറഞ്ഞു. ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ലെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകുമെന്നും സ്വരാജ് വ്യക്തമാക്കി. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി ഇപ്പോള്‍ പ്രബലമായി കൊണ്ടിരിക്കുന്നുവെന്നും വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പാര്‍ട്ടി മാറി സി.പി.എമ്മില്‍ ചേര്‍ന്ന പാലക്കാട് കോട്ടായി മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഓഫീസ് കയ്യേറി തകര്‍ത്ത കമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുനഃസ്ഥാപിച്ചു. കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയും സ്ഥാപിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ വിദ്യാര്‍ത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അപകടത്തില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സ്‌കൂള്‍ അധികൃതര്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാന്‍ കുട്ടിയോട് നിര്‍ദേശിച്ചുവെന്നും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ വീണ്ടും ചുമ മരുന്ന് സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് എക്സൈസ്. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസന്‍സി ആലപ്പുഴ സ്വദേശി ആര്‍ സുജാത, ജീവനക്കാരന്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ചിറ്റൂര്‍ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നില്‍ ചേര്‍ക്കുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥം കണ്ടെത്തിയത്.
◾https://dailynewslive.in/ തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം. ഇന്ന് രാവിലെയാണ് സന്ദേശം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. സന്ദേശം എവിടെ നിന്നാണ് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിരുന്നു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞു. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് സംശയം. കഴിഞ്ഞ ദിവസം ഞാറക്കലില്‍ നിന്ന് കടലില്‍ കാണാതായ യമന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ആകാനും സാധ്യതയുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം.
◾https://dailynewslive.in/
◾https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടന്‍ വിട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.അപകടത്തില്‍ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങള്‍ പൊലീസിന് കൈമാറി സന്നദ്ധ പ്രവര്‍ത്തകര്‍. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് 800 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍, 80,000 രൂപ, പാസ്‌പോര്‍ട്ടുകള്‍, ഒരു ഭഗവദ്ഗീത എന്നിവയാണ് കണ്ടെടുത്തത്.
◾https://dailynewslive.in/ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിനുശേഷമുള്ള രണ്ടാമത്തെ സര്‍വീസായിരുന്നു ഇന്ന് നിശ്ചയിച്ചിരുന്നത്. എഐ-159 എന്ന കോഡില്‍ ദുരന്തത്തിനുശേഷമുള്ള ആദ്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാന സര്‍വീസ് എയര്‍ ഇന്ത്യ ഇന്നലെ നടത്തിയിരുന്നു.
◾https://dailynewslive.in/ ആണവായുധ ശേഖരത്തില്‍ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റനാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഐപിആര്‍ഐ) തിങ്കളാഴ്ച പുറത്തിറക്കിയ ഇയര്‍ബുക്കിലെ കണക്കുകള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആര്‍ഐ ഇയര്‍ബുക്ക് വ്യക്തമാക്കുന്നു.
*അൽഷിമേഴ്സ് : ഓർമ്മക്കുറവിന്റെ ഒരു രോഗം*
അൽഷിമേഴ്സ് ഡിംനേഷ്യ ഒരു മസ്തിഷ്ക രോഗമാണ്. ഇത് ഓർമ്മ, ചിന്ത, പെരുമാറ്റം, എന്നിവയെ ബാധിക്കുന്നു. സാധാരണയായി നേരിയ ഓർമ്മക്കുറവാണ് ആദ്യം കാണുന്നത്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരികയും രോഗിക്ക് തികച്ചും ആശയക്കുഴപ്പമുണ്ടാകുയും ചെയ്യും. ഇത് ഡിംനേഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ്. ലോകം മുഴുവൻ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം കാണുന്നുണ്ട്. ഇപ്പോൾ ഇതിന് ആധുനിക ശാസ്ത്രത്തിൽ ഒരു ഉത്തമ ചികിത്സയില്ല പക്ഷേ, നേരത്തെ രോഗം കണ്ടെത്തുകയും മരുന്ന്,വ്യായാമം, ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ സ്വീകരിക്കുകയും ചെയ്താൽ രോഗം പലപ്പോഴും മന്ദഗതിയിലാക്കാൻ കഴിയും. ഓർമ്മ വല്ലാതെ കുറയാതിരിക്കാൻ മരുന്നുകളിലോടെ സാധിക്കും.കൂടാതെ വിറ്റാമിനുകൾ,ധാതുക്കളുടെ കുറവുമൂലം ഉണ്ടാകുന്ന ഓർമ്മക്കുറവുകൾക്കും മരുന്നുകൾ ലഭ്യമാണ്. ഏതു തരം ഓർമകുറവാണു എന്ന് തിരിച്ചറിയാൻ രക്ത പരിശോധന,CT , MRI etc പോലുള്ള ടെസ്റ്റുകളും 5 ന്യൂറോളിജി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും അമല ആശുപത്രിയിലെ ന്യൂറോളിജി വിഭാഗത്തിൽ തിങ്കൾ- ശനി വരെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് *0487-2304000*
◾https://dailynewslive.in/ പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാര്‍ട്ടിയുടെ നേതാവും എംഎല്‍എയുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ കൊച്ചിയില്‍നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
◾https://dailynewslive.in/ ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി.കേസില്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
◾https://dailynewslive.in/ ആന്ധ്ര പ്രദേശില്‍ 67732 അധ്യാപകര്‍ക്ക് സ്ഥലം മാറ്റം. 2025ലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിയായാണ് വലിയ തോതില്‍ അധ്യാപകര്‍ക്ക് സ്ഥലം മാറ്റമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സമഗ്രമായ മാറ്റമാണ് ആന്ധ്രയിലേതെന്നാണ് വകുപ്പ് വിശദമാക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി വിജയരമ രാജുവിന്റെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്.
◾https://dailynewslive.in/ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വ്യാപക പ്രതിഷേധം. ഓവര്‍ ടൂറിസം കാരണം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. തെക്കന്‍ യൂറോപ്പിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന് അറിയപ്പെടുന്ന സ്പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപകമായി പ്രതിഷേധം നടക്കുന്നത്.
◾https://dailynewslive.in/ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക.ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂണ്‍ 27 മുതല്‍ ജൂണ്‍ 29 വരെ അവധി ലഭിക്കും. ജൂണ്‍ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
◾https://dailynewslive.in/ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇറാനിന്റെ തലസ്ഥാന ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. സ്വന്തം നിലക്ക് മാറാന്‍ കഴിയുന്ന മറ്റ് പൗരന്മാര്‍ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇന്ത്യക്കാരുമായി എംബസി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ ദില്ലിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.
◾https://dailynewslive.in/ ഇറാനില്‍ നിന്ന് ഇസ്രായേലിലേക്ക് കൂടുതല്‍ മിസൈലുകള്‍ എത്തിയെന്നും പ്രധാനവടക്കന്‍ ഇസ്രായേലി നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്. ടെല്‍ അവീവില്‍, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ എത്തിയെന്നും എന്നാല്‍ ഇറാന്റെ മിസൈലുകള്‍ക്ക് ഇസ്രായേലില്‍ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ച് കളഞ്ഞു എന്നാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്.
◾https://dailynewslive.in/ ദിവസങ്ങള്‍ക്ക് മുമ്പ് അധികാരമേറ്റ ഇറാന്റെ പുതിയ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍. ടെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.
◾https://dailynewslive.in/ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ശക്തമായതോടെ വെടിനിര്‍ത്തലിനായി സമ്മര്‍ദ്ദം ചെലുത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ ശക്തമായി. കുവൈത്ത് നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ ചെയര്‍മാനായ വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ യഹ്യ, ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ 48-ാമത് അസാധാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.
◾https://dailynewslive.in/ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ വെള്ളിയാഴ്ചയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ നിലയമായ നഥാന്‍സിലെ 15,000-ത്തോളം സെന്‍ട്രിഫ്യൂജുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). നഥാന്‍സില്‍ യുറേനിയം സെന്‍ട്രിഫ്യൂജുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ അറകള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് തകരാറുകള്‍ സംഭവിച്ചില്ലെങ്കിലും നിലയത്തിലെ വൈദ്യുതിബന്ധം ഇസ്രയേല്‍ തകര്‍ത്തത് സെന്‍ട്രിഫ്യൂജുകളെ സാരമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റഫേല്‍ ഗ്രോസി വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും തടസ്സപ്പെടുന്നു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ വിലക്കുള്ളതിനാല്‍ പല വിമാനങ്ങളും ഒമാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഇറാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഒമാന്‍ ആകാശപാതയില്‍ തിരക്കേറിയതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്.
◾https://dailynewslive.in/ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നുവെന്നും എന്നാല്‍ അവര്‍ അത് ചെയ്തില്ലെന്നും പറഞ്ഞ ട്രംപ് ഇപ്പോഴത്തെ നടപടി മനുഷ്യജീവിതം പാഴാക്കലാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
◾https://dailynewslive.in/ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഔദ്യോഗികമായി നടപ്പാക്കാനൊരുങ്ങി ഐസിസി. 2027-2029 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സര്‍ക്കിളിലാകും ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി അവതരിപ്പിക്കുക. ഐസിസി ചെയര്‍മാന്‍ ജയ് ഷായും അനുകൂല നിലപാട് എടുത്തതോടെയാണ് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ചെറിയ ടീമുകള്‍ക്കും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ കൂടുതല്‍ അവരസമൊരുക്കാനും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ക്ക് വഴി തുറക്കാനുമാണ് ഐസിസി നിര്‍ണായക തീരുമാനം എടുക്കുന്നത്.
◾https://dailynewslive.in/ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ജൂണ്‍ 15 മുതല്‍ തന്നെ പുതിയ ടേം ഡെപ്പോസിറ്റ് നിരക്കുകളും പ്രാബല്യത്തില്‍ വരും. പുതുക്കിയതോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിക് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമായി. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായി പലിശ കുറച്ചു. 3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനവും 5 മുതല്‍ 10 വര്‍ഷത്തേയ്ക്കുള്ള പലിശനിരക്ക് 6.05 ശതമാനമായും കുറഞ്ഞു. 444 ദിവസത്തെ (അമൃത് വൃഷ്ടി) പ്രത്യേക നിക്ഷേപ കാലയളവ് പദ്ധതിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. 6.85 ശതമാനത്തില്‍ നിന്ന് 6.60 ആയാണ് പരിഷ്‌കരിച്ചത്.
◾https://dailynewslive.in/ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ മൊബൈല്‍ ഫോണും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി. 499 ഡോളര്‍ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാര്‍ട്ഫോണ്‍ ആണ് ‘ട്രംപ് മൊബൈല്‍’ ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കുന്നത്. സെപ്റ്റംബറില്‍ വിപണയില്‍ വില്‍പനക്കെത്തുന്ന ഫോണിനായി 100 ഡോളര്‍ (8,600 രൂപ) മുന്‍കൂര്‍ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. പ്രതിമാസം 47.45 ഡോളറിന്റെ (4,000 രൂപ) റീചാര്‍ജ് പ്ലാന്‍ ആണ് ട്രംപ് കമ്പനി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളും എസ്.എം.എസും ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 24*7 റോഡ്സൈഡ് അസിസ്റ്റന്‍സും ടെലിഹെല്‍ത്ത് സേവനവും അടക്കം ‘ദ് 47 പ്ലാന്‍’ ഉറപ്പു നല്‍കുന്നുണ്ട്. ഇന്ത്യ അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോളും മൊബൈല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.ഫോണിന് സ്വര്‍ണനിറമാണ്. ‘മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗൈന്‍’ എന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും യു.എസ് ദേശീയ പതാകയും ഫോണില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡ് 15 ഓപറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍, 16 മെഗപിക്സല്‍ സെല്‍ഫി കാമറ, 50 എം.പി പിന്‍ കാമറ, ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍, എ.ഐ ഫേസ് അണ്‍ലോക്ക്, 5,000 എം.എ.എച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എന്നിവയുമുണ്ട്.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടര്‍’ സിനിമയില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടിയ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘പൊന്നാവണി പൂവല്ലേ…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിന്‍സ് അമ്പാട്ടിന്റെ വരികള്‍ക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കിയിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷൈന്‍ ടോം ചാക്കോ, തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു എന്നിങ്ങനെ നിരവധി താരങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ പുതുമുഖതാരം ഡയാന ആണ് നായികയായ ആവണി ആയെത്തിയിരിക്കുന്നത്. ആവണിയുടെ ബാല്യ, കൗമാര, യൗവ്വന വളര്‍ച്ചകളിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രജീഷ് രാമന്‍ ആണ്.
◾https://dailynewslive.in/ ഇന്ത്യന്‍ റിലീസ് പ്രതിസന്ധി മറികടന്ന് ആമിര്‍ ഖാന്റെ പുതിയ ബോളിവുഡ് ചിത്രം ‘സിതാരെ സമീന്‍ പര്‍’ ജൂണ്‍ 20ന് തന്നെ തീയറ്ററുകളിലെത്തും. കഴിഞ്ഞദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സെര്‍ട്ടിഫിക്കേഷന്‍ സിനിമയല്‍ നിന്നും രണ്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അമീര്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. വിഷയം പരിഹരിച്ചുവെന്നും തുടര്‍ന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസിനുമാത്രമാണ് പ്രതിസന്ധിയുണ്ടായിരുന്നത്.ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലീം ക്ലാസിഫിക്കേഷന്‍ ചിത്രത്തിന് യുകെയില്‍ റിലീസ് ചെയ്യാനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു. സിനിമയ്ക്ക് 12എ റേറ്റിംങ്ങാണ് ന്ലകിയിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ കൂടെ ഈ ചിത്രം കാണാനുള്ള അനുമതിയാണ് ഈ റേറ്റിംഗ്. ആര്‍.എസ്.പ്രസന്നയുടെ സംവിധാനത്തിലുള്ള ആമിര്‍ ചിത്രത്തിലെ നായികയായി ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കള്‍ട്ട് ക്ലാസിക് ചിത്രമായ താരേ സമീന്‍ പറിന്റെ ആത്മീയ തുടര്‍ച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കുമാണിത്.
◾https://dailynewslive.in/ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കാന്‍ പോകുന്ന ഹിമാലയന്‍ 750, ഹിമാലയന്‍ ഇലക്ട്രിക്ക് എന്നിവയുടെ ടെസ്റ്റ് റണ്ണിന്റെ അവസാനഘട്ടത്തില്‍. ഈ രണ്ടു മോഡലുകളുമായി ഹിമാലയത്തിലൂടെ യാത്ര നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. റോയല്‍എല്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ അടക്കമുള്ള സംഘമാണ് ഈ യാത്രക്കു പിന്നില്‍. ഓഫ് റോഡ് പ്രേമികളുടെ സ്വപ്ന പാതയായ ലഡാക്കിലെ കര്‍ദുങ് ലാ പാസിലൂടെയാണ് ഹിമാലയന്‍ 750യും ഹിമാലയന്‍ ഇലക്ട്രിക്കും ആയി യാത്ര പോയിരിക്കുന്നത്. ഹിമാലയത്തിലെ പരീക്ഷണ ഓട്ടം ഒരേസമയം തണുപ്പിനേയും ഉയര്‍ന്ന ഭൂപ്രകൃതി നല്‍കുന്ന വെല്ലുവിളികളേയും ഈ മോഡലുകള്‍ എങ്ങനെ അതിജീവിക്കുന്നുവെന്നതിന്റെ കൂടി പരീക്ഷണമാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 750യുടെ എന്‍ജിന്‍ 750 സിസിയുടേതായിരിക്കും. 50-55എച്ച്പി കരുത്ത് പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. ടോര്‍ക്കിന്റെ കാര്യത്തിലും സമാനമായ കുതിപ്പ്(60എന്‍എം) പ്രതീക്ഷിക്കാം. 450 സിസി ഐസിഇ മോഡലുമായി തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക്കിനും. 18 മാസത്തിനുള്ളില്‍ ഇലക്ട്രിക്ക് ഹിമാലയന്‍ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
◾https://dailynewslive.in/ ഒരു മധ്യവര്‍ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ… അസ്വസ്ഥതകള്‍ നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില്‍ കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്‍. ബന്ധങ്ങള്‍ അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ലപകരം, അത് അസ്തിത്വത്തിന്റെയും ജീര്‍ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും ദൈനംദിനജീവിതത്തിലെ വെളിപ്പെടുത്താനാവാത്ത ക്രൂരതകളുടെയും വിചിത്രമായ പ്രതീകമായി മാറുന്നു. അടുക്കളകള്‍ യുദ്ധക്കളങ്ങളാകുന്നു. വിശപ്പ്, സമൂഹം നിര്‍മ്മിച്ച നിയന്ത്രിതമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കുന്ന മനുഷ്യവികാരങ്ങളുടെ സൂചകമായിത്തീരുന്നു. ഈ നോവല്‍ നിങ്ങളെ അസ്വസ്ഥമാക്കുക മാത്രമല്ല, ജീവിതത്തിന്റെ ഉപരിതലത്തിനു കീഴിലടിഞ്ഞുകൂടിയിരിക്കുന്ന അപ്രിയസത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘തീന്‍ പറുദീസ’. ഖാലിദ് ജാവേദ്. വിവര്‍ത്തനം – സോണിയ റഫീഖ്. ഡിസി ബുക്സ്. വില 405 രൂപ.
◾https://dailynewslive.in/ ഊര്‍ജ്ജത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനമാണെങ്കിലും അമിതമായ അളവില്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ചോറ്, ബ്രെഡ് പോലുള്ള ലളിതമായ കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും, തുടര്‍ന്ന് പെട്ടെന്ന് വിശക്കാനും ഇടയാക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജം തോന്നുമെങ്കിലും, അവ പെട്ടെന്ന് അണയുകയും നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷീണം തോന്നുകയും ചെയ്യും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വളരെ വേഗത്തില്‍ കുതിച്ചുയരുകയും കുറയുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജം കുറയുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പെട്ടെന്ന് ശരീരഭാരം കൂട്ടൂം. ഈ കാര്‍ബോ കൊഴുപ്പായി ശരീരത്തില്‍ അടിയുകയും കുടവയറിനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഇത് കാരണമാകും. സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നത് ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണുകളെ ബാധിക്കുകയും മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തകരാറിലാക്കുക മാത്രമല്ല, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഉത്കണ്ഠ, ദേഷ്യം എന്നിവയ്ക്കും കാരണമാകും. അതിനാല്‍ ഡയറ്റില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.18, പൗണ്ട് – 116.91, യൂറോ – 99.59, സ്വിസ് ഫ്രാങ്ക് – 106.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.35, ബഹറിന്‍ ദിനാര്‍ – 228.48, കുവൈത്ത് ദിനാര്‍ -281.59, ഒമാനി റിയാല്‍ – 224.12, സൗദി റിയാല്‍ – 22.97, യു.എ.ഇ ദിര്‍ഹം – 23.46, ഖത്തര്‍ റിയാല്‍ – 23.67, കനേഡിയന്‍ ഡോളര്‍ – 63.53.