◾https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേര്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി നല്‍കി. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കല്‍ കോളേജില്‍ താത്കാലിക ജോലി നല്‍കും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേര്‍ന്ന് കുടുംബത്തിന് നല്‍കേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് കുറിച്ചു.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനം ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ലെന്നും കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസമാണെന്നുമാണ് ഗോവിന്ദന്റെ വിശദീകരണം. ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുന്നതിനെ വിമര്‍ശിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുകയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുതെന്നും പ്രേമചന്ദ്രന്‍ തുറന്നടിച്ചു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണ്ണമായും ഒടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ രംഗത്ത്. ഈ മനുഷ്യരെ മുഴുവന്‍ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അന്‍വര്‍ വിമര്‍ശിച്ചു. പിണറായിയുടെ അമേരിക്കന്‍ യാത്ര തടയാനുള്ള ധാര്‍മിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. 2012ല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയത് ചാണ്ടി ഉമ്മന്‍ അറിഞ്ഞില്ലേയെന്നും ഇപ്പോഴാണോ ചാണ്ടി ജനിച്ചത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. വാസവന്‍ നിരവധി താത്കാലിക നിയമനങ്ങള്‍ നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് . സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായി ധനസഹായമുള്‍പ്പെടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. ആരോഗ്യമന്ത്രി ചേര്‍ത്തു നിര്‍ത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം എത്താമെന്ന് ഉറപ്പു നല്‍കിയെന്നും വിശ്രുതന്‍ പ്രതികരിച്ചു.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനെ പിന്തുണച്ച് എസ്എഫ്ഐ. ദിവസേന 15 ഓളം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്ന, ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ മനുഷ്യനാണ് ഡോ. ടി കെ ജയകുമാറെന്നും മാധ്യമ വിചാരണയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഡോക്ടറെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ കോട്ടയം മെഡിക്കല്‍ കോളേജ് യൂണിറ്റ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
◾https://dailynewslive.in/ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നതില്‍ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിന്റെ അകത്ത് നിന്ന് തീ ഉയര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു.
◾https://dailynewslive.in/ വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോണ്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു. വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
◾https://dailynewslive.in/ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം. എന്നാലിത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
◾https://dailynewslive.in/ ഗവര്‍ണര്‍മാരുടെ അധികാരങ്ങളും ചുമതലകളും കേരളത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്ക് മുമ്പ് തന്നെ കുട്ടികളുടെ കൈകളില്‍ എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം നടന്നത്.
◾https://dailynewslive.in/ തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നര്‍ റിങ്ങ് റോഡില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
◾https://dailynewslive.in/ വൈസ് ചാന്‍സിലര്‍ക്ക് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സര്‍വകലാശാലയിലെ ഭാരതാംബാ വിവാദത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിന്‍ഡിക്കേറ്റ് ചേരുന്നില്ലെങ്കില്‍ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തില്‍ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചോദിച്ചു.
◾https://dailynewslive.in/ സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്.
◾https://dailynewslive.in/ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നല്‍കിയ കത്തില്‍ ആര്‍ ബിന്ദു വ്യക്തമാക്കിയത്. രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കാന്‍ സിണ്ടിക്കേറ്റിന് മാത്രമാണ് അധികാരമെന്നും പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി അറിയിച്ചു. സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സിന്‍ഡിക്കേറ്റ് ചേരണമെന്ന് ഇടത് അംഗങ്ങളും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തൃശൂരില്‍ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയില്‍. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍ നിന്നാണ് തൃശ്ശൂര്‍ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാള്‍ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഭര്‍ത്താവ് ടോണി കവിളില്‍ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്‌ട്രേട്ടിനും പൊലീസിനും ആശുപത്രിയില്‍വച്ചു ജോര്‍ലി നല്‍കിയ മൊഴിയാണു നിര്‍ണായകമായത്.
◾https://dailynewslive.in/ ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രിനിഡാഡ് ആന്റ് ടുബാഗോ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആന്റ് ടുബാഗോ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടുബാഗോ നല്‍കിയാണ് നരേന്ദ്രമോദിയെ ആതിഥേയര്‍ ആദരിച്ചത്. ഇതോടെ മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയി.
◾https://dailynewslive.in/ തമിഴ്നാട് നീലഗിരിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പൊലീസുകാരോട് 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകന്‍ സെന്തില്‍ കുമാര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
◾https://dailynewslive.in/ യുവാവായ രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സില്‍ച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്‌മാന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
◾https://dailynewslive.in/ കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ ആയുധ പരീക്ഷണ കേന്ദ്രമാക്കി ചൈന ഉപയോഗിച്ചതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍ സിംഗ്. പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നല്‍കിയ തുര്‍ക്കി ഉള്‍പ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു. കടുത്ത വേനലില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണോയെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
◾https://dailynewslive.in/ ഇറാനെതിരെ പ്രതിരോധം ശക്തമാക്കാന്‍ സേനകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ വീണ്ടെടുക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിനായി ഇന്റലിജന്‍സ്, വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും നിര്‍ദേശിച്ചു.
◾https://dailynewslive.in/ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ പിന്‍വലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇറാനില്‍ നിന്ന് മടങ്ങി. ഇസ്രയേലുമായുള്ള സംഘര്‍ഷ സമയത്ത് പോലും ടെഹ്റാനില്‍ തുടര്‍ന്ന ഉദ്യോഗസ്ഥരാണ് ഒടുവില്‍ മടങ്ങിയത്. ആക്രമണത്തിനുശേഷം ഇറാന്റെ ആണവ നിലയങ്ങളിലെ നാശനഷ്ടം സംബന്ധിച്ച് ഇതുവരെ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.
◾https://dailynewslive.in/ ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സഹായ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 118 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ജൂണ്‍ 13 മുതല്‍ അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഖൊമൈനി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ അറിയിച്ചു.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 77 ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച് 84 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 158 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റേയും 184 റണ്‍സെടുത്ത ജാമി സ്മിത്തിന്റേയും 303 റണ്‍സിന്റെ കൂട്ടുകെട്ടാണ് രക്ഷിച്ചത്. 387 ല്‍ ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് 407 ന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ആറും ആകാശ് ദീപ് നാലും വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 64 ന് 1 എന്ന നിലയിലാണ്. 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
◾https://dailynewslive.in/ മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്‌മെന്റ് വിപണിയില്‍ ഏറെ ജനപ്രിയം. യു.പി.ഐ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന ബാങ്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വ്യാപാരി പേയ്‌മെന്റുകളില്‍ ഏകദേശം 60 ശതമാനം ഇടപാടുകളും യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഈ നാല് ബാങ്കുകളില്‍ യെസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത്. 40 ശതമാനം ഇടപാടുകളും യെസ് ബാങ്കിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടപാടുകള്‍ ഇരട്ടിയാക്കാനും യെസ് ബാങ്കിനായി. ഫോണ്‍പേ ഉപയോഗിക്കുന്ന വ്യാപാരികളാണ് പ്രധാനമായും ഉളളത് എന്നതിനാലാണ് യെസ് ബാങ്കിന് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം യു.പി.ഐ പേയ്‌മെന്റുകള്‍ നടത്തുന്ന സാധാരണ ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം എസ്ബിഐ ക്കാണ്. എസ്ബിഐ ക്ക് 25 ശതമാനം വിപണി വിഹിതമുളളപ്പോള്‍ മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് 5 ശതമാനം മുതല്‍ 8 ശതമാനം വരെ വിപണി വിഹിതമാണ് ഉളളത്.
◾https://dailynewslive.in/ പൃഥ്വിരാജ് നായകനാകുന്ന ഹിന്ദി ചിത്രം ‘സര്‍സമീനി’ന്റെ ട്രെയ്‌ലര്‍ എത്തി. കാജോള്‍ ആണ് ചിത്രത്തിലെ നായിക. പ്രമുഖ നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കജോളും പൃഥ്വിരാജും ഭാര്യയും ഭര്‍ത്താവുമായാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ആയ ചിത്രം ഫാമിലി ഡ്രാമ കൂടെ അവതരിപ്പിക്കുന്നതായാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘നാദാനിയാനി’ലൂടെ അരങ്ങേറിയ ഇബ്രാഹിമിന്റെ രണ്ടാമത്തെ മാത്രം സിനിമയാണിത്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലേക്ക് പൃഥ്വി തിരികെ വരുന്നത്. പൃഥ്വിരാജിന്റേയും കജോളിന്റേയും മകന്റെ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രാജ്യ സുരക്ഷയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനും മുഖാമുഖം വരുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ജൂലൈ 25 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. താര ശര്‍മ, റോഹെദ് ഖാന്‍, മിഹിര്‍ അഹൂജ, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
◾https://dailynewslive.in/ മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ല്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലന്‍ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. ബത്ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം.
◾https://dailynewslive.in/ യൂട്ടിലിറ്റി വാന്‍ വിഭാഗത്തിലെ മാരുതി സുസുക്കി ഈക്കോയ്ക്ക് കഴിഞ്ഞ 6 മാസത്തിനുള്ളില്‍, അതായത് 2025 ജനുവരി മുതല്‍ ജൂണ്‍ വരെ 66,248 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതിനുപുറമെ, കഴിഞ്ഞ മാസം, അതായത് 2025 ജൂണില്‍, മാരുതി സുസുക്കി ഈക്കോയ്ക്ക് ആകെ 9,340 പുതിയ ഉപഭോക്താക്കളെയും ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഈ കാലയളവില്‍, മാരുതി സുസുക്കി ഈക്കോയുടെ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റര്‍ കാറായി മാരുതി സുസുക്കി ഈക്കോ കണക്കാക്കപ്പെടുന്നു. 2025 ജനുവരിയില്‍ മാരുതി സുസുക്കി ഇക്കോയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ആകെ 11,250 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2025 ഫെബ്രുവരിയില്‍ ആകെ 11,493 പുതിയ ആളുകള്‍ മാരുതി സുസുക്കി ഇക്കോ വാങ്ങി. ഇതിനുപുറമെ, 2025 മാര്‍ച്ചില്‍ മാരുതി സുസുക്കി ഇക്കോയ്ക്ക് 10,400 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം 2025 ഏപ്രിലില്‍ മാരുതി സുസുക്കി ഇക്കോ ആകെ 11,438 യൂണിറ്റുകള്‍ വിറ്റു. 2025 മെയ് മാസത്തില്‍ ആകെ 12,327 പുതിയ ആളുകള്‍ മാരുതി സുസുക്കി ഇക്കോ വാങ്ങി. മാരുതി സുസുക്കി ഈക്കോ അഞ്ച് കളര്‍ ഓപ്ഷനുകളിലും 13 വേരിയന്റുകളിലും ലഭ്യമാണ്. 5.70 ലക്ഷം മുതല്‍ 6.96 ലക്ഷം രൂപ വരെയാണ് ഈക്കോയുടെ വില.
◾https://dailynewslive.in/ നിയമനടപടിക്രമങ്ങളോട് നേരിട്ട് ഇടപെടേണ്ടിവന്ന വ്യക്തിപരമായ അനുഭവം മുതല്‍ ജയലളിത അഴിമതിക്കേസ്, ദേശീയഗാനം ആലപിക്കുന്നതിനെക്കുറിച്ചുള്ള കോടതിവിധി, കോടതിവിധിതീര്‍പ്പുകളിലെ വാചാടോപത, ജസ്റ്റിസ് ലോയയുടെ മരണം എന്നിങ്ങനെ സമകാലിക ഇന്ത്യയില്‍ കോടതിവിധികളും നിയമപ്രശ്‌നങ്ങളും ജുഡീഷ്യറിയും ചര്‍ച്ചാവിഷയങ്ങളായ സന്ദര്‍ഭങ്ങളാണ് അരുണ്‍ ഷൂരി വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. അപൂര്‍വ്വ വായനാനുഭവം നല്‍കുന്ന നിര്‍ഭയമായി, സത്യസന്ധതയോടെ സംവദിക്കുന്ന പുസ്തകം. ‘അനിതയ് ക്കു ജാമ്യം കിട്ടുന്നു’. അരുണ്‍ ഷൂറി. വിവര്‍ത്തനം – കെ.രാധാകൃഷ്ണവാരിയര്‍. റോയി കുരുവിള. മാതൃഭൂമി ബുക്സ്. വില 297 രൂപ.
◾https://dailynewslive.in/ തെറ്റായ ജീവിതരീതികള്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാന്‍ ഇടയാക്കും. കൊളസ്‌ട്രോള്‍ നില ഉയരുമ്പോള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോള്‍ കൂടി നില്‍ക്കുന്നതായി അറിയുന്നത്. ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ചില മത്സ്യങ്ങള്‍ സഹായിക്കുന്നുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് മത്സ്യങ്ങളറിയാം. സാല്‍മണ്‍ മത്സ്യത്തില്‍ ഐക്കോസാപെന്റേനോയിക് ആസിഡ്, ഡോകോസഹെക്സെനോയിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ സാല്‍മണ്‍ മത്സ്യം കഴിക്കുന്നത് ട്രൈഗ്ലിസറൈഡുകളെ ഗണ്യമായി കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റായ സെലിനിയം, അസ്റ്റാക്സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് സാല്‍മണ്‍ മത്സ്യം. ഒമേഗ-3 അയലയില്‍ അടങ്ങിയിട്ടുണ്ട്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ സംരക്ഷിക്കാനോ വര്‍ദ്ധിപ്പിക്കാനോ സഹായിക്കുന്നു. അയല പോലുള്ള മത്സ്യങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം കൊളസ്ട്രോള്‍ അനുപാതം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അയലയില്‍ വിറ്റാമിന്‍ ബി 12 ഉം വിറ്റാമിന്‍ ഡിയും കൂടുതലാണ്. ഇവ രണ്ടും ഹൃദയാരോഗ്യത്തിലും നാഡികളുടെ പ്രവര്‍ത്തനത്തിലും വീക്കം കുറയ്ക്കുന്നതിലും പങ്കു വഹിക്കുന്നു. മത്തിയില്‍ ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, കോഎന്‍സൈം ക്യു10 എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും ധമനിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിച്ചേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു നാവികന്‍ ഉള്‍ക്കടലിലെ ഒരു ദ്വീപില്‍ എത്തി. ദ്വീപ് നിവാസികള്‍ അയാളെ ആദരപൂര്‍വം സ്വീകരിച്ചു. അടുത്ത ദിവസം തന്നെ അയാളെ അവര്‍ അവരുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഇത് ദ്വീപ് നിവാസികളുടെ ഒരു ചടങ്ങാണെന്ന് നാവികന്‍ മനസ്സിലാക്കി. എന്നാല്‍ ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ ഇതുപോലെ വിദേശികള്‍ ആരെങ്കിലും ദ്വീപിലെത്തിപ്പെടുമ്പോള്‍ അയാളെ ഉടന്‍ തന്നെ രാജാവായി വാഴിക്കും. നേരത്തെ രാജാവായിരുന്ന ആളെ ദ്വീപുനിവാസികള്‍ അടുത്ത വിജനമായ ദ്വീപിലേക്ക് നാടുകടത്തും. അങ്ങനെ നാടുകടത്തപ്പെടുന്നയാള്‍ അവിടെ പട്ടിണികിടന്ന് നരകയാതന അനുഭവിച്ചു മരിക്കും. കാരണം അവിടെ പാഴ്ച്ചെടികളും വഴുവഴുപ്പുള്ള പാറക്കെട്ടുകളുമല്ലാതെ വേറൊന്നും തന്നെയില്ല. രാജാവായ ഉടനെ നാവികന്‍ തന്റെ അധികാരമുപയോഗിച്ച് ദ്വീപു നിവാസികളെക്കൊണ്ട് കുറേ വള്ളങ്ങള്‍ നിര്‍മിപ്പിച്ചു. സമീപമുള്ള ജനവാസമില്ലാത്ത ദ്വീപില്‍ നിറയെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. താമസയോഗ്യമായ കുറേ കെട്ടിടങ്ങളും മറ്റ് ജീവിത സൗകര്യങ്ങളും ഒരുക്കി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ വേറൊരു വിദേശി ദ്വീപില്‍ അകപ്പെട്ടു. അയാള്‍ രാജാവായപ്പോള്‍ നാവികനെ ദ്വീപുനിവാസികള്‍ സമീപ ദ്വീപിലേക്ക് നാടുകടത്തി. എന്നാല്‍ നാവികന് അവിടെ നരകയാതന അനുഭവിക്കേണ്ടി വന്നില്ല. കാരണം അവിടെ ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും അയാള്‍ ഒരുക്കിയിരുന്നു. ബുദ്ധിയും കഠിനാദ്ധ്വാനവുമില്ലാതെ ഒരു ജോലിയിലും നമുക്ക് തിളങ്ങാനാവില്ല. അധികാരം കൈവരുമ്പോള്‍ ബുദ്ധിപൂര്‍വം അത് ഉപയോഗിക്കുകയും വേണം. ജീവിതത്തിലും ജോലിയിലും അധികാരത്തിലുമൊക്കെ ദീര്‍ഘ വീക്ഷണമില്ലാത്തവര്‍ അവയിലൊക്കെ പരാജയപ്പെട്ടുപോകാം. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അലക്ഷ്യമായി ചിലവഴിക്കേണ്ടതല്ല. മുന്‍പോട്ടുള്ള ജീവിതത്തിനുവേണ്ടി നാം ഒരുങ്ങുക തന്നെ വേണം. ഇന്നത്തെ നമ്മുടെ ജീവിതം നാളത്തെ ജീവിതത്തിന്റെ തയ്യാറെടുപ്പായി മാറട്ടെ – ശുഭദിനം.