https://dailynewslive.in/ വയനാട്ടില്‍ ഇന്നലെ വരെ സ്ഥിരീകരിച്ചത് 365 മരണം. ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തിരച്ചില്‍. യന്ത്രസാമഗ്രികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തിരച്ചിലാണ് ഇന്നലെ നടന്നത്. ഇന്നലത്തെ തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിലെ തിരച്ചില്‍ നാളത്തോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി. ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ നാശം സംഭവിച്ച തൊഴുത്തുകള്‍, കറവ യന്ത്രങ്ങള്‍, പുല്‍കൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.

https://dailynewslive.in/ മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.

*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*

പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്

ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.

*ടെക്‌സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്‌വേണിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന (വിലാസം സഹിതം) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*

ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്‌ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്‌സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )

https://dailynewslive.in/ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും മറ്റു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.

https://dailynewslive.in/ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.

https://dailynewslive.in/ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം എന്നും അദ്ദേഹം അറിയിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണ്ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

https://dailynewslive.in/ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൂടുതല്‍ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താന്‍ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ സിഎംഡിആര്‍എഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിച്ചു. തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവര്‍ക്ക് ആശ്വാസമേകി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍. ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാത്തവര്‍ക്കും സാമൂഹ്യ -മാനസിക പിന്തുണ നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ്ങ് സെന്ററുകള്‍ സജീവമാണ്.

https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കമുള്ള കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം.

https://dailynewslive.in/ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി . സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ ഷിജു ജബ്ബാറാണ് അറസ്റ്റിലായത്.

https://dailynewslive.in/ കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കുന്നത്.

https://dailynewslive.in/ കാഞ്ഞങ്ങാട് മുത്തപ്പനാര്‍കാവിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവിലെ ഗംഗാധരന്‍ (63) മൂവാരികുണ്ടിലെ രാജന്‍ (60) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത നര്‍ത്തകിയായിരുന്ന യാമിനി കൃഷ്ണമൂര്‍ത്തി ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലക്കാരിയാണ്.

https://dailynewslive.in/ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി 1,947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയില്‍’ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ചുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

https://dailynewslive.in/ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഇന്നലെയായിരുന്നു സംഭവം.

https://dailynewslive.in/ ബി.ജെ.പി. നടത്തുന്നത് ‘അധികാര ജിഹാദ്’ ആണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറേ. പാനിപ്പത്ത് യുദ്ധത്തില്‍ മറാത്ത സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ് അമിത് ഷായെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഔറംഗസേബ് ഫാന്‍ ക്ലബ്ബ്’ തലവനാണ് ഉദ്ധവ് താക്കറേ എന്ന് അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

https://dailynewslive.in/ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്.

https://dailynewslive.in/ ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ അമ്പതോളം പേര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് സംസ്ഥാനത്തെ മന്ത്രി വിക്രമാദിത്യ സിങ്. രക്ഷാദൗത്യം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പറയാനാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കുടുങ്ങിയ 800ഓളം തീര്‍ത്ഥാടകരെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് യുഎസിന്റെ പ്രഖ്യാപനം. ഹനിയ വധത്തില്‍ ഇസ്രയേലിനെ നേരിട്ടാക്രമിച്ച് തിരിച്ചടിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. ഇസ്രയേലിനു നേരെയുള്ള എന്ത് ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.

https://dailynewslive.in/ ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമാവുക എന്ന ലക്ഷ്യത്തോടെ പുരുഷ വിഭാഗം സെമിയില്‍ ചരിത്രനേട്ടം കുറിക്കാന്‍ ലക്ഷ്യ സെന്‍ ഇന്നിറങ്ങും. നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സന്‍ ആണ് ലക്ഷ്യ സെന്നിന്റെ എതിരാളി. ഇതുവരെ പരസ്പരം ഏറ്റമുട്ടിയ എട്ട് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ലക്ഷ്യക്ക് വിക്ടറിനെ മറികടക്കാനായത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12നാണ് മത്സരം തുടങ്ങുക. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാനാകും.

https://dailynewslive.in/ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. ആദ്യത്തെ മത്സരം ടൈയിലാണ് അവസാനിച്ചത്. അതേസമയം ഇന്ന് മത്സരം നടക്കാനിരിക്കുന്ന കൊളോംബോയില്‍ കനത്ത കാറ്റും മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

https://dailynewslive.in/ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളുടെ എണ്ണം പെരുകുന്നതോടെ പിഴ ഇനത്തില്‍ ബാങ്കുകള്‍ വാരുന്നത് കോടിക്കണക്കിന് രൂപ. രാജ്യത്ത് എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ സമ്പാദിച്ചത് 2,331 കോടി രൂപയാണ്. കേന്ദ്രധനമന്ത്രാലയത്തിന്റെ ഈ കണക്കില്‍ സ്വകാര്യബാങ്കുകളുടെ വരുമാനം ഉള്‍പ്പെട്ടിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ മാത്രം 25.63 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ബാങ്കുകള്‍ 5,614 കോടി രൂപയുടെ വരുമാനമുണ്ടാക്കി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ പല രീതിയിലാണ് പിഴ ഈടാക്കുന്നത്. ഓരോ ബാങ്കുകളും നിശ്ചയിക്കുന്ന മിനിമം ബാലന്‍സ് വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബാങ്ക് മാനേജ്‌മെന്റുകള്‍ക്ക് അധികാരമുള്ളതിനാല്‍ നിരക്കില്‍ ഏകീകരണമില്ല. എസ്.ബി.ഐ മാത്രമാണ് മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കാതിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഗ്രാമീണ മേഖലയില്‍ കുറഞ്ഞ ബാലന്‍സ് നൂറു രൂപയും നഗരമേഖലയില്‍ ആയിരം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ മേഖലയിലെ ആക്‌സിസ് ബാങ്കില്‍ ആകട്ടെ, 2,500 രൂപ മുതല്‍ 12,000 രൂപ വരെയാണ് കുറഞ്ഞ ബാലന്‍സ്. ഇത്തരത്തില്‍ ഓരോ ബാങ്കുകളും സ്വന്തം നിലയില്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അക്കൗണ്ടിലുള്ള പണത്തിന്റെയും കുറഞ്ഞ ബാലന്‍സ് തുകയുടെയും അന്തരത്തിന് മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂ എന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്. പിഴ എത്രയാണെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാനാകും.

https://dailynewslive.in/ പരാജയത്തിന്റെ പടു കുഴിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ അടുത്ത ചിത്രവും റിലീസിന്. മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ‘ഖേല്‍ ഖേല്‍ മേം’ ആണ് ആ ചിത്രം. അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സംഭവം അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാമത് ചിത്രം ഒരു റീമേക്കാണ് എന്നതാണ്. പലരും കഴിഞ്ഞ ദിവസമാണ് 2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം എന്ന് മനസിലാക്കിയത്. ഏറ്റവും അവസാനം ഇറങ്ങി ബോക്സോഫീസില്‍ വന്‍ പരാജയമായ സര്‍ഫിറയും ഒരു റീമേക്കായിരുന്നു. അതിനാല്‍ തന്നെ ട്രെയിലറിന് അടിയില്‍ പോലും പലയിടത്തും നിരാശ നിറഞ്ഞ കമന്റുകളാണ് വരുന്നത്. പല ഭാഷകളില്‍ ഒഫീഷ്യലായും അണ്‍ ഒഫീഷ്യലായും റീമേക്ക് ചെയ്യപ്പെട്ട് പരിചിതമായ കഥാഗതിയാണ് ചിത്രത്തിന് എന്നത് വലിയ നിരാശയാണ് ബോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്.

https://dailynewslive.in/ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയില്‍ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് താല്‍കാലികമായ് നല്‍കിയ പേരാണ് ‘വിഡി12’. സിത്താര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണമാണ് നിലവില്‍ പൂര്‍ത്തിയാക്കിരിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റില്‍ പുറത്തുവിടും. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രില്‍ 19ന് റിലീസ് ചെയ്ത സ്പോര്‍ട് ഡ്രാമ ചിത്രം ‘ജേഴ്സി’, സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബര്‍ 8ന് പുറത്തിറങ്ങിയ തെലുഗ് റൊമാന്റിക് ഡ്രാമ ചിത്രം ‘മല്ലി രാവ’ എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

https://dailynewslive.in/ ജാപ്പനീസ് മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ആഗസ്റ്റ് മാസത്തില്‍ അതിന്റെ ജനപ്രിയ സെഡാനായ അമേസിന് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പരമാവധി 96,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉള്‍പ്പെടുന്നു. വരും മാസങ്ങളില്‍ ഹോണ്ട അമേസിന്റെ അപ്‌ഡേറ്റ് പതിപ്പ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. ഹോണ്ട അമേസില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ആദ്യത്തേതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. അത് പരമാവധി 100 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് കാറില്‍ സിവിടി ഓപ്ഷനും ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുന്‍നിര മോഡലിന് 7.20 ലക്ഷം മുതല്‍ 9.96 ലക്ഷം രൂപ വരെയാണ്.

https://dailynewslive.in/ ഒരു ടെക്സ്റ്റൈല്‍സ് ജീവനക്കാരി, എആര്‍ ക്യാന്പിലെ പോലീസുകാരന്‍, പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിറ്റി ന്യൂസ് പത്രാധിപര്‍, സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹി എന്നിവരിലൂടെ തിരുവനന്തപുരം നഗരത്തിന്റെ കഥ പറയുന്ന നോവല്‍. ആ അഞ്ചു കഥാപാത്രങ്ങളുടെ വ്യത്യസ്തങ്ങളായ കഥകള്‍ ഒരൊറ്റ ക്ലൈമാക്സിലേക്കാണ് ചെന്നുചേരുന്നത്. എല്ലാത്തിനും എന്നെന്നും സാക്ഷിയാവാന്‍ രണ്ടു പ്രതിമകളും. ‘സ്റ്റാച്യു ജംഗ്ഷന്‍’. പ്രശാന്ത് ചിന്മയന്‍. ഡിസി ബുക്സ്. വില 332 രൂപ.

https://dailynewslive.in/ പൂച്ചകളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാന്നഭോജി (പാരസൈറ്റ്) പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാകാമെന്ന് പഠനം. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം തുടങ്ങിയ മിക്ക ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് ടാര്‍ജെറ്റ് പ്രോട്ടീന്‍ രക്ത-മസ്തിഷ്‌ക തടസങ്ങള്‍ കടന്ന് ന്യൂറോണുകള്‍ക്കുള്ളില്‍ കൃത്യമായി എത്തിക്കുക വെല്ലുവിളിയാണ്. ടോക്സോപ്ലാസ്മ ഗോണ്ടിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിനെ രോഗചികിത്സാ പ്രോട്ടീനുകള്‍ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഗ്ലാസ്‌ഗോ സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷിയുള്ള പാരസൈറ്റാണ് ടോക്‌സോപ്ലാസ്മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന് എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

*ശുഭദിനം*

*കവിത കണ്ണന്‍*

20-ാംവയസ്സിലാണ് മീര വിവാഹിതയായത്. ഏതൊരു സാധാരണ യുവതിയെയും പോലെ നിറയെ സ്വപ്നങ്ങളുമായാണ് അവള്‍ പുതിയ ജീവിതത്തിലേക്ക് വന്നത്. ബിസിനസ്സ്‌കാരനായിരുന്നു ഭര്‍ത്താവ്. ബിസിനസ്സിലെ പരാജയം അയാളെ തികഞ്ഞ മദ്യപാനിയാക്കി മാറ്റി. വീട്ടിലും പ്രശ്‌നങ്ങളായി. അവസാനം രണ്ടുകുട്ടികള്‍ക്കൊപ്പം അവള്‍ തന്റെ മാതാപിതാക്കളുടെ തണലിലേക്ക് മാറി. പക്ഷേ, വിധി പിന്നെയും മീരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 28-ാം വയസ്സില്‍ അവള്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്ന് വന്ന പ്രതിസന്ധികളെയെല്ലാം ഒറ്റക്ക് നേരിടേണ്ടതായി വന്നു. വരുമാനത്തിനായി ആദ്യം തന്റെ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കി. ഉപജീവനത്തിനായി മെഴുകുതിരികളും സോപ്പും അവള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ 2000 ല്‍ ആയുര്‍വേദത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആദ്യത്തെ ആഭ്യന്തര ആഢംബര ചര്‍മ്മ സംരക്ഷണ സ്ഥാപനമായ ഫോറസറ്റ് എസന്‍ഷ്യല്‍സിന് തുടക്കമിട്ടു. എല്ലാം നുള്ളിപ്പറുക്കിയെടുത്തപ്പോള്‍ കിട്ടിയ 2 ലക്ഷം രൂപയും രണ്ട് ജോലിക്കാരുമായി വീട്ടിലെ ഗ്യാരേജിലായിരുന്നു ഇതിന്റെ തുടക്കം. സമീപ പ്രദേശങ്ങളില്‍ നിന്നുതന്നെ അവള്‍ ബിസിനസ്സിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ കണ്ടെത്തി. അതേ സമയം ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായതുമില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും ഡിമാന്റുള്ള ബ്രാന്റുകളിലൊന്നായി ഫോറസ്റ്റ് എസന്‍ഷ്യല്‍ മാറി. ഇന്ത്യയിലുടനീളം 28ലധികം നഗരങ്ങളിലായി 110 ലധികം സ്റ്റോറുകളില്‍ ഈ ശൃംഖല വ്യാപിച്ചുകിടക്കുന്നു. താജ്, ഹയാത്ത് തുടങ്ങിയ വിപണി വിദ്ഗ്ദരെ ആകര്‍ഷിക്കാന്‍ മീരയുടെ ഉത്പന്നങ്ങള്‍ക്ക് സാധിച്ചു. 2020 ലെ കണക്ക് പ്രകാരം 1290 കോടി രൂപയുടെ ആസ്തിയുള്ള വനിതയാണ് മീര കുല്‍ക്കര്‍ണി പ്രതികൂലസാഹചര്യങ്ങളും പ്രതിസന്ധികളും പ്രതിബന്ധങ്ങളായി വരുമ്പോള്‍ പ്രതീക്ഷയുടെ ഒരു കണികയെ മുറുകെ പിടിച്ച് മുന്നോട്ട് ചുവടുവെക്കുന്നവര്‍ക്കാണ് സ്വന്തം കൈയ്യൊപ്പ് ചാര്‍ത്താന്‍ സാധിക്കുക.. നമ്മുടെ സ്വപ്നങ്ങളില്‍ കയ്യൊപ്പുചാര്‍ത്താനുള്ള ചുവടുകള്‍ ഇന്നേ ആരംഭിക്കാം – ശുഭദിനം.

*അമൃത് വേണി ഹെയര്‍ എലിക്സര്‍*

ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി

ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു

ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്‍കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്‌കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.

ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.

*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*

1.സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?

2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?

3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?

*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്‌സപ്പ് അയക്കുക.*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *