yt cover 11

സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ചിലവുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നികുതി കുടിശിക പിരിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കി. അനാവശ്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. വിദേശയാത്ര, വിമാനയാത്ര, ടെലിഫോണ്‍ ചാര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കല്‍, വാഹനം വാങ്ങല്‍ എന്നിവ വിലക്കി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി 11,101.92 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയെന്നും ബാലഗോപാല്‍.

ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായെന്നു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്. ഭാരത് ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്താണ് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.

വിഷപ്പുകയില്‍ വലഞ്ഞ് കൊച്ചി. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അഞ്ചാം ദിവസവും പൂര്‍ണമായി അണയ്ക്കാനായില്ല. തീയിട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ സമിതി സമരം നടത്തി. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. പുക ആലപ്പുഴ മേഖലയിലേക്കും വ്യാപിച്ചു. ഇതേസമയം കൊച്ചി നഗരത്തില്‍ നഗരമാലിന്യം കുമിഞ്ഞുകൂടി. മാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്ന് ഇന്നു തീരുമാനമുണ്ടാകും.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

ബ്രഹ്‌മപുരം മാലിന്യമലയ്ക്കു തീയിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. തീപിടിത്തത്തക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. 2026 ല്‍ പൂതിയ പ്ലാന്റ് സജ്ജമാകുന്നതോടെ മാലിന്യ പ്രശ്നത്തിനു പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ സി ഐ ടി യു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്തേക്കു പ്രവേശിപ്പിച്ചില്ല.

കോഴിക്കോട് മുണ്ടിക്കല്‍താഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ കടന്നുപിടിച്ച പുരുഷ പോലീസിനെതിരേ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ. മാര്‍ച്ച് ഒമ്പതിനു കേരളത്തിലെത്തി വിഷയത്തില്‍ നടപടിയെടുക്കുമെന്ന് അവര്‍ ട്വിറ്റ് ചെയ്തു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് സ്‌കൂളിലെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കൊപ്പം പരാതിക്കാരിയായ അധ്യാപികയേയും സസ്പെന്‍ഡു ചെയ്തതു വിവാദത്തില്‍. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് സ്‌കൂളിലാണു സംഭവം. അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവര്‍ അധ്യാപികയുടെ ഫോണ്‍ കവര്‍ന്ന് അശ്ലീല സന്ദേശം അയച്ചെന്നാണു പരാതി. പരാതിക്കാരിയായ കെഎസ് സോയക്കെതിരേയും നടപടിയെടുത്തതിനെതിരേ സിപിഎമ്മില്‍തന്നെ എതിര്‍പ്പ്.

മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ 17 പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും തട്ടിയെടുത്തത്.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആറു വര്‍ഷമായി ജയിലിലാണെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതി ആവശ്യപ്പെട്ടത്.

തിരുവല്ല നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 39 അംഗ കൗണ്‍സിലില്‍ ബിജെപിയിലെ ആറ് അംഗങ്ങളും എസ്ഡിപിഐ അംഗവും വിട്ടുനിന്നു. ഇതോടെ യുഡിഎഫിന്റെ അനു ജോര്‍ജ് 17 വോട്ടു നേടി നഗരസഭാധ്യക്ഷയായി. എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച ശാന്തമ്മ വര്‍ഗീസ് രാജിവച്ചതിനാലാണ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പു നടത്തിയത്.

ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു. ആശുപത്രികളില്‍ ചികില്‍സ കിട്ടാതെ രോഗികള്‍ വലഞ്ഞു.

കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ പറമ്പിലെ ചവറിനിട്ട തീ ആളിപ്പടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60)ആണ് മരിച്ചത്.

ഷൂട്ടിംഗിനിടെ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ മകന്‍ അമീന്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കേ വേദിക്കു മുകളിലെ കൂറ്റന്‍ അലങ്കാരദീപം പൊട്ടി വീണു. അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് അമീന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

നിക്കോബാര്‍ ദ്വീപുകള്‍ക്കു സമീപം ഭൂകമ്പം. പുലര്‍ച്ചെ അഞ്ചിന് റിക്ടര്‍ സ്‌കെയില്‍ 5.0 തീവ്രത രേഖപ്പെടുത്തി.

നടന്‍ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായുള്ള ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണത്തില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. അനങ്ങുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ടെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ വേണമെന്നും അദ്ദേഹം കുറിച്ചു.

എട്ടാം വയസില്‍ അച്ഛന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു സുന്ദര്‍. ഇക്കാര്യം പറഞ്ഞപ്പോള്‍ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. തനിക്കു 16 വയസായപ്പോഴേക്കും അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയയാളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. 2005 ല്‍ ബിഎസ്പി എംഎല്‍എ രാജു പാല്‍ വധക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലിനെ ഒരാഴ്ച മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധൂമംഗഞ്ച് സ്വദേശിയായ വിജയ് ചൗധരി എന്ന ഉസ്മാന്‍ (27) ആണു കൊല്ലപ്പെട്ടത്.

വിദേശത്ത് ഇന്ത്യയുടെ പൂര്‍വികരേയും ഇന്ത്യയേയും അപകീര്‍ത്തിപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ഗാന്ധി. രാജ്യം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിച്ചും സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം ഭരിച്ചവര്‍ ഒന്നും ചെയ്തില്ലെന്നും അഴിമതി മാത്രമാണു ചെയ്തതെന്നും പ്രസംഗിച്ച മോദി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തെളിച്ചിട്ടാണോയെന്ന് ബിജെപിയെ പരിഹസിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സ്വാതന്ത്ര്യ സമരസേനാനികള്‍ ജീവന്‍ ത്യജിച്ചു പോരാടിയതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. അതിന്റെ അവകാശംപോലും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണു ബിജെപിയെന്ന് ശിവസേന സമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിരക്ഷരതയ്ക്കു കാരണം ബ്രിട്ടീഷ് ഭരണമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് 70 ശതമാനം പേരും ജ്ഞാനികളായിരുന്നുവെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.

മുന്‍ കാമുകന്‍ മര്‍ദിച്ചെന്നു തമിഴ് നടി അനിഖ വിക്രമന്‍. മുന്‍ കാമുകന്‍ അനൂപ് പിള്ളയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ ഫോട്ടോകള്‍ സഹിതമാണ് സാമൂഹ്യ മാധ്യമത്തില്‍ വിവരം പങ്കുവച്ചത്. ബാംഗ്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ലൈംഗിക ചൂഷണത്തിന് ഇരയായ പതിനഞ്ചുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചശേഷം കുഞ്ഞിനെ കൊന്നു. വീട്ടില്‍വെച്ചാണ് പതിനഞ്ചുകാരി പ്രസവിച്ചതും കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ്.

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. നിരവധി വീടുകള്‍ കത്തി നശിച്ചു. ആയിരങ്ങള്‍ വഴിയാധാരമായി. പ്രദേശം മുഴുവന്‍ കറുത്ത പുകപടലങ്ങളാണ്.

സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ നിര്‍ത്തിവെക്കപ്പെട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്എല്ലിന്റെ ആദ്യ സെമിയുടെ ആദ്യപാദം നാളെ നടക്കാനിരിക്കെ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി അടിയന്തിരമായി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് പ്രതിസന്ധി മാറുകയും മദ്യവിലയില്‍ ചെറിയ വര്‍ദ്ധന വരുകയും ചെയ്തതോടെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് വന്‍ നേട്ടം. 2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി 28 വരെ 16,934.81 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ വില്പനയേക്കാള്‍ (12,983.81) 3951 കോടിയുടെ വര്‍ദ്ധന. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആകെ വില്പന 18,500 കോടി കവിയും. ആകെ വിറ്റ കെയ്സുകളുടെ എണ്ണവും ഗണ്യമായി കൂടി. 196.77 ലക്ഷം കെയ്സ് വിദേശ മദ്യവും 98.76 ലക്ഷം കെയ്സ് ബിയറുമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 161.96 ലക്ഷവും 74.19 ലക്ഷവും കെയ്സുകളായിരുന്നു. ഫെബ്രുവരി 28 വരെ നികുതി ഇനത്തില്‍ സര്‍ക്കാരിന് നല്‍കിയത് 14,757.81 കോടി രൂപയാണ്. കൊവിഡ് കാലത്ത് പ്രവര്‍ത്തനം നിലച്ച മദ്യഷാപ്പുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങിയതും ഡിസംബറില്‍ മദ്യത്തിന്റെ വില്പന നികുതി രണ്ട് ശതമാനം കൂട്ടിയത് വഴി മദ്യവില ചെറിയ തോതില്‍ ഉയര്‍ന്നതും വരുമാന വര്‍ദ്ധനയ്ക്ക് കാരണമായി.

ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനില്‍ പുറത്തിറക്കിയ വിവോ വി27 സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. മാര്‍ച്ച് 1 മുതല്‍ വിവോ വി27- ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 730ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലാക്ക് കളര്‍ വേരിയന്റില്‍ മാത്രമാണ് ഇവ വാങ്ങാന്‍ സാധിക്കുകയുള്ളൂ. 50 മെഗാപിക്സല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 50 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും, 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന വിവോ വി27- യുടെ ഇന്ത്യന്‍ വിപണി വില 37,990 രൂപയായാണ്.

ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വശി കോമഡി റോളിലെത്തുന്ന ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്‌മണ്യന്റേതാണ് തിരക്കഥയും. ‘ചാള്‍സ് എന്റര്‍പ്രൈസസ്’ സിനിമയുടെ ടീസര്‍ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കി. രസകരമായ ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

കെജിഎഫിനു ശേഷം വന്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച പീരിയഡ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രം കബ്സ മാര്‍ച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാര്‍, കിച്ച സുദീപ, ശ്രീയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. 120 കോടിരൂപ മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിദ്ദേശ്വര എന്റര്‍പ്രൈസസും ഇന്‍വെനിയോ ഒറിജിനും ചേര്‍ന്നാണ്. സംഗീതം രവി ബസ്രൂര്‍, ഛായാഗ്രാഹകന്‍ ഏ.ജെ. ഷെട്ടി. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് എല്‍ജിഎഫ് ഫിലിംസ്, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ വഴിയാണ്. കേരളത്തില്‍ 200 ല്‍ അധികം തിയറ്ററുകളില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

ഇതുവരെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം അപ്പാഷെ ബൈക്കുകള്‍ വിറ്റഴിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. 2005-ല്‍ ആദ്യമായി സമാരംഭിച്ച അപ്പാഷെ നിരയില്‍ നിലവില്‍ അഞ്ച് വ്യത്യസ്ത മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 60ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടിവിഎസ് അപ്പാച്ചെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്പോര്‍ട്സ് ബ്രാന്‍ഡുകളിലൊന്നായി മാറി. ടിവിഎസ് അപ്പാച്ചെ ശ്രേണി 2020 ഒക്ടോബറില്‍ നാല് ദശലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിച്ചിരുന്നു. നേക്കഡ്, സൂപ്പര്‍ സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് അപ്പാച്ചെ സീരീസ് വാഗ്ദാനം ചെയ്യുന്നത്. ആര്‍ടിആര്‍ സീരീസില്‍ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, ആര്‍ടിആര്‍ 180, ആര്‍ടിആര്‍ 200 4വി എന്നിവ ഉള്‍പ്പെടുന്നു. സൂപ്പര്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോഗിച്ച് കമ്പനി 2017-ല്‍ സൂപ്പര്‍-പ്രീമിയം സ്‌പെയ്‌സിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തി. 2021-ല്‍ ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310നായി ബിടിഒ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.

പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍. മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച് ആ നാടകങ്ങള്‍ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല. മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ച്, അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, അങ്ങനെ മനോവിമലനത്തിനുള്ള സ്വാധീനതാശക്തിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്. ‘പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍’. ഡി സി ബുക്സ്. വില 199 രൂപ.

ഉറക്കമില്ലായ്മയെ ഒരു സാധാരണ ആരോഗ്യപ്രശ്നമായി കാണരുതെന്നാണ് യുഎസിലെ ക്ലിനിക്കല്‍ കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വിഷാദം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ടനിര തന്നെ ഉറക്കമില്ലായ്മക്കൊപ്പം ഉണ്ട്. ഇതിന് പുറമേ ഉറക്കമില്ലായ്മ അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 69% കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. അഞ്ചോ അതില്‍ താഴെയോ മണിക്കൂറുകള്‍ ഉറങ്ങുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള ഏറ്റവും ഉയര്‍ന്ന സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. പ്രമേഹം കൂടിയുണ്ടെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. 1,184,256 മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ 43 ശതമാനം പേരും സ്ത്രീകളായിരുന്നു. ശരാശരി 52 വയസ് പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഉറങ്ങാനുള്ള ബുദ്ധിമുട്ട്, നേരത്തെ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, ഉണര്‍ന്നാല്‍ വീണ്ടും ഉറങ്ങാന്‍ കഴിയാത്തത് ഇങ്ങനെ ഏതെങ്കിലുമൊരു അവസ്ഥ നേരിടുന്നവരായിരുന്നു കൂടുതലും. ഇതില്‍ 2,406 രോഗികളിലും ഹൃദയാഘാതം സംഭവിച്ചിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രത്യേകിച്ചും, രാത്രിയില്‍ ആറ് മുതല്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് അഞ്ച് മണിക്കൂറോ അതില്‍ താഴെയോ മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ രാത്രിയിലും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും അടുത്ത ദിവസം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഉറങ്ങുന്നത് രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, ഭാരം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.69, പൗണ്ട് – 98.29, യൂറോ – 86.99, സ്വിസ് ഫ്രാങ്ക് – 87.48, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.08, ബഹറിന്‍ ദിനാര്‍ – 216.71, കുവൈത്ത് ദിനാര്‍ -266.21, ഒമാനി റിയാല്‍ – 212.51, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.25, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.11.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *