പ്രളയസമയത്തടക്കം കേരളത്തിന് നൽകിയ ഭക്ഷ്യ ധാന്യം സൗജന്യമല്ലെന്നും തുക തിരികെ അടയ്ക്കണമെന്നും പറയുന്ന കേന്ദ്ര സർക്കാരിന്റെ നടപടി മനുഷ്യത്വ രഹിതമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജിഎസ്ടിയിൽ നിന്ന് അധിക വരുമാനം ലഭിച്ച സാഹചര്യത്തിലെങ്കിലും സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം പണം ഈടാക്കുന്നത് നിർത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കണ്ടതെന്ന് യച്ചൂരി പറഞ്ഞു. ഗുജറാത്തിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളിലും ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കപ്പെട്ടു. വർഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയം വരുംകാലത്ത് എങ്ങനെയായിരിക്കണമെന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത്. അവിടെ ബി ജെ പി യെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ വോട്ട് ചെയ്തതിന്റെ ഫലമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രളയകാലത്ത് നൽകിയ ഭക്ഷ്യധാന്യത്തിന്റെ പണം തിരികെ ആവശ്യപ്പെട്ടതിൽ അസ്വാഭാവികതയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ ലോക്സഭയിൽ പറഞ്ഞത്.