27,870 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത് 18 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ചതിന് 5 ശതമാനവും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ളതിന് 26 ശതമാനവും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുള്ളതിന് 13 ശതമാനവും അപേക്ഷകള്‍ ലഭിച്ചു. റീറ്റെയില്‍ നിക്ഷേപകര്‍ക്കായി 4.94 കോടി ഓഹരികള്‍ മാറ്റിവച്ചതില്‍ 1.3 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 2.12 കോടി ഓഹരികള്‍ നീക്കിവച്ചതില്‍ 27.66 ലക്ഷം ഓഹരികള്‍ക്കാണ് അപേക്ഷ ലഭിച്ചത്. ജീവനക്കാര്‍ക്കുള്ള 7.78 ലക്ഷം ഓഹരികളില്‍ 6.19 ലക്ഷം ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചതില്‍ അഞ്ച് ശതമാനത്തിനാണ് ഇന്ന് അപേക്ഷ ലഭിച്ചത്. ഐ.പി.ഒയ്ക്ക് മുന്നോടിയായി 225 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഇന്നലെ 8,315.3 കോടി രൂപ ഹ്യുണ്ടായ് സമാഹരിച്ചിരുന്നു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹ്യുണ്ടായ് ഐ.പി.ഒയുമായി എത്തിയത്. 17ന് ഓഹരി വില്‍പ്പന അവസാനിക്കും. 18നാണ് ഓഹരികള്‍ അലോട്ട് ചെയ്യുക. 22ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *