7 33

കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ 2040 ഓടു കൂടി 50-60 ശതമാനം വര്‍ധനയുണ്ടാകാമെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരാണ് ഇതിന്റെ ഇരകളില്‍ പലതും. എന്നാല്‍ 20-50 പ്രായവിഭാഗങ്ങളില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഈ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉണ്ടാകാം. മാറുന്ന ജീവിതശൈലി, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷണക്കുറവ് എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിനുള്ള സാധ്യത 35 ശതമാനം അധികമാണ്. വൈറ്റമിന്‍ എ, സി,ഇ, അയണ്‍, സെലീനിയം, സിങ്ക് എന്നിവയുടെ ഭക്ഷണത്തിലെ അപര്യാപ്തതയും ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണത്തിന്റെയും ഗ്രില്‍ഡ് ബാര്‍ബിക്യൂ മാംസത്തിന്റെയും തണുപ്പിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണത്തിന്റെയും അമിത ഉപയോഗവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. വായു മലിനീകരണം, അമിതമായ സൂര്യതാപമേല്‍ക്കുന്നത്, എച്ച്പിവി, ഇബിവി, ഹെര്‍പിസ്, എച്ച്‌ഐവി തുടങ്ങിയ ചില വൈറസുകള്‍ എന്നിവയും അര്‍ബുദത്തിലേക്ക് നയിക്കാം. ഉണങ്ങാത്ത മുറിവുകള്‍, അസാധാരണ വളര്‍ച്ചകള്‍, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. മോശം പ്രതിരോധശേഷിയുള്ളവരില്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത 500 മുതല്‍ 700 മടങ്ങ് കൂടുതലാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *