ദില്ലി ചലോ സമരം കൂടുതല്‍ ശക്തമാക്കാന്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലേക്ക് കൂടുതല്‍ ട്രാക്ടറുകള്‍ എത്തിച്ചു. ശംഭു അതിര്‍ത്തിയില്‍ രാത്രിയും പുലര്‍ച്ചെയും പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അതോടൊപ്പം ശംഭുവിലുണ്ടായ സംഘർഷത്തിൽ 25 ലേറെ കർഷകർക്കും ഒരു ദ്രുതകർമസേനാംഗത്തിനും പരുക്കേറ്റിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളായ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ പൊലീസ് സുരക്ഷ ശക്തമാക്കി. സംയുക്ത കിസാൻ മോർച്ചയും ചില ദേശീയ വ്യാപാര സംഘടനകളും വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് കൂടി കണക്കിലെടുത്തണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.