വാശിപിടിച്ചു കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാന്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ വിഡിയോ കാണിച്ചു കൊടുത്തു രക്ഷപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഈ പ്രവണത പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ ദേഷ്യം, വാശി തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് ഹംഗറിയിലെ ഈറ്റ്വോസ് ലോറന്‍ഡ് സര്‍വകലാശാല ഗവേഷകരുടെ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ മാതാപിതാക്കള്‍ പല തവണ ‘ഡിജിറ്റല്‍ ഇമോഷന്‍ റെഗുലേഷന്‍’ പ്രയോഗിക്കുന്നത് കുട്ടികള്‍ക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് കുട്ടികളില്‍ ഗുരുതര വികാര-നിയന്ത്രണ പ്രശ്‌നങ്ങളിലേക്ക് നയിക്കാം, പ്രത്യേകിച്ച് ദേഷ്യം പോലുള്ള വികാരങ്ങള്‍. രണ്ടിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള മുന്നൂറിലധികം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഒരു വര്‍ഷം പഠനം നടത്തി. ഡിജിറ്റല്‍ ഇമോഷന്‍ റെഗുലേഷന്‍ കുട്ടികളില്‍ ദേഷ്യവും നിരാശയും അവര്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതായി കണ്ടെത്തി. സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒരിക്കലും കുട്ടികളെ സമാധാനിപ്പിക്കാനുള്ള ഉപാധിയല്ല. കുട്ടികള്‍ അവരുടെ നിഷേധാത്മക വികാരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടത് പ്രധാനമാണ്. അതിന് മാതാപിതാക്കള്‍ കുട്ടികളിലെ ഈ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ഫ്രണ്ടിയേഴ്സ് ഇന്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *