ജോസിന്‍ ബിനോ ഇനി
പാലാ നഗരസഭ നയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ ജോസിൻ ബിനോ പാലാ നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര പ്രതിനിധിയാണ്.
26 അംഗ കൗൺസിലിൽ 25 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ജോസിൻ ബിനോയ് ക്ക് 17 വോട്ട് ലഭിച്ചു.
എതിർ സ്ഥാനാർഥി കോൺഗ്രസിലെ വി സി പ്രിൻസിന് ഏഴ് വോട്ട് ലഭിച്ചു. പ്രതിപക്ഷാംഗം 23ാം വാർഡ് പ്രതിനിധി ജിമ്മി ജോസഫ് നിഷ്പക്ഷത അറിയിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പ്രതിപക്ഷനേതാവായ കോൺഗ്രസിലെ പ്രൊഫ. സതീഷ് ചൊള്ളാനിയുടെ വോട്ട് അസാധുവായി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റിന് പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്താത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ വോട്ട് അസാധുവായത്. സ്വതന്ത്രൻ ഉൾപ്പെടെ ഒൻപതംഗങ്ങളുള്ള പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിക്ക് ഇതോടെ സ്വന്തം പക്ഷത്തെ രണ്ട് വോട്ട് നഷ്ടമായി.
പാലാ നഗരസഭയുടെ പാരമ്പര്യത്തിൽ ആദ്യമായാണ് സിപിഐഎം പ്രതിനിധി നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുന്നത്. ജോസിൻ ബിനോയുടെ പേര് ആന്റോ ജോസ് പടിഞ്ഞാറേക്കര നിർദേശിച്ചു. വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് പിന്താങ്ങി. വി സി പ്രിൻസിന്റെ പേര് പ്രൊഫ. സതീഷ് ചൊല്ലാനി നിർദ്ദേശിച്ചു. മായാ രാഹുൽ പിന്താങ്ങി. കേരള കോൺഗ്രായിരുന്ന മുൻ ചെയർമാൻ ജോസ് പടിഞ്ഞാറേക്കര എൽഡിഎഫ് ഭരണ പ്രകാരം രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ ജയശ്രീ വരണാധികാരിയായി.